Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതായി സൂചനകള്‍...

14 JUNE 2017 04:55 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് പ്രതിസന്ധിക്ക് അല്‍പ്പം അയവ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച യുഎഇയും സൗദി അറേബ്യയും ബഹ്റൈനും കടുംപിടുത്തം ഒഴിവാക്കിയെന്നാണ് സൂചന. ഖത്തറിനെ വെറുതെ വിടുന്നുവെന്നും ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും സൗദി അറിയിച്ചു. ഖത്തറിലേക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു. മന്ത്രി ഇങ്ങനെ പറഞ്ഞെന്ന് സ്‌കൈ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോഴാണ് വിഷയത്തില്‍ വിട്ടുവീഴ്ചക്കുള്ള വഴികള്‍ തെളിയുന്നത്.

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ഖത്തറിനെ ബഹിഷ്‌കരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ പരമാധികാരം ഉപയോഗിക്കുക മാത്രമാണ് സൗദിയും യുഎഇയും ബഹ്റൈനും ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കെയാണ് സൗദി മന്ത്രിയുടെ വിശദീകരണം. ഖത്തറിനെതിരേ ഉപരോധമില്ലെന്ന് മന്ത്രി പറയുമ്പോള്‍ തന്നെ ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചിട്ടിരിക്കുകയാണ്. പക്ഷേ എന്ത് സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല.

ഖത്തറിലേക്കുള്ള വ്യോമ, നാവിക, കര മാര്‍ഗങ്ങള്‍ നിരോധിച്ച് ഈ മാസം അഞ്ചിനാണ് സൗദിയും യുഎഇയും ബഹ്റൈനും പ്രസ്താവന ഇറക്കിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷേ ഇപ്പോള്‍ സൗദി മന്ത്രി പറയുന്നത് ഉപരോധമില്ലെന്നും ബഹിഷ്‌കരണം മാത്രമാണെന്നുമാണ്.

അമേരിക്കയില്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ ഖത്തറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. ഖത്തറിനെതിരേ നടപടി സ്വീകരിക്കാനും അവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിനെതിരേ ഉപരോധമില്ല. ഖത്തറിന് സ്വതന്ത്രമായി എവിടെയും പോകാം. തുറമുഖങ്ങള്‍ തുറന്നുകിടക്കുന്നു. വ്യോമ മേഖലയില്‍ തടസം കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അദ്ദേഹം വിശദീകരിക്കുമ്പോള്‍ ടില്ലേഴ്സണ്‍ മൗനിയായി അടുത്തുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് ടില്ലേഴ്സണ്‍ ആവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയിലും ഗള്‍ഫ് പ്രതിസന്ധിയായിരുന്നു പ്രധാന വിഷയം. കൂടാതെ അമേരിക്ക സൗദിക്ക് കൈമാറാമെന്ന പറഞ്ഞ ആയുധങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമാണ് സൗദിയുടെയും യുഎഇയുടെയും ബഹ്റൈന്റെയും വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. ഖത്തറില്‍ നിന്നുള്ള മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ സുഗമമായി പറക്കാം. അതിന് തങ്ങള്‍ തടസം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെയാണ് തുറമുഖങ്ങളുടെയും കാര്യം. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ഖത്തറിന് പോകാം. അതിന് തടസമില്ല. എന്നാല്‍ തങ്ങളുടെ ജലാതിര്‍ത്തി ഉപയോഗിക്കരുതെന്ന് മാത്രം. ഇത് ഉപരോധമല്ലെന്നും ബഹിഷ്‌കരണമാണെന്നും ജുബൈര്‍ വിശദീകരിച്ചു.

ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഒരു സഹോദര രാഷ്ട്രത്തെ, അതും മുസ്ലിം രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്ലാമികമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (9 minutes ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (18 minutes ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (46 minutes ago)

വയോധികന് ദാരുണാന്ത്യം...  (57 minutes ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (1 hour ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (1 hour ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതി മരണത്തിന് കീഴടങ്ങി....  (2 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (2 hours ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (2 hours ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (3 hours ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (3 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends