Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പ്ലാന്റ് ദുബായില്‍

20 APRIL 2017 01:45 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പുനഃസംസ്‌കരണ പ്ലാന്റ് ദുബായില്‍ നിര്‍മ്മിക്കുന്നു. 2,28,000 ചതുരശ്ര അടിയില്‍ രാജ്യാന്തര പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്ലാന്റ് നിര്‍മിക്കുക. എന്‍വയോസെര്‍വ് യുഎഇയും ദുബായ് ഹോള്‍സെയില്‍ സിറ്റിയും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് ഹോള്‍സെയില്‍ സിറ്റിയോട് അനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രമാണു ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഈ വര്‍ഷാവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 39,000 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനഃസംസ്‌കരിക്കാനാകും. ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ: അബ്ദുല്ല ബെല്‍ഹോള്‍, എന്‍വയോസെര്‍വ് യുഎഇ ഗ്രൂപ്പ് സിഇഒ: സ്റ്റുവര്‍ട് ഫ്‌ലെമിങ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്. 

സ്വിസ് ഗവണ്‍മെന്റ് എക്‌സ്‌പോര്‍ട് ഫൈനാന്‍സ് ഏജന്‍സിയുടെ സഹായത്തോടെയാണു 12 കോടി ദിര്‍ഹത്തിന്റെ പദ്ധതി. ഈ രംഗത്തു നേരിട്ടുള്ള വിദേശനിക്ഷേപങ്ങളില്‍ വലിയ തുകയാണിത്. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നൂതന പ്ലാന്റ് ആദ്യമാണ്. ഇതര രാജ്യങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും ഇതു സഹായകമാകും. വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പുറന്തള്ളുന്ന ഇലക്‌ട്രോണിക്-ഇലക്ട്രിക് മാലിന്യങ്ങള്‍ സുരക്ഷിതമായി പുനഃസംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണിത്. എയര്‍കണ്ടീഷനറുകള്‍, ബാറ്ററികള്‍, ഐടി സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പരിസ്ഥിതിക്കു നാശമുണ്ടാക്കാതെ സംസ്‌കരിക്കാന്‍ കഴിയും. മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും മാരകമായി ബാധിക്കുന്ന രാസമാലിന്യങ്ങള്‍ ഇവയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

ശാസ്ത്രീയമായി ഇവ സംസ്‌കരിക്കാന്‍ വിവിധ തലങ്ങളില്‍ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ച രാജ്യമാണ് യുഎഇ. ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്ലാന്റിനു പ്രസക്തിയേറുകയാണെന്ന് അബ്ദുല്ല ബെല്‍ഹോള്‍ പറഞ്ഞു. ഹരിതപദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നൂതനസംരംഭങ്ങള്‍ തുടങ്ങും. ജൈവ പദ്ധതികളില്‍ അധിഷ്ഠിതമായ വികസനത്തിന് ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്.

വന്‍ വെല്ലുവിളിയായ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മേഖലയിലാകെ മാറ്റമുണ്ടാക്കാന്‍ ഈ സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. സാങ്കേതിക മികവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്ലാന്റ് ആണ് യാഥാര്‍ഥ്യമാകുകയെന്നു സ്റ്റുവര്‍ട് ഫ്‌ലെമിങ് പറഞ്ഞു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. യുഎഇയും യുഎന്നും മുന്നോട്ടുവയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു പ്ലാന്റ് നിര്‍മിക്കുന്നത്. ഐഎസ്ഒ 14001, ഒഎച്ച്എസ്എഎസ് 18001 നിലവാരം ഉറപ്പാക്കുന്നു. യുഎഇയിലെ ഒരു താമസക്കാരന്‍ പ്രതിവര്‍ഷം 17.2 കിലോ ഇ-വേസ്റ്റ് പുറംതള്ളുന്നതായാണു രാജ്യാന്തര റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-മാലിന്യം 9,00,000 ടണ്‍ ആകുമെന്നും ചൂണ്ടിക്കാട്ടി. 

ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ പരിസ്ഥിതിക്കു കനത്തനാശം വരുത്തുന്നതായാണു യുഎന്‍ മുന്നറിയിപ്പ്. ഭൂഗര്‍ഭജലത്തിനും കാര്‍ഷിക വിളകള്‍ക്കുമെല്ലാം ഇവ വന്‍ ഭീഷണിയാകുന്നു. മണ്ണ് മലിനമാകുന്നതിനു പുറമെ കാലങ്ങളോളം മാരകവിഷം ജീവജാലങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെയുള്ള പ്രവണതയാണെന്നാണു റിപ്പോര്‍ട്ട്. ആര്‍സെനിക്, കാഡ്മിയം, രസം തുടങ്ങിയവയാണു മുഖ്യമായും ഭീഷണി സൃഷ്ടിക്കുന്നത്. രാസവസ്തുക്കള്‍ മണ്ണില്‍ കലര്‍ന്ന് അതിവേഗം ജലസ്രോതസ്സുകളിലെത്തുന്നു. ജലാശയങ്ങളും ഭൂഗര്‍ഭജല ശേഖരവും മലിനമാകുന്നു. ഇവ പച്ചക്കറിയിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ എത്തുന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. മാരകരോഗങ്ങളാണ് ഇത്തരം രാസമാലിന്യങ്ങള്‍ ജീവജാലങ്ങള്‍ക്കു സമ്മാനിക്കുക. 

സാധാരണ മാലിന്യങ്ങളേക്കാള്‍ രാസമാലിന്യങ്ങള്‍ പത്തിരട്ടി മാരകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂടുകാലാവസ്ഥയില്‍ രാസഘടകങ്ങള്‍ വേഗം വിഘടിക്കുകയും കൂടുതല്‍ മാരകമാകുകയും ചെയ്യുന്നു. പലരാജ്യങ്ങളുടെയും വ്യവസായശാലകളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിലെത്തുന്നതുമൂലം കടല്‍വിഭവങ്ങള്‍ മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുണ്ട്. മല്‍സ്യങ്ങളില്‍ മാരകവിഷം കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. രാസമാലിന്യങ്ങള്‍ ഏറ്റവും ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ഈ ഭീഷണി നേരിടാനുള്ള മുഖ്യപരിഹാരമെന്നു വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഘടകങ്ങള്‍ വേര്‍തിരിച്ചു വീണ്ടും ഉപയോഗിക്കാവുന്നവ ശേഖരിക്കാനാകും. മൊബൈല്‍ ഫോണുകളാണ് ഏറ്റവും കൂടുതലായി ഉപേക്ഷിക്കപ്പെടുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (18 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (30 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (41 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (14 hours ago)

Malayali Vartha Recommends