പാകിസ്ഥാൻ മിസ്സൈൽ പരീക്ഷിച്ചു; ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി; ഗുജറാത്ത് തീരത്ത് ജാഗ്രത നിർദ്ദേശം
ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വിവരം പുറത്തു വരുന്നത്. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈലാണ് രാത്രിയിൽ പാക്കിസ്ഥാൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. 290 കിലോമീറ്റർ വരെ ദൂരത്തേക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. പാക്കിസ്ഥാൻ സൈനിക വക്താവാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. പാക്ക് ആക്രമണസാധ്യതയുള്ളതിനാൽ ഗുജറാത്ത് തീരത്ത് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ 31 വരെ പാക്കിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാൻ ഇന്നലെ അറിയിച്ചിരുന്നു.
ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വ്യോമഗതാഗതം ഒഴിവാക്കണമെന്നായിരുന്നു രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിർദേശം. ഇതിനു പകരമായി മറ്റൊരു വ്യോമപാത അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ അടച്ചിടുമെന്നു നേരത്തേ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള വാണിജ്യ ബന്ധവും തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്.
ഇത് പ്രകാരം വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് തന്നെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്ഥാൻ അടക്കുകയും ചെയ്തു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും.
ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് പാകിസ്ഥാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യവും പാകിസ്ഥാൻ വഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാൻ കൈക്കൊള്ളും.
ബാലാകോട്ട് ആക്രമണത്തിനുപിന്നാലെ ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചിരുന്നു. 138 ദിവസമാണ് പാകിസ്ഥാൻ വ്യോമപാത ഇന്ത്യക്ക് മുന്നിൽ അടച്ചിട്ടത്. മാർച്ച് 27-ന് ഇന്ത്യ, തായ്‌ലാൻഡ്, ഇൻഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങൾക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്ഥാൻൻ പിന്നീട് വ്യോമപാത പൂർണമായി തുറന്നത്. വ്യോമപാതയ്ക്ക് പുറമെ ഇന്ത്യ–അഫ്ഗാൻ വ്യാപാരം താറുമാറാക്കും വിധത്തിൽ റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടു വന്നേക്കും. ഇതോടെ അമേരിക്ക ഉൾപ്പടെയുളള രാജ്യങ്ങളിലേക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. ഡൽഹി–യൂറോപ്പ്,ഗൾഫ് യാത്രയിൽ സാധാരണ നിലയിൽ നിന്ന് രണ്ടു മണിക്കൂറിലേറെ സമയം വർധിക്കും. എന്നാൽ ഈ നിലപാടിലൂടെ പാകിസ്ഥാനും നഷ്ടം മാത്രമേ സംഭവിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha