ട്രംപ് ഒരു ദിവസം തട്ടി വിടുന്നത് 22ഓളം കള്ളങ്ങൾ; രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് നൂറോളം വസ്തുതാവിരുദ്ധ പരാമര്‍ശങ്ങൾ; പഠനങ്ങളിലൂടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ദിവസം പറയുന്ന കാലങ്ങളുടെ എണ്ണം കേട്ടാൽ ആരും ഒന്നു ഞെട്ടും. സാധാരണ ഒരു മനുഷ്യന് ഒരു ദിവസം ഒന്നോ രണ്ടോ നുണകൾ പറയാൻ കഴിയുമെങ്കിൽ ട്രംപ് ഒരു ദിവസം തട്ടി വിടുന്നത് 22ഓളം കള്ളങ്ങളാണ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.
ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഇത്തരത്തില്‍ 9,014 പ്രസ്താവനകളാണ് ട്രംപ് നടത്തിയിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യകതമാക്കുന്നു. 2018 ല്‍ ശരാശരി ഒരു ദിവസം 16.5 കള്ളങ്ങളാണ് ട്രംപ് പറഞ്ഞതെങ്കില്‍ 2019 ല്‍ അത് 22 ആവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ശരാശരി ഇത്രയും വര്‍ദ്ധിക്കാന്‍ ട്രംപിനെ 'സഹായിച്ചത്" ഇക്കഴിഞ്ഞദിവസം നടന്ന പൊളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് ആക്ഷന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
100 വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളാണ് ട്രംപ് ഈ രണ്ടു മണിക്കൂറിനുള്ളില്‍ തട്ടിവിട്ടത്. കുടിയേറ്റം, തൊഴില്‍ സാദ്ധ്യതകള്‍, തുടങ്ങിയ വിഷയങ്ങളിലാണ് ട്രംപിന്റെ ഈ കള്ളംപറച്ചില്‍. ഭരണത്തില്‍ വന്ന വര്‍ഷം, അതായത് 2016ല്‍ ദിവസേന ശരാശരി 5.9 തെറ്റായ പ്രസ്താവനകളാണ് ട്രംപ് നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവ് കൊണ്ട് വന്നത് താനാണെന്ന തെറ്റായ പ്രസ്താവന ട്രംപ് നടത്തിയത് 131 തവണയാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മിച്ചു കഴിഞ്ഞു എന്ന് 126 തവണയും, അമേരിക്കയുടെ സാമ്പത്തിക നിലവാരം എക്കാലത്തേതിലും മികച്ചതാണെന്ന് 116 തവണയുമാണ് ട്രംപ് പറഞ്ഞത്.
https://www.facebook.com/Malayalivartha