ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഈ രോഗം ഇല്ലാതാക്കും, മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ പോരാടും" നോവലിലെ പരാമർശം കൊറോണയെക്കുറിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലായി എൻഡ് ഓഫ് ഡെയ്സ്'
കൊവിഡ് വൈറസ് ബാധ പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ എൻഡ് ഓഫ് ഡെയ്‍സ്‍ എന്ന പുസ്‍തകത്തിലാണ് 2020ല്‍ കൊറോണ എത്തും എന്ന് പ്രവചിക്കുന്നത്. ഈ നോവലിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് പുസ്‍തകത്തിലുള്ളത്. പുസ്‍തകം പുറത്തിറങ്ങിയത് 2008 ലാണ്.
2020 ല്‍ ന്യൂമോണിയയ്ക്ക് സമാനമായ ഒരു രോഗം ലോകത്ത് ഭീതി വിതയ്ക്കും. മനുഷ്യന്റെ ശ്വാസകോശത്തെയായിരിക്കും ഈ രോഗം പ്രധാനമായും ആക്രമിക്കുക. എല്ലാത്തരം പ്രതിരോധങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ടായിരിക്കും വൈറസിന്റെ ആക്രമണമുണ്ടാകുക. രോഗത്തെക്കുറിച്ചുള്ള ഏറ്റവും അതിശയകരമായ കാര്യം, ഇതെങ്ങനെയാണോ പ്രത്യക്ഷപ്പെട്ടത് അതേ രീതിയില്‍ത്തന്നെ അപ്രത്യക്ഷമാകുമെന്നതാണ്; ദുരൂഹമായി. എന്നാല്‍ 10 വര്‍ഷത്തിനുശേഷം രോഗം വീണ്ടും എത്തും. അതിനുശേഷം ഈ മഹാമാരി പൂര്‍ണമായും അപ്രത്യക്ഷമാകും’.
സില്‍വിയ ബ്രൗണിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്. സില്‍വിയ പ്രവചിച്ചത് കോവിഡിനെക്കുറിച്ചാണെന്നും വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡും മനുഷ്യരുടെ ശ്വാസകോശത്തെത്തന്നെയാണ് ബാധിക്കുന്നത്. പ്രതിരോധം നിഷ്ഫലമായ അവസ്ഥയിലാണ് ഇപ്പോള്‍ ലോകമെന്നതും പുസ്തകത്തിലെ വാക്കുകള്‍ക്ക് പ്രവചന സ്വഭാവം നല്‍കുന്നു.
കൊവിഡ് 19 എന്നത് പുസ്‍തകത്തില്‍ പരാമര്‍ശിക്കുന്നില്ല, പക്ഷേ, സാമ്യതകള്‍ നിരവധിയാണ് . 2020 എന്ന വര്‍ഷം പുസ്‍തകത്തില്‍ എടുത്തു പറയുന്നു. രോഗത്തിന് മരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ കൊറോണ വൈറസുമായുള്ള സമാനതകള്‍ വിചിത്രമാണ്. അസുഖം വന്നതുപോലെ തന്നെ തിരികെ പോകും. വർഷങ്ങൾക്ക് ശേഷം വീണ്ടും വരുമെന്നും പിന്നീട് പൂർണമായും ഇല്ലാതാകും - പുസ്തകത്തിൽ പറയുന്നു
കൊറോണ വൈറസിനെ കുറിച്ചുള്ള പുസ്‍തകത്തിലെ ഭാഗം ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാണ്. '2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും. ശ്വാസകോശത്തെയാണ് ഈ അസുഖം ആക്രമിക്കുക. അറിയപ്പെടുന്ന എല്ലാ ചികിത്സകളും കൊണ്ട് ഈ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല' പുസ്‍തകം പറയുന്നു.
ഭാവി കാണുവാന്‍ സാധിക്കും എന്ന് അവകാശപ്പെട്ടിരുന്ന എഴുത്തുകാരിയായിരുന്നു സില്‍വിയ. ഇവര്‍ 2013 നവംബര്‍20ന് അന്തരിച്ചു. ഹോളിവുഡ് താരങ്ങള്‍ അടക്കം ഇവരുടെ ബുക്കിന്‍റെ ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തതോടെയാണ് ഈ ബുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇതിനൊപ്പം ആമസോണില്‍ ഈ ബുക്ക് വാങ്ങുവാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ന്യസ് വീക്കിന്‍റെ വാര്‍ത്ത പ്രകാരം അമസോണിലെ ഏറ്റവും വായിക്കപ്പെടുന്ന ഇ-ബുക്ക് ലിസ്റ്റില്‍ ആദ്യത്തെ പത്തില്‍ അമേരിക്കയിലും യുകെയിലും 'എൻഡ് ഓഫ് ഡെയ്‍സ്‍' എത്തിയെന്നാണ് പറയുന്നത്.
ലോകരാജ്യങ്ങളൊക്കെ ഇന്ന് കൊറോണ എന്ന മഹാമാരിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കൊറോണ വൈറസിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചില പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സില്‍വിയാ ബ്രൗണിന്റ എന്‍ഡ് ഓഫ് ഡെയ്‌സ്,ഡീന്‍ കൂന്‍ട്‌സിന്റെ ദ ഐയ്‌സ് ഓഫ് ഡാര്‍ക്‌നെസ് എന്നീ നോവലുകളിലാണ് കൊറോണയ്ക്ക് സമാനമായ രോഗങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നതായി കണ്ടെത്തിയത്.
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലിലും രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. . 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. ഹൊറര്‍, സസ്‌പെന്‍സ്, ഫാന്റസി നോവലുകളുടെ രചയിതാവാണ് സ്റ്റീഫന്‍ കിംഗ്.
കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ലൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവലില്‍ പറയുന്നത്. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ട്. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുന്നുവെന്നും നോവലില്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത് എന്നും നോവലില്‍ വിവരിക്കുന്നു.
ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയതോതില്‍ പരിഭ്രാന്തിയുണ്ടാക്കുമെന്നും നോവലില്‍ പറയുന്നു. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നു.
https://www.facebook.com/Malayalivartha