യു എ ഇയ്ക്ക് മോദിയുമായുള്ളത് മതപരമായ ബന്ധത്തിനപ്പുറമുള്ള ബന്ധമെന്ന് പാക് വിദേശകാര്യമന്ത്രി

മതപരമായ ബന്ധത്തിനപ്പുറമാണ് യുഎഇ യ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമെന്ന് പാകിസ്ഥാൻ. ഈ തുറന്നു പറച്ചിലിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അംഗീകരിക്കുന്ന നിലപാടിലാണ് പാകിസ്ഥാൻ. യുഎഇ സന്ദർശിക്കാൻ പുറപ്പെട്ട ഇന്ത്യാന പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മളമായ വരവേൽപ്പ് യു എ ഇ നൽകിയതും, രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നൽകി ആദരിച്ചതും പാകിസ്ഥാനെ ഏറെ ചൊടിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിൽ നേരേയാതെ പാകിസ്ഥാൻ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നൽകി മോദിയെ അനുമോദിച്ചത് സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി യു എ ഇയ്ക്ക് മോദിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത് . മതപരമായ ബന്ധങ്ങൾക്കുമപ്പുറമാണ് യു എ ഇയ്ക്ക് ഇന്ത്യയോടും ,നരേന്ദ്രമോദിയോടുമുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ആ ബന്ധത്തെയാണ് യു എ ഇ വിലമതിയ്ക്കുന്നതെന്നും പാക് വിദേശ കാര്യ മന്ത്രി അറിയിച്ചു .
പാകിസ്ഥാൻ ചില കാര്യങ്ങൾ യു എ ഇയോട് അപേക്ഷിച്ചിരുന്നു അതൊക്കെ തള്ളി നരേന്ദ്ര മോദിയെ ആദരിക്കാൻ കാരണം അതാണെന്ന് ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു. അതാണ് പാകിസ്ഥാന്റെ അപേക്ഷക്കപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് . എങ്കിലും യു എ ഇ വിദേശ കാര്യ മന്ത്രിയോട് കശ്മീർ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തുടക്കത്തിൽ അമേരിക്ക തയ്യാറായതാണ്. എന്നാൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്നാണ് പിന്മാറിയതെന്നും ഖുറേഷി പറഞ്ഞു . പാകിസ്ഥാനെ വിലമതിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചതിലൂടെ പാകിസ്ഥാൻ അപമാനിക്കപ്പെട്ടതായും , കശ്മീർ ജനതയുടെ വികാരങ്ങൾക്ക് മുറിവേറ്റതായും പാക് സെനറ്റ് ചെയർമാൻ സാദിഖ് സൻജ് റാണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാക് സെനറ്റ് ചെയർമാൻ യു എ ഇ സന്ദർശനം റദ്ദാക്കിയിരുന്നു .
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. നിലവിലെ സാഹചര്യത്തില്‍ യു.എ.ഇ സന്ദര്‍ശിക്കുന്നത് കശ്മീരികളുടെ വികാരത്തെ വൃണപ്പെടുത്തുമെന്ന് സെനറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ സാദിഖ് സഞ്ജ്‌റാനി നയിക്കുന്ന പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഇന്നുമുതല്‍ നാലുദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. യു.എ.ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. യു.എ.ഇയിലെത്തുന്ന സംഘം അവിടുത്തെ പാര്‍ലമെന്റേറിയന്മാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാൽ മോദിക്ക് നൽകിയ ബഹുമതിക്ക് പിന്നാലെയാണ് പാകിസ്ഥാൻ നിലപ്പാട് മാറ്റിയത്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങിലാണ് യു.എ.ഇ കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ മോദിക്കു പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ മോദിക്ക് 'ഓര്‍ഡര്‍ ഓഫ് സയിദ്' പുരസ്‌കാരം നല്‍കിയത്. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണു ബഹുമതി. അതേ സമയം പുരസ്‌കാരം 130 കോടി ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു മോദിയുടെ ആദ്യ പ്രതികരണം.
https://www.facebook.com/Malayalivartha
























