കാത്തിരുന്നിട്ടും ഒന്നുമില്ല... രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ യാത്രാ നയത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ, പുതിയ മാറ്റങ്ങള്‍ ഇന്നലെ മുതൽ വന്നതായി അധികൃതർ, രാജ്യത്ത് എത്തിയ ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയെന്നും മന്ത്രാലയം

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിരവധി ഇളവുകളാണ് നൽകിവരുന്നത്. എന്നാൽ ഇതിൽ പലതും നമ്മുടെ പ്രവാസികൾക്ക് ലഭിക്കില്ല. അത്തരത്തിൽ ഒരു പ്രഖ്യാപനമാണ് ഖത്തർ നടത്തിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ യാത്രാ നയത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍.
പുതിയ മാറ്റങ്ങള്‍ ഇന്നലെ അതായത് മാര്‍ച്ച് 16ന് വൈകിട്ട് ഏഴു മണി മുതല്‍ നിലവില്‍ വന്നതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും താമസക്കാരുമായ യാത്രക്കാര്‍ക്കാണ് പ്രധാനമായും പുതിയ ഇളവുകളുടെ ആനുകൂല്യം ലഭിക്കുക തന്നെ.
അതായത് ജിസിസി, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്രയ്ക്കു മുമ്പായി തന്നെ ഇഹ്തിറാസ് ആപ്പില്‍ യാത്രാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം സ്വന്തം രാജ്യത്തിലെ കൊവിഡ് പ്രതിരോധ ആപ്പിലെ വിവരങ്ങള്‍ കാണിച്ചാല്‍ മതിയാകുന്നതാണ്. രാജ്യത്ത് എത്തിയ ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊവിഡ് വാക്‌സിന്‍ പൂര്‍ണമായി എടുത്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം രൂക്ഷമല്ലാത്ത ഗ്രീന്‍ ഹെല്‍ത്ത് മെഷേഴ്‌സ് വിഭാഗത്തില്‍ പെട്ട രാജ്യക്കാര്‍ക്ക് മാത്രമേ ഈ ഇളവുകള്‍ അനുവദിക്കുകയുള്ളൂ.
ഇതുകൂടാതെ ഇവര്‍ ഖത്തറിലേക്ക് വരുന്നതിന് മുമ്പായി ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറില്‍ എത്തിയ ശേഷം 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയാവുന്നതാണ്. അതേസമയം, പിസിആര്‍ പരിശോധന നടത്തി വരുന്നവര്‍ ഖത്തറിലെത്തിയാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട് എങ്കിലും ഇതിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും 12 മാസക്കാലം പ്രതിരോധശേഷി ഉള്ളതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. നേരത്തേ ഒന്‍പത് മാസം മാത്രമേ പ്രതിരോധ ശേഷി കാലയളവായി കണക്കാക്കിയിരുന്നുള്ളൂ. ഇതുപ്രകാരം കഴിഞ്ഞ 12 മാസത്തിനിടയില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും കോവിഡ് വന്ന് ഭേദമായവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഖത്തറിലെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ എല്ലാവര്‍ക്കും തുടരുനാടാണ്.
ഖത്തറില്‍ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചത്.
https://www.facebook.com/Malayalivartha


























