Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പ്ലാന്റ് ദുബായില്‍

20 APRIL 2017 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം! ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി സിയാസ് പിടിയില്‍.. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ

പ്രവാസികൾക്ക് മുന്നറിയിപ്പ് മിസൈൽ വർഷത്തിനൊപ്പം അന്തരീക്ഷത്തിൽ ഈ മാറ്റവും .. ഇന്നും നാളെയും നിർണായകം കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി

താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു....

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പുനഃസംസ്‌കരണ പ്ലാന്റ് ദുബായില്‍ നിര്‍മ്മിക്കുന്നു. 2,28,000 ചതുരശ്ര അടിയില്‍ രാജ്യാന്തര പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്ലാന്റ് നിര്‍മിക്കുക. എന്‍വയോസെര്‍വ് യുഎഇയും ദുബായ് ഹോള്‍സെയില്‍ സിറ്റിയും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് ഹോള്‍സെയില്‍ സിറ്റിയോട് അനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രമാണു ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഈ വര്‍ഷാവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 39,000 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനഃസംസ്‌കരിക്കാനാകും. ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ: അബ്ദുല്ല ബെല്‍ഹോള്‍, എന്‍വയോസെര്‍വ് യുഎഇ ഗ്രൂപ്പ് സിഇഒ: സ്റ്റുവര്‍ട് ഫ്‌ലെമിങ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്. 

സ്വിസ് ഗവണ്‍മെന്റ് എക്‌സ്‌പോര്‍ട് ഫൈനാന്‍സ് ഏജന്‍സിയുടെ സഹായത്തോടെയാണു 12 കോടി ദിര്‍ഹത്തിന്റെ പദ്ധതി. ഈ രംഗത്തു നേരിട്ടുള്ള വിദേശനിക്ഷേപങ്ങളില്‍ വലിയ തുകയാണിത്. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നൂതന പ്ലാന്റ് ആദ്യമാണ്. ഇതര രാജ്യങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും ഇതു സഹായകമാകും. വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പുറന്തള്ളുന്ന ഇലക്‌ട്രോണിക്-ഇലക്ട്രിക് മാലിന്യങ്ങള്‍ സുരക്ഷിതമായി പുനഃസംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണിത്. എയര്‍കണ്ടീഷനറുകള്‍, ബാറ്ററികള്‍, ഐടി സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പരിസ്ഥിതിക്കു നാശമുണ്ടാക്കാതെ സംസ്‌കരിക്കാന്‍ കഴിയും. മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും മാരകമായി ബാധിക്കുന്ന രാസമാലിന്യങ്ങള്‍ ഇവയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

ശാസ്ത്രീയമായി ഇവ സംസ്‌കരിക്കാന്‍ വിവിധ തലങ്ങളില്‍ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ച രാജ്യമാണ് യുഎഇ. ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്ലാന്റിനു പ്രസക്തിയേറുകയാണെന്ന് അബ്ദുല്ല ബെല്‍ഹോള്‍ പറഞ്ഞു. ഹരിതപദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നൂതനസംരംഭങ്ങള്‍ തുടങ്ങും. ജൈവ പദ്ധതികളില്‍ അധിഷ്ഠിതമായ വികസനത്തിന് ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്.

വന്‍ വെല്ലുവിളിയായ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മേഖലയിലാകെ മാറ്റമുണ്ടാക്കാന്‍ ഈ സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. സാങ്കേതിക മികവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്ലാന്റ് ആണ് യാഥാര്‍ഥ്യമാകുകയെന്നു സ്റ്റുവര്‍ട് ഫ്‌ലെമിങ് പറഞ്ഞു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. യുഎഇയും യുഎന്നും മുന്നോട്ടുവയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു പ്ലാന്റ് നിര്‍മിക്കുന്നത്. ഐഎസ്ഒ 14001, ഒഎച്ച്എസ്എഎസ് 18001 നിലവാരം ഉറപ്പാക്കുന്നു. യുഎഇയിലെ ഒരു താമസക്കാരന്‍ പ്രതിവര്‍ഷം 17.2 കിലോ ഇ-വേസ്റ്റ് പുറംതള്ളുന്നതായാണു രാജ്യാന്തര റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-മാലിന്യം 9,00,000 ടണ്‍ ആകുമെന്നും ചൂണ്ടിക്കാട്ടി. 

ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ പരിസ്ഥിതിക്കു കനത്തനാശം വരുത്തുന്നതായാണു യുഎന്‍ മുന്നറിയിപ്പ്. ഭൂഗര്‍ഭജലത്തിനും കാര്‍ഷിക വിളകള്‍ക്കുമെല്ലാം ഇവ വന്‍ ഭീഷണിയാകുന്നു. മണ്ണ് മലിനമാകുന്നതിനു പുറമെ കാലങ്ങളോളം മാരകവിഷം ജീവജാലങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെയുള്ള പ്രവണതയാണെന്നാണു റിപ്പോര്‍ട്ട്. ആര്‍സെനിക്, കാഡ്മിയം, രസം തുടങ്ങിയവയാണു മുഖ്യമായും ഭീഷണി സൃഷ്ടിക്കുന്നത്. രാസവസ്തുക്കള്‍ മണ്ണില്‍ കലര്‍ന്ന് അതിവേഗം ജലസ്രോതസ്സുകളിലെത്തുന്നു. ജലാശയങ്ങളും ഭൂഗര്‍ഭജല ശേഖരവും മലിനമാകുന്നു. ഇവ പച്ചക്കറിയിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ എത്തുന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. മാരകരോഗങ്ങളാണ് ഇത്തരം രാസമാലിന്യങ്ങള്‍ ജീവജാലങ്ങള്‍ക്കു സമ്മാനിക്കുക. 

സാധാരണ മാലിന്യങ്ങളേക്കാള്‍ രാസമാലിന്യങ്ങള്‍ പത്തിരട്ടി മാരകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂടുകാലാവസ്ഥയില്‍ രാസഘടകങ്ങള്‍ വേഗം വിഘടിക്കുകയും കൂടുതല്‍ മാരകമാകുകയും ചെയ്യുന്നു. പലരാജ്യങ്ങളുടെയും വ്യവസായശാലകളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിലെത്തുന്നതുമൂലം കടല്‍വിഭവങ്ങള്‍ മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുണ്ട്. മല്‍സ്യങ്ങളില്‍ മാരകവിഷം കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. രാസമാലിന്യങ്ങള്‍ ഏറ്റവും ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ഈ ഭീഷണി നേരിടാനുള്ള മുഖ്യപരിഹാരമെന്നു വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഘടകങ്ങള്‍ വേര്‍തിരിച്ചു വീണ്ടും ഉപയോഗിക്കാവുന്നവ ശേഖരിക്കാനാകും. മൊബൈല്‍ ഫോണുകളാണ് ഏറ്റവും കൂടുതലായി ഉപേക്ഷിക്കപ്പെടുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (6 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (10 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (10 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (10 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (12 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (12 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (12 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends