ഇമ്രാന്റെ പന്ത് ബൗണ്ടറി കടക്കാൻ പാക് സൈന്യം അനുവദിക്കണം!!!
കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നാലെ ഇമ്രാൻ ഖാന്റെ മുതലക്കണ്ണീർ മാധ്യമങ്ങൾ ഏറ്റെടുത്തത് മാത്രമല്ല ഇപ്പോൾ ചർച്ച വിഷയം സാമ്പത്തികം തുടങ്ങി ഭരണം വരെ എത്തി നിൽക്കുകയാണ്. ഒപ്പം കരിമ്പട്ടികയിൽ ഉൾപെട്ടതോടുകൂടെ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ഇമ്രാൻ ഖാനും കൂട്ടരും. മാസങ്ങളായി കറന്റ് ബില് അടയ്ക്കാതെ ഓഫീസിലെ ഫ്യൂസ് കൂടെ പോയാൽ ഇമ്രാൻ ഇരുട്ടിൽ തപ്പി നടക്കേണ്ടി വരും. ഇതെല്ലാം കഴിഞ്ഞ് ഇപ്പോൾ ചർച്ചയാകുന്നത് അമേരിക്കയുടെ ചില കണ്ടെത്തലുകളാണ്. ഇമ്രാന്റെ ഭരണ ക്രമക്കേടുകളും അകമഴിഞ്ഞുള്ള പാക് സേനയുടെ പോരാട്ടവും ഒന്നും ഐഒമ്രാന്റെ അറിവോടുകൂടെയല്ല എന്നത് തന്നെ,
ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദവിയേറ്റതോടെ പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് യുഎസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ പുതിയ കണ്ടെത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭരണ പരിചയമില്ലാത്തയാളാണ് ഇമ്രാൻ എന്നുമാണ് യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ അവഗാഹം സൃഷ്ടിക്കാൻ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷനൽ റിസർച്ച് സർവീസ്(സിആർഎസ്) റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് ഇമ്രാനെ സഹായിക്കും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തിയിരുന്നു. നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത് ഇവർ നടത്തിരുന്നത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വ്യർത്ഥമായ വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഖാൻ ഭരണത്തിലെത്തിയത് തന്നെ. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചിരുന്നതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇതിലൂടെ പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നുമാണ് റിപ്പോർട്ടുകൾ വിശദീകരിക്കുന്നത്.
ജുഡിഷ്യറി ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു അന്ന് . നവാസ് ഷെരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു അന്നത്തെ നിഗൂഢമായ ലക്ഷ്യം. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും വലിയ ശ്രമമുണ്ടായിരുന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാക്കിസ്ഥാനിൽ വർധിച്ചതുമൂലം പാകിസ്താന്റെ സ്ഥിതി വളരെ മോശമായതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്ഥാൻ എന്ന രാഷ്ട്രം നിലവിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നുണ്ട് ,അതൊക്കെയും അവഗണിച്ച് ,വേണ്ട പരിഗണന കൊടുക്കാതെ കാശ്മീർ വിഷയത്തെ ഓർത്തു തേങ്ങി കരയുന്ന ഇമ്രാൻ പൊട്ട കിണറ്റിലെ മുതലകുഞ്ഞാണ് .ഇമ്രാൻ ഖാൻ രൂക്ഷഭാഷയിൽ ആണ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. മനുഷ്യത്വരഹിതമായ കര്‍ഫ്യുവാണ് ഇന്ത്യ കശ്‍മീരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത് തേങ്ങുന്ന ഇമ്രാൻ സ്വന്തം രാജ്യത്തെ ജനങ്ങളെ ഓർക്കണം.
https://www.facebook.com/Malayalivartha