പൊട്ടിത്തെറിക്കും മുൻപ് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ച് ചാവേർ
ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട് . മാര്‍ച്ച് 15 നു ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണ് ലങ്കയിലെ സ്ഫോടനങ്ങളെന്നാണ് വിവരം
ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോൾ അവിശ്വാസത്തോടെ തലനാരിഴയ്ക്കു രക്ഷപ്പെട്ട ദിലീപ് ഫെർണാഡോ പറയുന്നു .. ചാവേറെന്നു സംശയിക്കുന്നയാൾ പൊട്ടിത്തെറിക്കുന്നതിനു മുൻപ് തന്റെ കുഞ്ഞിന്റെ തലയിൽ കൈവച്ചിരുന്നു. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്.
'പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ ഭാരമേറിയ ബാഗും തൂക്കി ഒരാൾ ഞങ്ങളുടെ അടുത്തുകൂടിപോയി. നടന്നു പോകുന്ന വഴി എന്റെ ചെറുമകളുടെ തലയിൽ അയാൾ കൈവച്ചിരുന്നു' – അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചത്.. ദിലീപ് പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. .
ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തെത്തുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പള്ളിക്കുള്ളിലേക്കു നടന്നെത്തുന്നത്. ഈ സമയത്ത് പള്ളിമുറ്റത്ത് ഈസ്റ്റര്‍ കുര്‍ബാനയ്ക്കെത്തിയ നിരവധി വിശ്വാസികള്‍ നില്‍ക്കുന്നുണ്ടായിരുന്നു . പള്ളിക്കകത്തേയ്ക്ക്
വന്നു അള്‍ത്താരയ്ക്കു അടുത്തായുള്ള സീറ്റിലാണ് ഇയാൾ ഇരുന്നത് എന്ന് ശ്രീലങ്കന്‍ മാധ്യമ ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ഇന്ത്യക്കാരുള്‍പ്പെടെ 359 ആയി ഉയര്‍ന്നുവെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വര്‍ധനെ അറിയിച്ചു. അഞ്ഞൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഒരു വനിതയും ചാവേർ സംഘത്തിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 18 പേരില്‍നിന്നാണ് ചാവേറുകളില്‍ വനിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഒരു സിറിയന്‍ പൗരന്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. . .
സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.
ഇന്ത്യയില്‍നിന്നടക്കം രഹസ്യാന്വേഷണ സൂചനകളുണ്ടായിട്ടും ആക്രമണം തടയാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിഞ്ഞില്ല എന്നത് വൻ വീഴ്ചയായി തന്നെ കണക്കാക്കുന്നു. പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു
https://www.facebook.com/Malayalivartha