മോദി നയം വ്യക്തമാക്കി ....കശ്മീര് വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടേണ്ടതില്ലെന്ന് ട്രംപിനോട് മോദി
കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ജി 7 ഉച്ചകോടിയിൽ വ്യക്തമാക്കി നരേന്ദ്ര മോദി. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നിരവധി ഉഭയകക്ഷി പ്രശ്‌നങ്ങളുണ്ടാവും. ഇതില്‍ മറ്റൊരു രാജ്യത്തെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഉഭയകക്ഷിപരമായി വിഷങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ക്ക് കഴിയും.’ മോദി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്താനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു .
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരുത്തി.
വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. ജി–7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ച്ചയിലാണ് ട്രംപിന്റെ ഇന്ത്യ അനുകൂല പ്രസ്താവന. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മോദി ആവര്‍ത്തിച്ചു. ഇന്ത്യയും പാക്കിസ്താനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് കുടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.കശ്മീര് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ തന്നെ ആവര്‍ത്തിച്ചിരുന്നു. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
ജമ്മുകശ്മീരിന്റെ പ്രത്യേകഭരണഘടനാപദവി റദ്ദാക്കിയ ശേഷമുള്ള ആദ്യത്തെ മോദി–ട്രംപ് കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോവിന്റെ പ്രത്യക ക്ഷണിതാവായാണ് മോദി ഉച്ചകോടിക്കെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും യുന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
https://www.facebook.com/Malayalivartha