കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 380 ഓളം നഴ്‌സുമാർ..ഇവരിൽ 250 പേർ മലയാളി നഴ്സുമാർ; ജോലി നഷ്ടപ്പെട്ടത് കമ്പനി മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കിയതിനാൽ

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടതായി അറിയിച്ചു .
മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക് കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു ജോലി നഷ്ടമായിരിക്കുന്നത്. ഇവരിൽ 250 ഓളം പേർ മലയാളികളാണ്. ജീ. ടി. സി അൽ സുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട നഴ്‌സുമാരുടെ ജോലിയാണ് നഷ്ടപ്പെവട്ടിരിക്കുന്നത് . നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വിവിധ കാലങ്ങളിൽ ഇവരിൽ ഭൂരിഭാഗം പേർക്കും കമ്പനി നിയമനം നൽകിയത് എന്ന് പറയുന്നു
ഇവരുടെ തൊഴിൽ കരാർ ഈ മാസം 26 നു അവസാനിക്കുകയാണെന്നുള്ള കാര്യം കമ്പനി അധികൃതർ ഇവരെ അറിയിച്ചത് ജനുവരി 24 നാണ്. ഇപ്പോൾ അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാലുടൻ വീണ്ടും ജോലി നൽകാം എന്നുമാണ് കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്.
എന്നാൽ കമ്പനി റിലീസ് നൽകിയാൽ നേരിട്ട് ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പണം വാങ്ങിയുള്ള പുതിയ റിക്രൂട് നടത്തുന്നതിനു വേണ്ടി കമ്പനി അതിനു തയ്യാറാകുന്നില്ല എന്നാണു നഴ്‌സുമാർ പറയുന്നത്.. ഇതിനുമുൻപും നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്
നഴ്സുമാരുടെ തൊഴിൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥാനപതി സിബി ജോർജ് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതായാണ് സൂചന
https://www.facebook.com/Malayalivartha


























