പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെ യുവാവ് കുത്തിക്കൊന്നു !

ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാകിസ്താന്‍ പൗരന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ കാലയളവിന് ശേഷം യുവാവിനെ നാടുകടത്താനും ഉത്തരവുണ്ട്.
2017 സെപ്റ്റംബറിലാണ് 22 വയസുള്ള പാക്ക് പൗരന്‍ സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ യുവാവിനെ കൊലപ്പെടുത്തിയത്. ഒരു വര്‍ഷത്തോളമായി പ്രതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു സഹപ്രവര്‍ത്തകന്‍. ഇതില്‍ സഹികെട്ടാണ് യുവാവ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്.
സംഭവ ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്ക് അല്‍ ഖൂസിലൂടെ നടന്നുപോകവെ ഇയാള്‍ ഫോണില്‍ വിളിച്ച് ഉടന്‍ തന്റെ താമസ സ്ഥലത്തെത്താന്‍ 22കാരനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രകൃതിവിരുദ്ധ പീഡനത്തിനാണ് തന്നെ വിളിച്ചതെന്നു മനസ്സിലാക്കിയ ഇയാള്‍ കുപിതനായി അവിടെയുള്ള കടയില്‍ കയറി 22 ദിര്‍ഹം നല്‍കി കത്തി വാങ്ങി. താമസ സ്ഥലത്തെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് തന്നെ കാത്തിരിക്കുന്ന സുഹൃത്തിനെ കണ്ടു. കൈയില്‍ പിടിച്ച് താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞ പലതവണ ഒഴിഞ്ഞുമറാന്‍ ശ്രമിച്ചു. പക്ഷേ, സുഹൃത്തിന് വിടാന്‍ ഭാവമില്ലായിരുന്നു. വസ്ത്രത്തില്‍ പിടിച്ചു വലിച്ചപ്പോള്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയ കത്തിയെടുത്ത് സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു.
നെഞ്ചിലും വയറിലുമായി പല തവണ കുത്തേറ്റ ഇയാള്‍ രക്തം വാര്‍ന്ന് ഒന്നുരണ്ടടി നടന്ന ശേഷം കുഴഞ്ഞ് നിലത്തിരുന്നു. ചെയ്തുപോയ അബദ്ധം യുവാവ് തിരിച്ചറിയുമ്പോഴേക്ക് വൈകിപ്പോയിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഇയാളുടെ പിറകിലിരുന്ന് യുവാവ് ക്ഷമാപണം നടത്തുന്നതാണ് അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാർ കണ്ടത്. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു.
എന്നാൽ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ വാദത്തിനിടെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. മനപൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം
അതേസമയം കുത്തേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലപ്പെട്ടയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. നിലവില്‍ ഉള്ള ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രകൃതി വിരുദ്ധ പീഡനമെന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























