ആമസോണിനെ തീയിൽ നിന്നും രക്ഷിക്കാൻ ലിയനാര്‍ഡോ ഡി കാപ്രിയോ.. 35 കോടിയുടെ സഹായം നൽകും.

ആമസോണ്‍ മഴക്കാടുകളെ ചരിത്രത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് തീ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ തന്നെ ശ്വാസകോശം എന്ന് വിശേപ്പിക്കപ്പെടുന്ന മഴക്കാടാണ് കുറെ ഏറെ ദിവസങ്ങളായി തീ കാർന്നു തിന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ കട്ട് തീകെതിരെ പോരാടാൻ നിർണായകമായ തീരുമാനങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ തീപ്പിടിത്തതില്‍ നിന്ന് സംരക്ഷിക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടന 35 കോടി രൂപ നല്‍കുമെന്ന് റിപോർട്ടുകൾ വന്നിരിക്കുകയാണ്.
തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമായാണ് ഈ തുക നല്‍കുക എന്നാണ് വ്യക്തമാക്കിയിക്കുന്നത്. അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് തീയണക്കാന്‍ ധനസഹായം നല്‍കുക. എര്‍ത്ത് അലയന്‍സ് സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം 72,000 തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളതായാണ് കണക്കുകൾ പുറത്ത് വരുന്നത്. ആമസോണ്‍ വനങ്ങളിലെ തീപ്പിടുത്തത്തെ കുറിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ രൂക്ഷമായി വിമർശിച്ചിരുന്നു പ്രതികരിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഡികാപ്രിയോ വിമര്‍ശനം നടത്തിയത്.
‘ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്’- എന്നാണ് ലിയനാര്‍ഡോ ഡികാപ്രിയോ അഭിപ്രായപ്പെട്ടത്.
പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത് തന്നെ എന്നത് വ്യക്തം. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീയും ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് കൃത്യമായി വ്യക്തമാക്കുന്നത് .
https://www.facebook.com/Malayalivartha