Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതായി സൂചനകള്‍...

14 JUNE 2017 04:55 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് പ്രതിസന്ധിക്ക് അല്‍പ്പം അയവ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച യുഎഇയും സൗദി അറേബ്യയും ബഹ്റൈനും കടുംപിടുത്തം ഒഴിവാക്കിയെന്നാണ് സൂചന. ഖത്തറിനെ വെറുതെ വിടുന്നുവെന്നും ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും സൗദി അറിയിച്ചു. ഖത്തറിലേക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു. മന്ത്രി ഇങ്ങനെ പറഞ്ഞെന്ന് സ്‌കൈ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോഴാണ് വിഷയത്തില്‍ വിട്ടുവീഴ്ചക്കുള്ള വഴികള്‍ തെളിയുന്നത്.

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ഖത്തറിനെ ബഹിഷ്‌കരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ പരമാധികാരം ഉപയോഗിക്കുക മാത്രമാണ് സൗദിയും യുഎഇയും ബഹ്റൈനും ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കെയാണ് സൗദി മന്ത്രിയുടെ വിശദീകരണം. ഖത്തറിനെതിരേ ഉപരോധമില്ലെന്ന് മന്ത്രി പറയുമ്പോള്‍ തന്നെ ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചിട്ടിരിക്കുകയാണ്. പക്ഷേ എന്ത് സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല.

ഖത്തറിലേക്കുള്ള വ്യോമ, നാവിക, കര മാര്‍ഗങ്ങള്‍ നിരോധിച്ച് ഈ മാസം അഞ്ചിനാണ് സൗദിയും യുഎഇയും ബഹ്റൈനും പ്രസ്താവന ഇറക്കിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷേ ഇപ്പോള്‍ സൗദി മന്ത്രി പറയുന്നത് ഉപരോധമില്ലെന്നും ബഹിഷ്‌കരണം മാത്രമാണെന്നുമാണ്.

അമേരിക്കയില്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ ഖത്തറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. ഖത്തറിനെതിരേ നടപടി സ്വീകരിക്കാനും അവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിനെതിരേ ഉപരോധമില്ല. ഖത്തറിന് സ്വതന്ത്രമായി എവിടെയും പോകാം. തുറമുഖങ്ങള്‍ തുറന്നുകിടക്കുന്നു. വ്യോമ മേഖലയില്‍ തടസം കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അദ്ദേഹം വിശദീകരിക്കുമ്പോള്‍ ടില്ലേഴ്സണ്‍ മൗനിയായി അടുത്തുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് ടില്ലേഴ്സണ്‍ ആവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയിലും ഗള്‍ഫ് പ്രതിസന്ധിയായിരുന്നു പ്രധാന വിഷയം. കൂടാതെ അമേരിക്ക സൗദിക്ക് കൈമാറാമെന്ന പറഞ്ഞ ആയുധങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമാണ് സൗദിയുടെയും യുഎഇയുടെയും ബഹ്റൈന്റെയും വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. ഖത്തറില്‍ നിന്നുള്ള മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ സുഗമമായി പറക്കാം. അതിന് തങ്ങള്‍ തടസം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെയാണ് തുറമുഖങ്ങളുടെയും കാര്യം. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ഖത്തറിന് പോകാം. അതിന് തടസമില്ല. എന്നാല്‍ തങ്ങളുടെ ജലാതിര്‍ത്തി ഉപയോഗിക്കരുതെന്ന് മാത്രം. ഇത് ഉപരോധമല്ലെന്നും ബഹിഷ്‌കരണമാണെന്നും ജുബൈര്‍ വിശദീകരിച്ചു.

ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഒരു സഹോദര രാഷ്ട്രത്തെ, അതും മുസ്ലിം രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്ലാമികമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (34 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends