ഈജിപ്തില്‍ 230 പ്രക്ഷോഭകാരികള്‍ക്ക് 25 വര്‍ഷത്തെ തടവ്

ഭരണകൂടത്തിനെതിരെ അട്ടിമറിയും ലഹളയും നടത്തിയെന്ന കുറ്റത്തിന് 230 പേരെ ഈജിപ്തിലെ കോടതി 25 വര്‍ഷത്തെ തടവിനു വിധിച്ചു. 2011 ല്‍ നടന്ന വിപ്‌ളവ പോരാട്ടത്തിലെ പ്രമുഖ പങ്കാളിയായ അഹമ്മദ് ദൂമയും ശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രക്ഷോഭം കാരണമാണ് ദീര്‍ഘകാലം ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ഹോസ്‌നി മുബാരക്കിന് സ്ഥാനമൊഴിയേണ്ടി വന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റ് 30 പേര്‍ക്ക് പത്ത് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ കൂടാതെ പ്രക്ഷോഭത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടങ്ങള്‍ നന്നാക്കുന്നതിന് 170 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് പിഴയായും ഇവര്‍ അടയ്ക്കണം.
പ്രതികളില്‍ ദൂമ മാത്രമാണ് കോടതിയില്‍ ഹാജരുണ്ടായിരുന്നത്. വിധിപ്രസ്താവം കേട്ട് പ്രതിഷേധ സൂചകമായി കൈയടിച്ചതിന് ദൂമയെ ജഡ്ജി ശാസിച്ചു. വിധി അപ്പീലിന് അനുവാദം നല്‍കുന്നതാകയാല്‍ മേല്‍ക്കോടതില്‍ പോകുമെന്ന് ദൂമയുടെ അഭിഭാഷകന്‍ അറിയിച്ചു.
തഹ്‌രിര്‍ ചത്വരത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടല്‍ തെരുവുയുദ്ധത്തില്‍ എത്തിയിരുന്നു. ഒരാഴ്ച നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും ലൈബ്രറി ഉള്‍പ്പെടെയുള്ള നിരവധി കെട്ടിടങ്ങള്‍ ചാമ്പലാക്കുകയും ചെയ്തു. 2013ല്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ പുറത്താക്കിയ പ്രക്ഷോഭത്തിന് മുസ്‌ളീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേര്‍ക്ക് വധശിക്ഷ വിധിച്ചത് ശരിവച്ചുകൊണ്ടുള്ള കോടതി ഉത്തരവ് തിങ്കളാഴ്ച ഉണ്ടായതിനു പിറകെയാണ് ബുധനാഴ്ചത്തെ വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















