Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമ്രാൻഖാന് ഇത് ശനിദശ; ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ പാകിസ്താന്റെ സുരക്ഷാ നയങ്ങളില്‍ പാക് സൈന്യത്തിനാണ് മേല്‍ക്കയ്യെന്ന് യുഎസ് റിപ്പോര്‍ട്ട്

29 AUGUST 2019 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

പാകിസ്ഥാനിലെ സൈനിക മേധാവിത്തത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ പാകിസ്താന്റെ സുരക്ഷാ നയങ്ങളില്‍ പാക് സൈന്യത്തിനാണ് മേല്‍ക്കയ്യെന്നാണ് വെളിപ്പെടുത്തല്‍. നാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതോടെ പാക് സൈന്യത്തിന് വീണ്ടും അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നാണ് യുഎസ് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബൈപാര്‍ട്ടിസണ്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസിലെ യുഎസ് നിയമനിര്‍മാതാക്കളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കെതിരെ പാകിസ്താന്‍ നിരന്തരമായി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പാകിസ്താന്‍ രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ പ്രകടമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) പുറത്തുവിട്ട 'പാകിസ്ഥാൻ ഡൊമസ്റ്റിക് പൊളിറ്റിക്കല്‍ സെറ്റിങ്' എന്ന റിപ്പോര്‍ട്ടിലാണ് അവിടത്തെ രാഷ്ട്രീയ സ്ഥിതിയെ പറ്റി വ്യക്തമാക്കുന്നത്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ പ്രധാനമന്ത്രിയായിരിക്കാം, എന്നാല്‍ വിദേശകാര്യത്തിലും ദേശീയ സുരക്ഷാ നയത്തിലും സൈന്യം സ്വാധീനം ചെലുത്തുന്നുണ്ട്.

ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയ അനുഭവപരിചയവുമില്ലാതെയാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. പാകിസ്ഥാനിൽ നടന്ന അവസാനത്തെ പൊതു തിരഞ്ഞെടുപ്പില്‍ സൈന്യവും നീതിന്യായ സംവിധാനവും അടങ്ങിയ കൂട്ടുകെട്ട് സ്വാധീനം ചെലുത്തിയതായി സംശയിക്കണം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ പുറത്താക്കാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗിനേ ക്ഷയിപ്പിക്കാനും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി സംശയമുണ്ട് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിനും സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നതായി സംശയമുണ്ട്. പൊതുജന ക്ഷേമവും മികച്ച വിദ്യാഭ്യാസവും നല്ല ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ പാകിസ്താന്‍ എന്ന ദര്‍ശനം നടപ്പാക്കാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് ഇതിന് കാരണം. നിരോധിച്ച തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ തീവ്രവാദം ശക്തിപ്പെടുത്തുകയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നട്ടം തിരിയുകയാണ് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരൻമാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തിൽ കുറവു വരുത്താനും പാക് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാൻ പോലും പാകിസ്ഥാൻ സർക്കാരിനാവുന്നില്ലെന്ന് റിപ്പോർട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷൻ ഉടൻ വിച്ഛേദിക്കുമെന്നാണ് റിപ്പോർട്ട്.

ബില്ല് അടക്കാത്തതിനെ തുടർന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ആഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നൽകിയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈദ്യുത കമ്പനിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നൽകാനുണ്ടെന്നും, പണം അടയ്ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ല് അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കിൽ വൈദ്യുത ബന്ധം ഉടൻ വിച്ഛേദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (5 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (49 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (59 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends