സൗദി അറേബ്യയുടെ ദേശീയ പതാകയെ അപമാനിച്ചു! 4 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു, 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ
മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് കടുത്ത നിയമങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉള്ളത്. അത് തന്നെയാണ് അവിടത്തെ ജനങ്ങളുടെ സുരക്ഷിതത്തിന്റെ അടിത്തറ. കടുത്ത ശിക്ഷാ രീതികൾ ഇപ്പോഴും പിന്തുടരുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. പ്രത്യേകിച്ച് തങ്ങളുടെ രാജ്യത്തെ തൊട്ട് കളിച്ചാൽ അവർ അടങ്ങിയിരിക്കില്ല.
അത്തരത്തിൽ സൗദിയില്‍ ദേശീയ പതാകയെ അപമാനിച്ച പ്രവാസികൾക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് 4 ബംഗ്ലാദേശ് പൗരന്മാരെ ഇന്നലെ തന്നെ ജിദ്ദയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിക്കുകയുണ്ടായി.
ഇതേതുടര്‍ നടപടികള്‍ക്കായി നാല് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും മക്ക പോലീസ് മാധ്യമ വിഭാഗം വ്യക്തമാക്കി. 1973(ഹിജ്‌റ 1393) ല്‍ പുറപ്പെടുവിച്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതികളുമനുസരിച്ച്, ആരെങ്കിലും സൗദിയുടെ ദേശീയ പതാകയോ, ദേശീയ ചിഹ്നങ്ങളോ, ഏതെങ്കിലും വിധത്തില്‍ താഴെയിടുകയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍, 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.
കൂടാതെ സൗദിയുടെ സൗഹൃദ രാജ്യങ്ങളുടെ പതാകയെ അവഹേളിച്ചാലും ഇത്തരത്തില്‍തന്നെ ശിക്ഷ ലഭിക്കും. മറ്റു രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളോ ലോഗോയോ അവഹേളിച്ചാലും സമാന ശിക്ഷാനടപടികള്‍ അനുഭവിക്കേണ്ടി വരുന്നതാണ്.
https://www.facebook.com/Malayalivartha


























