ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും
ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും . ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് വ്യാപാര യുദ്ധം പ്രതിസന്ധി ഉയര്‍ത്തുമ്പോഴാണ് ഇന്ത്യയ്ക്ക് ഇത് നേട്ടമാകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് മുറുകുമ്പോൾ ലോകം ആകാംക്ഷയിലാണ്. സാമ്പത്തികചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരയുദ്ധം എന്ന് ചൈന തന്നെ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയതിനു തിരിച്ചടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാൻ പ്രസിഡന്റ് പറഞ്ഞുകഴിഞ്ഞു .ചൈനയിൽ നടത്തുന്ന ഉൽപാദനം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ഇന്ത്യക്ക് പ്രത്യാശ നൽകുന്നതാണ്
ഇത് പക്ഷെ ചൈനക്ക് തിരിച്ചടിയാണ് . നമുക്കിനി ചൈനയെ ആവശ്യമില്ലെന്നു ട്രംപ് തുറന്നു പറഞ്ഞു കഴിഞ്ഞു. . എന്നാൽ, ഇത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ചൈനയിലെ പ്രവർത്തനം ഉപേക്ഷിക്കാൻ യുഎസ് കമ്പനികളെ ട്രംപിനു നിർബന്ധിക്കാനാവില്ല എന്നതാണ് വാസ്തവം. ലോകബാങ്കും ഐ എം എഫും ഇതിനെ തെറ്റായ തീരുമാനമെന്നാണ് വിശേഷിപ്പിക്കുന്നത്
യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 7500 കോടി ഡോളറിന്റെ (5,37,000 കോടിയോളം രൂപ) വർധനയാണ് ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വർധിപ്പിക്കുന്നത് സെപ്റ്റംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചു. സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ അടക്കം അയ്യായിരത്തിലേറെ യുഎസ് ഉൽപന്നങ്ങൾക്കാണു ചൈന അധിക തീരുവ ചുമത്തിയത്
ചൈനീസ് ഉൽപന്നങ്ങളുടെ തീരുവയിൽ യുഎസ് കഴിഞ്ഞ മേയിൽ 30,000 കോടി ഡോളറിന്റെ (21,48,000 കോടി രൂപ) വർധന വരുത്തിയിരുന്നു. സെപ്റ്റംബർ ഒന്നിനു നിലവിൽ വരേണ്ട ഇവയിൽ ചിലത് ഡിസംബർ 15 ലേക്ക് മാറ്റിവച്ചിട്ടുണ്ട്
എന്നാൽ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായിട്ടുള്ളത് . യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു. 846 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 637 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു.
ചൈനയിലേക്കുളള കയറ്റുമതി വര്‍ദ്ധിക്കുന്നത് വ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ത്യയെ സഹായിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, കോട്ടന്‍ നൂല്‍, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയാണ് വര്‍ദ്ധിച്ചത്
പക്ഷെ ചൈനയുമായുള്ള സാമ്പത്തികയുദ്ധത്തിൽ അമേരിക്ക വിജയിക്കുകയാണെങ്കിൽ അമേരിക്ക പിന്നെ തീർച്ചയായും തിരിയുന്നത് ഇന്ത്യക്ക് നേരെ ആയിരിക്കും എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ആയാൽ അത്തരം ഒരു നീക്കം നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യക്കും പ്രയാസമായിരിക്കും
https://www.facebook.com/Malayalivartha