യുഎസ് ജനതയെ മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ അടിമകളാക്കി മാറ്റിയ ജോൺസൺ ആന്റ് ജോൺസന് ഭീമമായ തുക പിഴ ചുമത്തി അമേരിക്കൻ കോടതി
മയക്കുമരുന്നിന്റെ അംശം വേദനസംഹാരിയിൽ കണ്ടെത്തിയതിനെ തുടർന്ന് മരുന്നുൽപ്പാദന രംഗത്തെ ഭീമന്മാരായ ജോൺസൺ ആന്റ് ജോൺസന് ഭീമമായ തുക പിഴ ചുമത്തി അമേരിക്കയിലെ ഒക്കലഹോമ കോടതി . യുഎസ് ജനതയെ മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് വിധി. 4,119 കോടി രൂപയാണ് പിഴ ചുമത്തിയത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികൾ അമേരിക്കൻ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.
ഈ വാദങ്ങൾ മുഖവിലക്കെടുത്തായിരുന്നു കോടതി വിധി. അമിതമായ പരസ്യങ്ങളിലൂടെ ജോൺസൺ ആന്റ് ജോൺസൺ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി വിലയിരുത്തി. അമേരിക്കയിൽ ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്റ് ജോൺസണിന്റേത്. തങ്ങളുടെ മരുന്ന് വിപണിയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന കമ്പനിയുടെ വാദം കോടതി കണക്കിലെടുത്തില്ല. യുഎസിലെ മറ്റ് കോതികളിലും ജോൺസൺ ആൻഡ് ജോൺസണിനെതിരെ സമാനമായ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. അവര്‍ക്കും കൂടെയുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. ഈ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ജോൺസൺ ആന്‍ഡ് ജോൺസന്റെ നീക്കം.
ജോൺസൺ ആന്‍ഡ് ജോൺസണ്‍ വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതായും, അത് 2000 മുതൽ ഒക്ലഹോമയിൽ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും ഒക്ലഹോമയുടെ അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.
എന്നാൽ വിധിന്യായത്തിൽ പിഴവുകളുണ്ടെന്ന് ജോൺസൺ ആന്‍ഡ് ജോൺസന്‍റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്ട്രോംഗ് പറഞ്ഞു. ഫെഡറൽ റെഗുലേറ്റർമാർ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അവര്‍ വാദിച്ചു. ‘മയക്കുമരുന്നിന്റെ ദുരന്തഫലം അനുഭവിക്കുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് സഹതാപമുണ്ട്. എന്നാൽ ഒക്ലഹോമയിലടക്കം ഈ രാജ്യത്തെവിടെയും ജോൺസൺ ആന്‍ഡ് ജോൺസൺ ഒരു ഒപിയോയിഡ് പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ലെന്ന് സ്ട്രോംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha