Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്

17 OCTOBER 2019 07:00 PM IST
മലയാളി വാര്‍ത്ത

ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം.

ആര്‍തെമിസ് പദ്ധതിയിലൂടെ ചന്ദ്രനില്‍ ആദ്യ വനിത കാലുകുത്തുമെന്ന് നാസ പറഞ്ഞതിനു പിന്നാലെ ചന്ദ്രനിലിറങ്ങുന്ന ആദ്യ വനിതയ്ക്കുള്ള സ്പേസ് സ്യൂട്ടിന്റെ മാതൃകയും നാസ തയാറാക്കി കഴിഞ്ഞു . മനുഷ്യര്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് യു.എസ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് 2024 ആകുമ്പോൾ മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുമെന്ന് പറഞ്ഞത് ..

ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയുടെ പേരാണ് ആർതെമിസ്. ആർതെമിസിനോടുള്ള ആദരസൂചകമായാണ് അടുത്ത ചാന്ദ്രദൗത്യ പരമ്പരകൾക്ക് നാസ ഈ പേരു നൽകിയത്

ചാന്ദ്രയാത്രയിൽ ഉപയോഗിക്കാനുള്ള ഓറിയോൺ ക്രൂ സർവൈവൽ സ്യൂട്ട്, ചന്ദ്രോപരിതലത്തിലെ ആവശ്യത്തിനുള്ള എക്സ്പ്ലൊറേഷൻ എക്സ്ട്രാവെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് (സെമു) എന്നിവയാണ് അനാഛാദനം ചെയ്തത്. വനിതാ സ്പേസ് സ്യൂട്ട് എൻജിനീയർ ക്രിസ്റ്റീൻ ഡേവിസ് ആണ് സെമു സ്പേസ് സ്യൂട്ട് ധരിച്ചെത്തിയത്

വലിയുന്ന വസ്തുകൊണ്ട് നിർമിച്ചതിനാൽ പര്യവേക്ഷകർക്കെല്ലാം ഒരേ അളവിലുള്ള സ്യൂട്ട് ആകും നൽകുക. അനുയോജ്യമായ സ്യൂട്ട് ലഭിക്കാത്തതിനാൽ, കഴിഞ്ഞ മാർച്ചിൽ നിശ്ചയിച്ച വനിതകളുടെ ബഹിരാകാശ നടത്തം ഉപേക്ഷിച്ചിരുന്നു.
2024-ഓടെ ചന്ദ്രനിൽ വീണ്ടും മനുഷ്യരെ എത്തിക്കുമെന്നും സംഘത്തിൽ ഒരു വനിതയുണ്ടാകുമെന്നും നാസ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെതന്നെ ചൊവ്വയിൽ ആദ്യമായി മനുഷ്യനെയെത്തിക്കാനും ശ്രമം തുടങ്ങും

2024 ന് അകം ഏഴാം ചാന്ദ്രദൗത്യം നടത്താനാകുമെന്ന പ്രതീക്ഷയിലാണു നാസ. 1972 ലാണ് യുഎസ് പര്യവേക്ഷകർ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ആർതെമിസ് പരമ്പരയിലെ മൂന്നു ദൗത്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ആർതെമിസ് ഒന്നിനു മുമ്പുതന്നെ ആർതെമിസ്-2 ദൗത്യം നടക്കും. ആർതെമിസ്-3 ദൗത്യത്തിലായിരിക്കും ചന്ദ്രനിൽ വീണ്ടും കാലുകുത്താൻ അമേരിക്ക മനുഷ്യരെ അയക്കുക

2020 ല്‍ വിക്ഷേപിക്കുന്ന ആര്‍തെമിസ് ഒന്നില്‍ മനുഷ്യരുണ്ടാവില്ല. എന്നാല്‍ 2022 ല്‍ നിശ്ചയിച്ചിരിക്കുന്ന ആര്‍തെമിസ് രണ്ടില്‍ മനുഷ്യ യാത്രികരുണ്ടാവും... പക്ഷെ ആര്‍തെമിസ് രണ്ട് ചന്ദ്രനിലിറങ്ങില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങുക മാത്രമാണ് ചെയ്യുക. 2024 ല്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ആര്‍തെമിസ് മൂന്ന് മനുഷ്യയാത്രികരുമായി ചന്ദ്രനിൽ ഇറങ്ങും

മാത്രമല്ല 2025 ല്‍ വിക്ഷേപിക്കുന്ന ആര്‍തെമിസ് നാലില്‍ അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനും പദ്ധതിയുണ്ട്

ആര്‍തെമിസിന് വേണ്ടി യൂറോപ്യന്‍ സ്‌പേസ് എജന്‍സിയുടെ പിന്തുണയും അമേരിക്കയ്ക്കുണ്ട്. ഓറിയോണിന് ഊര്‍ജം നല്‍കുന്നതും ചലനം നിയന്ത്രിക്കുന്നതും യൂറോപ്യന്‍ സര്‍വീസ് മോഡ്യൂള്‍ ആണ്. 2020 ല്‍ ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ചായിരിക്കും ആര്‍തെമിസ് ഒന്നിന്റെ വിക്ഷേപണം......

ചാന്ദ്രയാത്രയ്‌ക്കൊരുങ്ങുന്ന ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം

ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ന്യൂട്രല്‍ ബോയന്‍സി ലാബില്‍ നിന്നുള്ള ഏറ്റവും പുതിയ പരിശീലന ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട് . ബഹിരാകാശ സഞ്ചാരികളായ ഡ്ര്യൂ ഫ്യൂസ്റ്റെലും ഡോണ്‍ പെറ്റിറ്റുമാണ് വെള്ളത്തിനടിയില്‍ ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഭാരമുള്ള വസ്ത്രവും ബാക്ക് പാക്കും ധരിച്ചാണ് ഇവരുടെ പരിശീലനം. ഭൂമിയിലുള്ള ഗുരുത്വാകര്‍ഷണത്തിന്റെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള ചന്ദ്രനില്‍ സഞ്ചരിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുള്ള പരിശീലനമാണ് ഇവർക്ക് വെള്ളത്തിനടിയില്‍ കൊടുക്കുന്നത് . ചന്ദ്രനിലെ സഞ്ചാരവും, സാമ്പിളുകള്‍ ശേഖരിക്കുന്നതും പരീക്ഷണങ്ങള്‍ നടത്തുന്നതുമെല്ലാമാണ് ഇപ്പോള്‍ പരിശീലിപ്പിക്കുന്നതെന്ന് നാസ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (25 minutes ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (39 minutes ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (49 minutes ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (1 hour ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (1 hour ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (7 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (8 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (8 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (9 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (10 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (11 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (11 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (11 hours ago)

Malayali Vartha Recommends