സൗദി അറേബ്യ യെമനിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് . വിമാനത്താവളത്തിന് സമീപമുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിന് നേരെയും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് അറിയിച്ചു
സൗദി അറേബ്യ യെമനിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് . വിമാനത്താവളത്തിന് സമീപമുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിന് നേരെയും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് അറിയിച്ചു. രണ്ടിടങ്ങളിലെയും കൺട്രോൾ ടവറുകളിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയെന്നാണ് അൽ മസൈറ ടിവിയിൽ സൈനിക വക്താവ് അവകാശപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ സൗദി അധികൃതരിൽ നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. .
യെമന്റെ തലസ്ഥാനമായ സനായുൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗവും ഭരിക്കുന്ന ഹൂതി വിമതർ ഇറാന്റെ പിന്തുണയോടെയാണ് സൗദിക്ക് നേരെ ആക്രമണം നടത്തുന്നതെന്നു സൗദി അറേബ്യ ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ്. ഇതിന് മറുപടിയായി യെമനിലെ സൈനിക, ജനവാസ കേന്ദ്രങ്ങളിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്താറുണ്ട്.
യെമന്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഹൂതികളുടെ കീഴിലാണ്. അവിടെ നിന്നാണു പ്രവർത്തനം. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സർക്കാരിനു പിന്തുണ നല്‍കുന്നത്. സഖ്യസേനയുടെ നേതൃത്വത്തിൽ സനായിലെ ഹൂതി താവളങ്ങലും ആക്രമിക്കാറുണ്ട്
എന്നാൽ ഇപ്പോഴത്തേത് ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർബേസ് ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നും ഇത് ഏകദേശം വിജയിച്ചതായും ഇവിടുത്തെ കൺട്രോൾ ടവർ തകർക്കാൻ കഴിഞ്ഞതായും ഹൂതി വിമതന്മാർ അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കി.
ജനവാസ കേന്ദങ്ങള്‍ ലക്ഷൃമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃസേന തകര്‍ത്തതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ 12ന് ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യാക്കാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽസംഘർഷം പൊട്ടിപുറപ്പെടാൻ തുടങ്ങിയത് .പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കിയിരുന്നു. . പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.
മനുഷ്യാവകാശപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്ന് യുഎൻ പറയുന്നു
https://www.facebook.com/Malayalivartha