മതിൽ നിർമ്മാണം; സമവായമില്ലെങ്കിൽ അടിയന്തന്തരാവസ്ഥ പ്രഖ്യാപിക്കും; ട്രംപ്

യൂ . എസ് - മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് 35 ദിവസത്തോളം നടത്തിയ ട്രഷറി സ്തംഭനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് ട്രംപ്.
ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്താം അല്ലെങ്കില്‍ മറ്റ് പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള തുക മതില്‍ നിര്‍മാണത്തിനായി ഉപയോഗിക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
35 ദിവസം നീണ്ട ട്രഷറി സ്തംഭനം അവസാനിച്ച് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. മൂന്നാഴ്ചത്തേക്കുള്ള തുക മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് അനുവദിച്ചിട്ടുള്ളത്. ട്രംപും പാര്‍ട്ടിയും പാഠം പഠിച്ചുവെന്നാണ് ട്രഷറി സ്തംഭനം അവസാനിച്ചപ്പോള്‍ ഡെമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമര്‍ പരിഹസിച്ചത്.
എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഭാഗിക ഭരണസ്തംഭനം നേരിട്ട് ബാധിച്ചത്. ട്രഷറി അടച്ചിട്ടതിലൂടെ ജനങ്ങള്‍ക്കിടയില്‍ ട്രംപിനെതിരെ വ്യാപക രോഷമുയര്‍ന്നതായാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha



























