Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പ്ലാന്റ് ദുബായില്‍

20 APRIL 2017 01:45 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ പുനഃസംസ്‌കരണ പ്ലാന്റ് ദുബായില്‍ നിര്‍മ്മിക്കുന്നു. 2,28,000 ചതുരശ്ര അടിയില്‍ രാജ്യാന്തര പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്ലാന്റ് നിര്‍മിക്കുക. എന്‍വയോസെര്‍വ് യുഎഇയും ദുബായ് ഹോള്‍സെയില്‍ സിറ്റിയും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് ഹോള്‍സെയില്‍ സിറ്റിയോട് അനുബന്ധിച്ചുള്ള വ്യവസായ കേന്ദ്രമാണു ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഈ വര്‍ഷാവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 39,000 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനഃസംസ്‌കരിക്കാനാകും. ദുബായ് ഹോള്‍സെയില്‍ സിറ്റി സിഇഒ: അബ്ദുല്ല ബെല്‍ഹോള്‍, എന്‍വയോസെര്‍വ് യുഎഇ ഗ്രൂപ്പ് സിഇഒ: സ്റ്റുവര്‍ട് ഫ്‌ലെമിങ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്. 

സ്വിസ് ഗവണ്‍മെന്റ് എക്‌സ്‌പോര്‍ട് ഫൈനാന്‍സ് ഏജന്‍സിയുടെ സഹായത്തോടെയാണു 12 കോടി ദിര്‍ഹത്തിന്റെ പദ്ധതി. ഈ രംഗത്തു നേരിട്ടുള്ള വിദേശനിക്ഷേപങ്ങളില്‍ വലിയ തുകയാണിത്. മധ്യപൂര്‍വദേശത്ത് ഇത്തരമൊരു നൂതന പ്ലാന്റ് ആദ്യമാണ്. ഇതര രാജ്യങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും ഇതു സഹായകമാകും. വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പുറന്തള്ളുന്ന ഇലക്‌ട്രോണിക്-ഇലക്ട്രിക് മാലിന്യങ്ങള്‍ സുരക്ഷിതമായി പുനഃസംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണിത്. എയര്‍കണ്ടീഷനറുകള്‍, ബാറ്ററികള്‍, ഐടി സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പരിസ്ഥിതിക്കു നാശമുണ്ടാക്കാതെ സംസ്‌കരിക്കാന്‍ കഴിയും. മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും മാരകമായി ബാധിക്കുന്ന രാസമാലിന്യങ്ങള്‍ ഇവയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

ശാസ്ത്രീയമായി ഇവ സംസ്‌കരിക്കാന്‍ വിവിധ തലങ്ങളില്‍ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ച രാജ്യമാണ് യുഎഇ. ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്ലാന്റിനു പ്രസക്തിയേറുകയാണെന്ന് അബ്ദുല്ല ബെല്‍ഹോള്‍ പറഞ്ഞു. ഹരിതപദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നൂതനസംരംഭങ്ങള്‍ തുടങ്ങും. ജൈവ പദ്ധതികളില്‍ അധിഷ്ഠിതമായ വികസനത്തിന് ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്.

വന്‍ വെല്ലുവിളിയായ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മേഖലയിലാകെ മാറ്റമുണ്ടാക്കാന്‍ ഈ സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. സാങ്കേതിക മികവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്ലാന്റ് ആണ് യാഥാര്‍ഥ്യമാകുകയെന്നു സ്റ്റുവര്‍ട് ഫ്‌ലെമിങ് പറഞ്ഞു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. യുഎഇയും യുഎന്നും മുന്നോട്ടുവയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു പ്ലാന്റ് നിര്‍മിക്കുന്നത്. ഐഎസ്ഒ 14001, ഒഎച്ച്എസ്എഎസ് 18001 നിലവാരം ഉറപ്പാക്കുന്നു. യുഎഇയിലെ ഒരു താമസക്കാരന്‍ പ്രതിവര്‍ഷം 17.2 കിലോ ഇ-വേസ്റ്റ് പുറംതള്ളുന്നതായാണു രാജ്യാന്തര റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-മാലിന്യം 9,00,000 ടണ്‍ ആകുമെന്നും ചൂണ്ടിക്കാട്ടി. 

ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ പരിസ്ഥിതിക്കു കനത്തനാശം വരുത്തുന്നതായാണു യുഎന്‍ മുന്നറിയിപ്പ്. ഭൂഗര്‍ഭജലത്തിനും കാര്‍ഷിക വിളകള്‍ക്കുമെല്ലാം ഇവ വന്‍ ഭീഷണിയാകുന്നു. മണ്ണ് മലിനമാകുന്നതിനു പുറമെ കാലങ്ങളോളം മാരകവിഷം ജീവജാലങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെയുള്ള പ്രവണതയാണെന്നാണു റിപ്പോര്‍ട്ട്. ആര്‍സെനിക്, കാഡ്മിയം, രസം തുടങ്ങിയവയാണു മുഖ്യമായും ഭീഷണി സൃഷ്ടിക്കുന്നത്. രാസവസ്തുക്കള്‍ മണ്ണില്‍ കലര്‍ന്ന് അതിവേഗം ജലസ്രോതസ്സുകളിലെത്തുന്നു. ജലാശയങ്ങളും ഭൂഗര്‍ഭജല ശേഖരവും മലിനമാകുന്നു. ഇവ പച്ചക്കറിയിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ എത്തുന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. മാരകരോഗങ്ങളാണ് ഇത്തരം രാസമാലിന്യങ്ങള്‍ ജീവജാലങ്ങള്‍ക്കു സമ്മാനിക്കുക. 

സാധാരണ മാലിന്യങ്ങളേക്കാള്‍ രാസമാലിന്യങ്ങള്‍ പത്തിരട്ടി മാരകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂടുകാലാവസ്ഥയില്‍ രാസഘടകങ്ങള്‍ വേഗം വിഘടിക്കുകയും കൂടുതല്‍ മാരകമാകുകയും ചെയ്യുന്നു. പലരാജ്യങ്ങളുടെയും വ്യവസായശാലകളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിലെത്തുന്നതുമൂലം കടല്‍വിഭവങ്ങള്‍ മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുണ്ട്. മല്‍സ്യങ്ങളില്‍ മാരകവിഷം കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. രാസമാലിന്യങ്ങള്‍ ഏറ്റവും ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ഈ ഭീഷണി നേരിടാനുള്ള മുഖ്യപരിഹാരമെന്നു വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഘടകങ്ങള്‍ വേര്‍തിരിച്ചു വീണ്ടും ഉപയോഗിക്കാവുന്നവ ശേഖരിക്കാനാകും. മൊബൈല്‍ ഫോണുകളാണ് ഏറ്റവും കൂടുതലായി ഉപേക്ഷിക്കപ്പെടുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (6 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (7 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (8 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (8 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (9 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (9 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (9 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (10 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (10 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (10 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (10 hours ago)

Malayali Vartha Recommends