ആപ്പിള്‍ ഉപകരണങ്ങളിലെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ സിരി ആളുകള്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യാറുണ്ട് .പക്ഷെ പലപ്പോഴും പല രഹസ്യാത്മക വിവരങ്ങളും അതില്‍ ഉണ്ടാവാറുണ്ടെന്നാണ് ഏകദേശം ഒരു മാസം മുമ്പ്, ദി ഗാർഡിയൻ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് സിരി റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദങ്ങള്‍ വിലയിരുത്തുന്നതിനായി മനുഷ്യരെ ഉപയോഗിക്കുന്നത് ആപ്പിള്‍ താത്കാലികമായി നിര്‍ത്തി
ആപ്പിള്‍ ഉപകരണങ്ങളിലെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ സിരി ആളുകള്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യാറുണ്ട് .പക്ഷെ പലപ്പോഴും പല രഹസ്യാത്മക വിവരങ്ങളും അതില്‍ ഉണ്ടാവാറുണ്ടെന്നാണ് ഏകദേശം ഒരു മാസം മുമ്പ്, ദി ഗാർഡിയൻ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് സിരി റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദങ്ങള്‍ വിലയിരുത്തുന്നതിനായി മനുഷ്യരെ ഉപയോഗിക്കുന്നത് ആപ്പിള്‍ താത്കാലികമായി നിര്‍ത്തി.
ആപ്പിൾ ജീവനക്കാർ പതിവായി സിറി റെക്കോർഡിംഗുകൾ ശ്രദ്ധിക്കുകയും ഗ്രേഡ് ചെയ്യുകയും ചെയ്യും. പലപ്പോഴും ഇത്തരം സംഭാഷണങ്ങളിൽ മെഡിക്കൽ വിവരങ്ങൾ, മയക്കുമരുന്ന് ഇടപാടുകൾ,തുടങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികളുടെ റെക്കോർഡിംഗുകൾ വരെ ഇങ്ങനെ റെക്കോർഡ് ചെയ്യപ്പെടാറുണ്ട് ആപ്പിളിന്റെ കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍തന്നെയാണ് ഇത് വെളിപ്പെടുത്തിയതെന്നു ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട് .
കൂടുതലും കനേഡിയൻ, ഓസ്‌ട്രേലിയൻ അല്ലെങ്കിൽ യുകെ ആക്‌സന്റുകളുള്ള ഉപയോക്താക്കളുടേതായിരുന്നു ഈ ശബ്ദശകലങ്ങൾ എന്നും പറയുന്നു
ഇതേ തുടർന്ന് മുന്നൂറോളം ജീവനക്കാരുടെ കരാറുകൾ പെട്ടെന്ന് അവസാനിപ്പിക്കാൻ ആപ്പിളിന്റെ കരാറുകാരനായ ഗ്ലോബെടെക് നിർബന്ധിതനായി. തൽഫലമായി, ശേഷിക്കുന്ന ജീവനക്കാർക്ക് ഇപ്പോൾ ഓരോ ഷിഫ്റ്റിലും ആയിരത്തോളം സംഭാഷണങ്ങൾ കേൾക്കേണ്ടിവരു ന്നു. എന്നിരുന്നാലും, കൃത്യമായ സംഖ്യകളെക്കുറിച്ച് ഗ്ലോബെടെക്കോ ആപ്പിളോ അഭിപ്രായപ്പെട്ടില്ല.
വോയ്‌സ് അസിസ്റ്റന്റ് മെച്ചപ്പെടുത്തുന്നതിനായി സിരി റെക്കോര്‍ഡ് ചെയ്യുന്ന ചില ശബ്ദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആപ്പിളിന്റെ പ്രതികരണം. സിരി വോയ്‌സ് അസിസ്റ്റന്റിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച കരാറുകാരിലേക്കാണ് ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ എത്തുന്നത്. ......
ആപ്പിൾ ഇതുപോലുള്ള പ്രവൃത്തികൾ ചെയ്യുന്ന ഒരേയൊരു ബ്രാൻഡല്ല . ആമസോണ്‍ അലെക്‌സയും, ഗൂഗിള്‍ അസിസ്റ്റന്റും സമാനമായ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പക്ഷെ 'സ്വകാര്യത'കളിലേക്ക് ഏറ്റവും കൂടുതൽ എത്തിച്ചേരുന്നത് ആപ്പിൾ തന്നെയാണെന്നാണ് ആരോപണം .
ഗൂഗിളും ആമസോണും വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങള്‍ ശേഖരിക്കുന്ന ശബ്ദം ചിലകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് തീരുമാനിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കാറുണ്ട്. എന്നാൽ ആപ്പിളിൽ ആ സൗകര്യമില്ല ..അതിനാൽ ഏതെല്ലാം സംഭാഷണമാണ് സിരി റെക്കോർഡ് ചെയ്യുക എന്നതിൽ വ്യക്തതയില്ലാത്തതാണ് പ്രശ്നമാകുന്നത്
പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ശബ്ദങ്ങള്‍ ആപ്പിളിന് നല്‍കണോ എന്ന് തീരുമാനിക്കാനാവും. പക്ഷെ ഈ അപ്‌ഡേറ്റ് എന്ന് പ്രാബല്യത്തിൽ വരുമെന്ന് ആപ്പിൾ പറഞ്ഞിട്ടില്ല
ആളുകളുടെ സംസാരത്തിനിടെ ആക്ടിവേഷന്‍ വാക്ക് തെറ്റിദ്ധരിച്ച് സിരി അബദ്ധത്തില്‍ ആക്റ്റിവേറ്റ് ആവാറുണ്ടെന്നും ഈ സമയങ്ങളില്‍ പല സംഭാഷണങ്ങളും സിരി കേള്‍ക്കുണ്ടെന്നും വിവരം പുറത്തുവിട്ടയാള്‍ പറഞ്ഞു.
ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണങ്ങള്‍, വ്യവസായികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, കുറ്റവാളികളുടെ സംഭാഷണങ്ങള്‍, ലൈംഗിക ബന്ധത്തിനിടെയുള്ള ശബ്ദങ്ങള്‍, ഉള്‍പ്പടെ പലപ്പോഴും സിരി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.......
ഐഫോണ്‍, മാക്ക് ഉപകരണങ്ങളിലാണ് സിരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പലപ്പോഴും ആപ്പിള്‍ വാച്ചും, ഹോംപോഡുമാണ് ആളുകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ അബദ്ധത്തില്‍ റെക്കോര്‍ഡ് ചെയ്യാറുള്ളതെന്നും ആപ്പിൾ ജീവനക്കാരൻ വെളിപ്പെടുത്തി . ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും കരാറുകാരിലേക്ക് എത്തുന്നുണ്ടെന്നും ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും അറിയുമായിരുന്നില്ല. ഇക്കാര്യം ആപ്പിള്‍ വ്യക്തമാക്കിയിരുന്നില്ല
അബദ്ധത്തില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് സാങ്കേതിക പിഴവായാണ് കണക്കാക്കാറുള്ളത്. അവർ കേട്ട റെക്കോർഡിംഗുകൾ പലപ്പോഴും വ്യക്തതയില്ലാത്തതും സാധാരണയായി വളരെ ഹ്രസ്വവുമാണെന്ന് ജീവനക്കാരൻ കൂട്ടിച്ചേർത്തു. എന്നാല്‍ ഇങ്ങനെയുള്ള ശബ്ദ ശകലങ്ങളില്‍ ഉണ്ടാവുന്ന രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് ഫലപ്രദമായ നടപടികളൊന്നുമില്ലെന്നും അയാൾ വെളിപ്പെടുത്തി
എങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ആപ്പിള്‍ ഇതുവരെ ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തിയാണ് ആപ്പിൾ വിപണിയിൽ മത്സരിക്കുന്നത് . സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി എതിരാളികളായ കമ്പനികളെ പോലും വെല്ലുവിളിക്കുന്ന ആപ്പിളിന് ഈ വാര്‍ത്തയെ തുടര്‍ന്ന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.
ഉപഭോക്തൃ സ്വകാര്യതയോട് പ്രതിജ്ഞാബദ്ധമാണെന്നും സിരി റെക്കോർഡിങ്ങിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സിരി ഗ്രേഡിംഗ് താൽക്കാലികമായി നിർത്താനുള്ള തീരുമാനമെടുത്തതായും ഐറിഷ് എക്സാമിനർക്ക് നൽകിയ പ്രസ്താവനയിൽ ആപ്പിൾ പറഞ്ഞു.
https://www.facebook.com/Malayalivartha