ഓസ്ട്രേലിയയില്‍ ഉപരിപഠനത്തിന് എത്തിയ അനിയൻ മതഭ്രാന്തനായ് ജമീന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു; ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരിലൊരാളാള്‍ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദാണെന്ന് അറിഞ്ഞ സഹോദരി ബോധം കെട്ടു വീണു...
ബ്രിട്ടനില്‍ ബിരുദം നേടിയ ജമീന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതും മതഭ്രാന്തനായതും ഓസ്ട്രേലിയയില്‍ ഉപരിപഠനത്തിന് ചെന്നപ്പോള്‍. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരിലൊരാളാള്‍ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദാണ് എന്നറിഞ്ഞപ്പോള്‍ സഹോദരി ബോധം കെട്ടു വീഴുകയായിരുന്നു. തികച്ചും ശാന്തനായിരുന്ന ജമീന്‍ പിന്നീട് താടി വളര്‍ത്തുകയും ക്ഷൗരം ചെയ്യുന്നവരെ ചീത്തവിളിക്കുകയും ചെയ്തു.
തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്‌സ്റ്റണ്‍ സര്‍വകലാശാലയില്‍ അബ്ദുള്‍ ലത്തീഫ് വ്യോമയാന എന്‍ജിനീയറിങ് പഠിച്ചതു 2006-2007 കാലയളവിലാണ്. തികച്ചും ശാന്തനായ ആ വിദ്യാര്‍ഥി ഭീകരനായതിന്റെ പശ്ചാത്തലത്തെക്കുറിച്ച് സഹോദരി സമ്‌സൂള്‍ ഹിദായ മനസു തുറന്നു. ഉപരിപഠനത്തിന് ഓസ്‌ട്രേലിയയില്‍ ആയിരുന്നപ്പോള്‍ അവന്‍ ശരിക്കും മാറി. ഒരുതരം മതഭ്രാന്തായി. ശ്രീലങ്കയില്‍ തിരിച്ചെത്തിയത് മറ്റൊരു മനുഷ്യനായാണ്. താടിമീശ നീട്ടിവളര്‍ത്തിയ അവന്‍ താടി ക്ഷൗരം ചെയ്യുന്നതിന്റെ പേരില്‍ ബന്ധുക്കളെ ചീത്തവിളിച്ചു.
തീവ്രനിലപാടിലേക്കെത്തിയതും നിഷ്‌കളങ്കനായ ആ പഴയ സഹോദരനെയാണു ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത്. ബാല്യകാല ചിത്രങ്ങളുടെ ആല്‍ബം തുറന്നുപിടിച്ച് ഹിദായ തുടര്‍ന്നു. സ്‌കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പം തമാശ പങ്കിട്ടും ഓടിക്കളിച്ചും അബ്ദുള്‍ ലത്തീഫ് നില്‍ക്കുന്നതാണ് ആല്‍ബത്തിലെ ചിത്രങ്ങള്‍. ആറു സഹോദരങ്ങളിലൊരാള്‍. അബ്ദുള്‍ ലത്തീഫ് അവര്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണു വളര്‍ന്നത്.
കാന്‍ഡിയിലെ തേയില വ്യാപാരി കുടുംബാഗമായ അബ്ദുള്‍ ലത്തീഫ് മെച്ചപ്പെട്ട കുടുംബത്തില്‍ സാമ്ബത്തികഭദ്രയുടെ തണലിലാണു കഴിഞ്ഞുപോന്നത്. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ തികച്ചും ശാന്തസ്വഭാവക്കാരിയായിരുന്നു. മിതഭാഷിണി. ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരി. ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുമ്ബ് ആഡംബര ചടങ്ങോടെയാണ് ഇവരുടെ വിവാഹം നടന്നതെന്നും ഹിദായ ഓര്‍ക്കുന്നു.
ഏറ്റവുമൊടുവില്‍, കൊളംബോയില്‍ താജ് സമുദ്രാ ഹോട്ടലില്‍ സ്വയംപൊട്ടിത്തെറിക്കാന്‍ അബ്ദുള്‍ ലത്തീഫ് എത്തി. െഫെവ് സ്റ്റാര്‍ ഹോട്ടലില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം അവസാനിപ്പിച്ച അബ്ദുള്‍ ലത്തീഫ് ചെറിയ ഗസ്റ്റ്ഹൗസില്‍ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും വിലയിരുത്തലുണ്ട്.
https://www.facebook.com/Malayalivartha