ലോകരാജ്യങ്ങൾ ഒറ്റപെടുത്തിയാൽ ,പാകിസ്ഥാൻ ഏതറ്റം വരെയും പോകുമെന്ന് ഇമ്രാൻ ഖാൻ . കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കുന്നത് തുടരുമെന്നും ഇമ്രാന്‍ഖാന്‍
കാശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാമതൊരു രാജ്യം വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഇമ്രാൻ ഖാൻ രംഗത്ത് . ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു .കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കുന്നത് തുടരുമെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.കശ്മീരിലെ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു, ഞങ്ങള്‍ ലോക നേതാക്കളുമായും എംബസികളുമായും വിഷയം സംസാരിച്ചു.
1965 ന് ശേഷം ആദ്യമായി യു.എന്‍ കശ്മീര്‍ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും വിഷയം ചര്‍ച്ച ചെയ്തു.’ ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേർത്തു. സെപ്തംബര്‍ 27 ന് യു.എന്‍ പൊതുസഭയില്‍ താന്‍ സംസാരിക്കുമെന്നും കശ്മീര്‍ വിഷയം അവിടെ ഉന്നയിക്കുമെന്നും ആഴ്ച്ചയില്‍ ഒരു ദിവസം, അതായത് എല്ലാ വെള്ളിയാഴ്ച്ചയും പാകിസ്താനികള്‍ വീടിന് പുറത്തിറങ്ങി കശ്മീരികളോട് ഐക്യപ്പെടണമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി. ‘പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കുക. ആണവയുദ്ധത്തില്‍ ആരും വിജയിക്കുകയില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി. അതേസമയം അടുത്തമാസം ചേരുന്ന യു.എന്‍ പൊതുസഭയില്‍ വിഷയം ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇന്ത്യ–പാക് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ആഗോളതലത്തില്‍ പ്രത്യാഘാതം ഉണ്ടാകും. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും ആണവായുധം ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്തെ വന്‍ശക്തികളായ രാജ്യങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും പാക്കിസ്ഥാന്‍ അതിന്റെ മാര്‍ഗം തേടുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അവസാനം വരെ പോരാടും. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും ഗാന്ധിയുടെയുംനെഹ്റുവിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമാണിതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha