കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐഎസിനും കൊറോണയെ പേടി
കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐ എസിനും കൊറോണയെ പേടിയാണെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഐ എസ് നേതാക്കളും കൊറോണ പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനുള്ള ഒരുക്കത്തിലാണ്.. അവരുടെ അണികളിൽ ഈശ്വരന്റെ സന്ദേശം എന്നപ്പേരിലാണ് കൊറോണയെ കുറിയിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ആയ കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഐ എസ് എത്തിക്കുന്നത് ...
കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ ആണ് സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുന്നത്
കൊറോണയ്ക്കും മതത്തിന്റെ പരിവേഷം നൽകി മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്. ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്.
നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്‍റെ ശക്തമായ സാന്നിധ്യം ഇപ്പോഴും കാണപ്പെടുന്ന ഇറാഖില്‍ 79 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 8 മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിലും കൂടുതലായിരിക്കാം കേസുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ..
സിറിയയയില്‍ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഇത് സത്യമാകാന്‍ സാധ്യതയില്ലെന്നാണ് ഡബ്യൂ എച്ച്ഒ പറയുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധം നശിപ്പിച്ചതിനാൽ സിറിയയിലെ പൊതു ആരോഗ്യരംഗത്തെ കുറിച്ചുള്ള കാര്യമായ കണക്കുകള്‍ ലഭ്യമാക്കുന്നില്ലെന്നാണ് അറിയുന്നത്...
ലോകത്താകെ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞിരിക്കുകയാണ്. ആകെ 1,56,588 പേർക്ക് രോഗം ബാധിച്ചതി ൽ 5836 പേർ മരിച്ചു. യൂറോപ്പിൽ മരണം കൂടിയതോടെ ഇറ്റലിയും ഫ്രാൻസും സ്‌പെയിനും നിയന്ത്രങ്ങൾ കടുപ്പിച്ചിട്ടുണ്ട് . കോവിഡ് അതിശക്തമായി പടർന്ന ഇറ്റലിയിൽ മരണ സംഖ്യ 1441 ആയി.21,157 പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ
ശനിയാഴ്ച മാത്രം 97 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 611 ആയി. കോവിഡ് പ്രതിരോധത്തിന്റെഭാഗമായി ഈജിപ്ത് രണ്ടാഴ്ചത്തേയ്ക്കും സുഡാൻ ഒരുമാസത്തേയ്ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 80 പേരിൽ പത്ത് പേർക്ക് അസുഖം മാറി .. കേരളത്തിൽ സ്ഥീരികരിച്ച 19 പേരും ഇപ്പോഴും ഐസൊലേഷൻ വാർഡിൽ തുടരുകയാണ്. കനത്ത സുരക്ഷാ നടപടികളാണ് ഇന്ത്യ ഗവണ്മെന്റും കേരള സർക്കാരും പിന്തുടരുന്നത് .
https://www.facebook.com/Malayalivartha