ഒമാൻ നിയമങ്ങൾ കർക്കശമാക്കുന്നു! ; ഇനിമുതൽ വാഹന നിയമങ്ങൾ പാലിക്കാത്തവർക്ക് പിടി വീഴും

ഒമാൻ ഗതാഗത, നിയമ മേഖലകളില്‍ വൻ അഴിച്ചു പണികൾക്ക് തയ്യറെടുക്കുന്നു. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നവർക്കെതിരെയും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും കടുത്ത നടപടികൾ ഏർപ്പെടുത്തുകയാണ് പുതിയ തീരുമാനം.
നിലവിലെ നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ പരമാവധി വര്‍ധിപ്പിക്കും. അതോടൊപ്പം തന്നെ പിൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിയ്ക്കണമെന്നാണ് പുതിയ നിയമങ്ങൾ. മാർച്ച് ഒന്ന് മുതൽ നിയമങ്ങൾ കർക്കശമാക്കുമെന്നാണ് ഒമാൻ അറിയിച്ചിരിക്കുന്നത്.
പരിശീലകരില്ലാതെ ഡ്രൈവിങ് പഠിച്ചാൽ 35 റിയാൽ പിഴ നൽകേണ്ടി വരും. കൂടാതെ ലൈസൻസിൽ ഒരു ബ്ലാക്ക് പോയിന്റ് ചേര്‍ക്കുകയും ചെയ്യും. പരിശീലന വാഹനം ഓടിക്കുമ്പോള്‍ ലൈസൻസുള്ള ഡ്രൈവറും കൂടെയുണ്ടാവണമെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു. ഓരോ ഗതാഗത ലംഘനത്തിനും ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. ഇത് 12 പോയന്റായി ഉയർന്നാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും.
ആംബുലൻസിന്റെ സ്ഥലത്ത് പാർക്ക് ചെയ്താൽ 35 റിയാലാണ് പിഴയൊടുക്കേണ്ടി വരുക. അതുപോലെ റോഡിന്റെ വശങ്ങളിലൂടെ മറ്റ് വാഹനങ്ങളെ മറി കടന്നാൽ രണ്ട് ബ്ലാക്ക് പോയന്റും 50 റിയാലും പിഴ നൽകണം.
ഡ്രൈവറെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറച്ച് വാഹനം ഓടിച്ചാൽ അമ്പത് റിയാൽ പിഴ ഈടാക്കുകയും മുന്ന് ബ്ലാക്ക് പോയിന്റും ചുമത്തുകയും ചെയ്യും. വാഹനത്തിൽ അനാവശ്യ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒന്നാം തീയതി മുതൽ നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കും.
https://www.facebook.com/Malayalivartha


























