വെനസ്വേലയില്‍ ഗൊയ്ദോയെ പിന്തുണച്ച ജര്‍മന്‍ സ്ഥാനപതിയെ പുറത്താക്കി മദൂറോ സർക്കാർ
വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു.യം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോക്ക് എല്ലവിധത്തിലുമുള്ള പിന്തുണയുമറിയിച്ച് രംഗത്ത് വന്ന ജര്‍മന്‍ സ്ഥാനപതിയെ വെനസ്വേല പുറത്താക്കി.
ഗൊയ്ദോയെ പിന്തുണച്ച ജര്‍മന്‍ സ്ഥാനപതി മാര്‍ട്ടിന്‍ ക്രീനറോട് 48 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് മദൂറോ സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതിനാണ് ക്രീനറെ പുറത്താക്കിയതെന്ന് വെനസ്വേല അറിയിച്ചു.എന്നാല്‍ ഗൊയ്ദോക്ക് തങ്ങളുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്ന് ജര്‍മനി വ്യക്തമാക്കി.
അതേസമയം നിക്കൊളാസ് മദൂറോക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുവാന്‍ ഗൊയ്ദോ പറഞ്ഞു.പ്രസിഡന്റ് മഡുറോക്കെതിരായ പ്രതിഷേധം തുടരാനാണ് ഗൊയ്ദോയുടെ തീരുമാനം.
സ്വാതന്ത്ര്യവും അവകാശവും ലഭിക്കുംവരെ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനി ഉള്‍പ്പെടെയുള്ള അമ്പതോളം രാജ്യങ്ങള്‍ ഗൊയ്ദോയെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha