Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

പാകിസ്താന്റെ അതിബുദ്ധി പരിഭ്രന്തിയോടെ 120 യാത്രക്കാർ..

18 OCTOBER 2019 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു അന്നു ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ പാകിസ്താന്റെ അതിബുദ്ധി പല കാര്യങ്ങളിലും അവർക്കെതിരെ തന്നെ തിരിഞ്ഞു വന്ന സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 മുതൽ കുറച്ച് കാലത്തേക്ക് പാക്കിസ്ഥാന്‍ വ്യോമപാതകൾ അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണമായും നിർത്തലാക്കിയിരുന്നു. . ഇതുവഴി പോകുന്ന യാത്രാ വിവമാനങ്ങളെ പോലും അവർ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.

എന്നാൽ ഇത് പാകിസ്താന് തന്നെയാണ് കനത്ത നഷ്ടം ഉണ്ടാക്കിയത്. ഇതേതുടർന്ന് ആക്രമണം നടന്ന് മാസങ്ങൾ കഴിഞ്ഞാണ് വ്യോമപാതകൾ ഭാഗികമായി തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് തന്നെ. ഡൽഹിയും ഇസ്‌ലാമാബാദും തമ്മിലുള്ള സംഘർഷത്തിനിടയിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ കാബൂളിലേക്ക് പുറപ്പെട്ട ഇന്ത്യൻ യാത്രാ വിമാനത്തെ കഴിഞ്ഞ മാസം തങ്ങളുടെ വ്യോമാതിർത്തിയിൽ ഒരു മണിക്കൂറോളം തടഞ്ഞിടുകയുണ്ടായിരുന്നു.രണ്ട് പാക്കിസ്ഥാൻ എഫ് -16 പോർവിമാനങ്ങൾ വിമാനം പറത്തിയ പൈലറ്റിനോട് ഉയരം കുറയ്ക്കാനും ഫ്ലൈറ്റ് വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടപ്പോൾ സ്പൈസ് ജെറ്റ് വിമാനം പാക്ക് നഗരങ്ങൾക്ക് മുകളിലൂടെ പറക്കുകയാണ് ചെയ്തത് എന്നാണ് റിപ്പോറ്ട് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 23 നാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ട വിമാനം ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട എസ്‌ജി -21 ആയിരുന്നു വിമാനം.

120 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ മിക്കവരും ഇന്ത്യക്കാരായിരുന്നു എന്നതാണ് ലഭിക്കുന്ന വിവരം. വിമാനത്തിനു ഇരുഭാഗത്തുമായി പാക്കിസ്ഥാൻ എഫ് -16 ജെറ്റുകൾ അകമ്പടിവന്നപ്പോൾ പാക്ക് പൈലറ്റുമാർക്ക് സ്പൈസ് ജെറ്റ് ക്യാപ്റ്റൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത് എങ്ങനെ ആയിരുന്നു. ഇത് ഇന്ത്യൻ വാണിജ്യ വിമാനമായ സ്പൈസ് ജെറ്റ് ആണ്. യാത്രക്കാരുമായി ഷെഡ്യൂൾ അനുസരിച്ച് കാബൂളിലേക്ക് പോകുകയും ചെയ്യുന്നു എന്നാണ്.

എഫ് -16 വിമാനങ്ങൾ സ്‌പൈസ് ജെറ്റിനെ വട്ടമിട്ടപ്പോൾ പാക്കിസ്ഥാൻ ജെറ്റുകളും അവയുടെ പൈലറ്റുമാരെയും യാത്രക്കാർക്ക് കാണാൻ കഴിഞ്ഞിരുന്നു. ഇതോടെ യാത്രക്കാർ പേടിച്ചു വിറച്ചു. പാക്ക് പൈലറ്റുമാർ കൈകൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നതെല്ലാം യാത്രക്കാർ ഭീതിയോടെ കണ്ടിരുന്നു. ഇതിനിടെ യാത്രക്കാരോടെല്ലാം വിമാനത്തിന്റെ ജനൽ ഗ്ലാസ് മറയ്ക്കാൻ പൈലറ്റ് ആവശ്യപ്പെടുകയും ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും അറിയിക്കുകയായിരുന്നു.

അതോടൊപ്പം തന്നെ യാത്രാ വിമാനത്തിന്റെ ഉയരം കുറയ്ക്കാൻ പാക്കിസ്ഥാൻ യുദ്ധവിമാന പൈലറ്റ് കൈ അടയാളങ്ങളിലൂടെ സ്പൈസ് ജെറ്റ് പൈലറ്റിന് നിർദ്ദേശം നൽകിയതായി വിമാനത്തിലെ യാത്രക്കാരിലൊരാളാണ് വെളിപ്പെടുത്തിയത്. ഇതിലൂടെ ലഭ്യമായ സ്രോതസ്സുകൾ പ്രകാരം ഓരോ ഫ്ലൈറ്റിനും അതിന്റെതായ കോഡ് ഉണ്ട്. സ്പൈസ് ജെറ്റ് 'എസ്ജി' ( SG -21) എന്നറിയപ്പെടുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും പാക്കിസ്ഥാനിലെ എയർ ട്രാഫിക് കണ്ട്രോൾ അധികൃതർ സ്പൈസ് ജെറ്റിനെ 'ഐ‌എ' എന്ന് തെറ്റിദ്ധരിക്കുകയും ഇന്ത്യൻ ആർമി അല്ലെങ്കിൽ ഇന്ത്യ എയർഫോഴ്സ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്.

അതോടൊപ്പം തന്നെ ഐ‌എ കോഡുമായി ഇന്ത്യയിൽ നിന്ന് വരുന്ന ഒരു വിമാനത്തെക്കുറിച്ച് പാക്കിസ്ഥാൻ എടിസി റിപ്പോർട്ട് ചെയ്തപ്പോൾ അവർ ഉടൻ തന്നെ എഫ് -16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിമാനത്തെ തടയുകയായിരുന്നു. ഇതിലൂടെ ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതുവരെ പാക്കിസ്ഥാൻ പോർവിമാനങ്ങൾ സ്പൈസ് ജെറ്റിനെ പിന്തുടറുകയുണ്ടായി. പാക്കിസ്ഥാൻ എഫ് -16 വിമാനങ്ങൾ ചുറ്റും പറക്കുന്ന സമയത്ത് എല്ലാ യാത്രക്കാരോടും ജനാലകൾ അടച്ച് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് യാത്രക്കാർ വെളിപ്പെടുത്തി. ഫ്ലൈറ്റ് സുരക്ഷിതമായി കാബൂളിൽ വന്നിറങ്ങിയ ശേഷം മടക്കയാത്ര അഞ്ച് മണിക്കൂറോളം വൈകിയിരുന്നു. എന്നാൽ കാബൂളിലെ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥർ ഈ സംഭവത്തെ കുറിച്ചുള്ള രേഖകൾ പിന്നീട് മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends