ഇത് സുവർണ്ണാവസരം! വിസ നിയമങ്ങൾ ലംഘിച്ച് ഖത്തറിൽ തുടരുന്ന പ്രവാസികളോട് നിലവിലെ ഗ്രേസ് പിരീഡ് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഖത്തർ, ഗ്രേസ് പിരീഡിന്റെ ആനുകൂല്യം നിലനിൽക്കുക മാർച്ച് 31 വരെ, പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് അറിഞ്ഞിരിക്കണം
പ്രവാസികൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ഗൾഫ് രാഷ്ട്രം രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് വിസ നിയമങ്ങൾ ലംഘിച്ച് ഖത്തറിൽ തുടരുന്ന പ്രവാസികളോട് നിലവിലെ ഗ്രേസ് പിരീഡ് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. മാർച്ച് 31 വരെ നിലനിൽക്കുന്ന ഗ്രേസ് പിരീഡിന്റെ ആനുകൂല്യം പരമാവധി നേരത്തെ തന്നെ ഉപയോഗപ്പെടുത്തണമെന്നും, ഇതുപ്രകാരം സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ശ്രമിക്കുന്നവർക്ക് നിയമനടപടികൾ ഉൾപ്പെടെയുള്ള തടസ്സങ്ങളുണ്ടാവില്ലെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പിരീഡ് കാലയളവ് ഡിസംബർ 31ന് അവസാനിച്ചതിനുപിന്നാലെ, മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിലവിൽ മാർച്ച് 31വരെയാണ് രാജ്യത്തെ വിസ, എൻട്രി-എക്സിറ്റ് നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള സമയം നൽകിയിട്ടുള്ളത്. ഇതിനോടകം തന്നെ ആയിരങ്ങൾ ഉപയോഗപ്പെടുത്തി കഴിഞ്ഞ ഇളവുകൾ, ശേഷിച്ചവരും കാലാവധി പൂർത്തിയാകും മുമ്പേ ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.
ആനുകൂല്യങ്ങൾ ഇങ്ങനെ;
ഖത്തറിൽ വിസ, റെസിഡന്റ് നിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കിക്കൊണ്ട് തന്നെ തുടരാനും തൊഴിലുടമയെ മാറാനും നിയമവിധേയമായി രാജ്യം വിടാനും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഗ്രേസ് പിരീഡിന്റെ ഭാഗമായി ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ, ഇതുസംബന്ധിച്ച പിഴകളിൽ 50 ശതമാനം വരെ ഇളവുകൾ നൽകുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കുകയുണ്ടായി.
കൂടാതെ നിയമലംഘകരായി തുടരുന്നവർ, ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താനായി സർച്ച് ആൻഡ് ഫോളോഅപ് ഓഫിസുകളെ സമീപിക്കുമ്പോൾ തന്നെ അറസ്റ്റോ മറ്റ് നിയമനടപടികളോ ഉണ്ടാവില്ല. ഖത്തറിലെ വിവിധ സാമൂഹിക നേതാക്കളും പൊതു പ്രവർത്തകരും നിയമലംഘകരായി തുടരുന്ന പ്രവാസികളെ ഈ അവസരം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കണമെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്.
ഇത്തരം സൗകര്യം ലഭിക്കാൻ ചെയ്യേണ്ടത്...
അതായത് ഇത്തരത്തിൽ ഗ്രേസ് പിരീഡ് സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സർവിസ് സെന്ററുകളെ സമീപിക്കണം എന്നതാണ്. ഞായർ മുതൽ വ്യാഴം വരെ ഉച്ച ഒരു മണിമുതൽ ആറ് വരെയാണ് ഓഫിസ് പ്രവർത്തനസമയം.നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ റസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റിൽമെന്റ് അപേക്ഷകൾ 13 സേവനകേന്ദ്രങ്ങളിൽ എവിടെയെങ്കിലും സമർപ്പിക്കാവുന്നതാണ്. അൽ ഷമാൽ, അൽ ഖോർ, അൽ ദായിൻ, ഉംസലാൽ, പേൾ, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉം സിനൈം, അൽ ഷഹാനിയ, മിസൈമീർ, അവക്റ, ദുഖാൻ എന്നിവിടങ്ങളിലെ മന്ത്രാലയം കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
അവസരം ലഭിക്കുക ഇർക്കൊക്കെ
റസിഡൻറ് പെർമിറ്റ് ഇല്ലാത്തവരും ആർ.പിയുടെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂർത്തിയാക്കിയിട്ടും പുതുക്കാത്തവരും തൊഴിൽ ദാതാവിൻെറ പരാതിയില്ലെങ്കിൽ അവസരം ഉപയോഗപ്പെടുത്തി നിയമവിധേയമാക്കാവുന്നതാണ്. തൊഴിലുടമയുടെ പരാതിയുള്ളവർക്ക്, കേസ് ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിലാണെങ്കിൽ എസ്.എഫ്.ഡിയിലെത്തി നിയമ നടപടികളൊന്നുമില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങാനും സാധിക്കും.
അതോടൊപ്പം തന്നെ ഇവർക്ക് മറ്റു വിസകളിൽ തിരികെ ഖത്തറിലെത്തുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. കുടുംബ വിസയിലും സന്ദർശക വിസയിലും കാലാവധി കഴിഞ്ഞവർക്ക് അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിലുടമയിൽനിന്ന് ഒളിച്ചോടി നിയമലംഘനം നടത്തിയ വിദേശികൾ, പരാതി ഫയൽ ചെയ്ത് 30 ദിവസം പിന്നിട്ടവരാണെങ്കിലും എസ്.എഫ്.ഡിയിലെത്തി നാട്ടിലേക്ക് മടങ്ങാനും സാധിക്കുന്നതാണ്.
എന്നാൽ, ഈ വിഭാഗം ഖത്തറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ നിയമപരമായ ബാധ്യതകൾ തീർക്കണം എന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്. ആർ.പി റദ്ദാക്കി, 90 ദിവസം കഴിഞ്ഞ പ്രവാസികൾക്ക് നിയമപരമായ പിഴത്തുക അടച്ചുതീർപ്പാക്കിയശേഷം രാജ്യത്ത് തിരികെ പ്രവേശിക്കാൻ അനുവാദം നൽകം.ഇതിനു പുറമെ, 18 വയസ്സിന് താഴെയുള്ളവരാണ് അനധികൃത താമസക്കാരെങ്കിൽ, നിയമനടിപടികളോ മറ്റോ നേരിടേണ്ടിവരില്ല. ഇവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിലും വിലക്കുണ്ടാവുന്നതല്ല.
https://www.facebook.com/Malayalivartha


























