മക്കളെ കൊണ്ട് സഹികെട്ടു, ഇനി നോക്കാന്‍ കഴിയില്ല; സ്വന്തം മക്കളെ സർക്കാർ ഏറ്റെടുക്കണമെന്ന അഭ്യർത്ഥനയുമായി ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരമ്മ
ലഹരിക്കടിമപ്പെട്ട പെൺമക്കളെ സംരക്ഷിക്കാനാകില്ലെന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്വദേശിയായ ടാമി എന്ന മാതാവ്. മക്കളെ കൊണ്ട് സഹികെട്ടുവെന്നും ഇനി നോക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇവരെ ഏറ്റെടുക്കണമെന്നും ടാമി പറയുന്നു.
മക്കളെ ഇഷ്ടമല്ലെന്നും ആയതിനാല്‍ അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് അമ്മയുടെ ആവശ്യം. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ടാമിയുടെ മക്കളായ 18 കാരിയായ സോഫിയെയും 14 കാരിയായ ഹിലരിയെയുമാണ് ടാമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളില്‍ പോകില്ല, പുകവലി, കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക, കാഞ്ചാവ് ഉപയോഗം എന്നിവയാണ് മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. മക്കളുടെ കൂടെ ജീവിക്കാന്‍ ഭയപ്പെടുന്നുവെന്ന വ്യക്തമാക്കിയ ടാമി മക്കളുടെ ചീത്തപ്രവൃത്തികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചത് പുറത്തുവിട്ടു. എന്നാല്‍ ടാമിയുടെ ആരോപണങ്ങള്‍ മക്കളിരുവരും നിഷേധിച്ചു. അതേസമയം തങ്ങള്‍ക്കിടയില്‍ സ്‌നേഹമില്ലെന്നും കഞ്ചാവിനടിമകളായ മക്കളെ സ്‌നേഹിക്കാനാകില്ലെന്നും ടാമി വ്യക്തമാക്കി. ഭര്‍ത്താവുമായി പിരിഞ്ഞശേഷം ഒറ്റയ്ക്കാണ് ടാമി മക്കളെ വളര്‍ത്തിയിരുന്നത്.
https://www.facebook.com/Malayalivartha