മുൻഭാര്യയിൽ നിന്നും മകനെ വിട്ടു കിട്ടാൻ മകനു നേരെ ആസിഡ് ആക്രമണം; പിതാവിന് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ലണ്ടനിൽ സ്വന്തം മകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ ബ്രിട്ടനിലെ കോടതി 16 വർഷം തടവിന് ശിക്ഷിച്ചു. മകനു വേണ്ടി മുൻഭാര്യയുമായി നിയമയുദ്ധം നടത്തുന്നതിനിടെയാണ് സംഭവം. 40കാരനായ അഫ്ഗാൻ വംശജനായ ടാക്സി ഡ്രൈവറാണ് പ്രതി. ഇയാളും അഞ്ച് സഹായികളും ഗൂഢാലോചന നടത്തിയാണ് മൂന്നുവയസ്സുള്ള മകനുനേരെ സൾഫ്യൂറിക് ആസിഡ് സ്പ്രേ ചെയ്തത്.
മകനെ സംരക്ഷിക്കാൻ മുൻഭാര്യക്ക് കഴിയില്ലെന്ന് കോടതിയിൽ വാദിക്കുന്നതിന് വേണ്ടിയായിരുന്നു കടുംകൈ പ്രയോഗം. ആക്രമണത്തെ തുടർന്ന് കുട്ടിയുടെ മുഖത്തും ശരീരത്തിലും പൊള്ളലുണ്ടായി.
https://www.facebook.com/Malayalivartha