കശ്മീരിനായി പാകിസ്ഥാൻ നിശ്ചലമാകും; കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌അരമണിക്കൂര്‍എല്ലാ ജോലികളും നിര്‍ത്തിവെച്ച്‌തെരുവിലിറങ്ങാന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്പാക് ജനതയോട് ആഹ്വാനം ചെയ്തു
ജമ്മുകാശ്മീരിനു പ്രത്യേകാധികാരം നൽകുന്ന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം. കശ്മീരിനായി പാകിസ്ഥാൻ ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ നിശ്ചലമാകും. കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌അരമണിക്കൂര്‍എല്ലാ ജോലികളും നിര്‍ത്തിവെച്ച്‌തെരുവിലിറങ്ങാന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്പാക് ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 നും 12.30 നുമിടക്കുള്ള സമയത്താണ് പാകിസ്ഥാനികൾ കശ്മീരിന് പിന്തുണപ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങുക.
''കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ (വെള്ളിയാഴ്ച) എല്ലാ ജനങ്ങളും ഉച്ചക്ക് 12 നും 12.30നും ഇടയില്‍തെരുവിലേക്കിറങ്ങണം. കശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് നമ്മള്‍ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കൊടുക്കേണ്ടത്.'' എന്ന് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.
പാക് അധിനിവേശ കശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ആഞ്ഞടിച്ചിരുന്നു. സ്വന്തം പൗരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധ ചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ് നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് രാജ് നാഥ് സിംഗ് ലഡാക്കിൽ എത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിതെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്.
അതുകൊണ്ടുതന്നെ ഇനി ഉറ്റുനോക്കുന്നത് അടുത്ത മാസം ഒമ്പത് മുതല്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തെയാണ്. ഈ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് അംഗരാജ്യങ്ങളെ കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 27 വരെ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളന കാലയളവില്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha