കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ടി പി ആർ 20.7 ആയി ഉയർന്നു, ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം! 29304 പേരെ രോഗനിർണയ പരിശോധന നടത്തിയതിൽ കോവിഡ് സ്ഥിരീകരിച്ചത് 6063 പേർക്ക്

കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആറായിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടി പി ആർ 20.7 ആയി ഉയരുകയുണ്ടായി . ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം ശിപാർശ സമർപ്പിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ 29304 പേരെ രോഗനിർണയ പരിശോധന നടത്തിയതിലാണ് 6063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 51718 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു മരണവും രേഖപ്പെടുത്തിയിരിക്കുകയാണ്. 569 രോഗികൾ ആണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് . ഇതിൽ 91 പേരുടെ നില ഗുരുതരമാണ്. ഇന്ന് 5129 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട് .
കൂടാതെ ഫെബ്രുവരി പകുതിയോടെ ഒമിക്രോൺ വ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയം മന്ത്രിസഭക്ക് ശിപാർശ നൽകിയിരിക്കുന്നത്. പൊതുജനങ്ങൾ കൂടുതൽ ആയി എത്തുന്ന ഷോപ്പിംഗ് മാളുകൾ വ്യാപാര കേന്ദ്രങ്ങൾ ആളുകൾ ഒത്തു കൂടാനിടയുള്ള അടഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കാനാണ് പ്രധാന നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഊര്ജിതമാക്കുക, കൂടുതൽ ആളുകളിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക , അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ പോലുള്ള കരുതൽ നടപടികൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ടു വെച്ച മറ്റു നിർദേശങ്ങൾ. ആരോഗ്യമാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കണമെന്നും ശിപാര്ശയുണ്ട് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദിന്റെ റ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന്ട സ്ഥിതിഗതികൾ അവലോകനം ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























