227 കുട്ടികളുടെ മൃതദേഹങ്ങൾ....കണ്ടെത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബലാബലി
ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളിൽ ഒന്നാണ് ബലികൊടുത്തതുകൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുക എന്നത്. ഇത്തരത്തിൽ ഒത്തിരിയേറെപേരുടെ ജീവിതം ആരുടെയൊക്കെയോ ആത്മാഭിലാഷത്തിനായി ബാലികഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒത്തിരിയേറെ കഥകൾ ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ തന്നെ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ കുട്ടികളുടെ ബലി അർപ്പിക്കപ്പെട്ട ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ലാറ്റിൻ അമേരിക്കയിലെ ലിമയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങളുള്ളത് തന്നെ. എല്‍നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇവര്‍ കുട്ടികളെ ബലിനല്‍കിയതെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിതെന്നാണ് അനുമാനിക്കുന്നത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോയ്ക്കാവും എന്നത് വളരെ വ്യക്തമായ കാര്യമാണ്. 15ാം നൂറ്റാണ്ടില്‍ ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണെന്നും ഗവേഷകര്‍ ഇതിനെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ബലി ചെയ്യപ്പെട്ടവരില്‍ കൂടുതലും 4 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണെന്നാണ് കണ്ടെത്തിയിട്ടുള്ള റിപോര്‍ട്ടുകള്‍. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം തുടങ്ങിയതും അതുവഴി തെളിഞ്ഞത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലഹത്യ ആണ്.
https://www.facebook.com/Malayalivartha