കൊറോണപേടിയിൽ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാതെ ആളുകള്‍; ഓര്‍ഡറുകള്‍ കൂടിയതോടെ വെട്ടിലായത് ആമസോൺ; ഒരു ലക്ഷം ജീവനക്കാരെ ആവശ്യം
കൊറോണ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങാത്ത അവസ്ഥയാണ്. എന്നാൽ തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കൂടിയ സ്ഥിതിയാണ് എന്ന് ആമസോണ്‍ പറഞ്ഞു. ഭീതിമൂലം ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്ന അവസ്ഥയാണ് . ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഓര്‍ഡറുകള്‍ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാന്‍ യു.എസില്‍ ഒരുലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചു .
ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ശമ്പള ഇനത്തില്‍ 2 ഡോളര്‍ കൂട്ടി നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട് . യു.എസിന് പുറമേ യു.കെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും ജീവനക്കാര്‍ക്കും വേതന വര്‍ധനവുണ്ടാകും എന്ന കാര്യം ശ്രദ്ധേയം . 15 ഡോളറാണ് ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് നിലവില്‍ ആമസോണ്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ ആമസോണിന്റെ ഡെലിവറികള്‍ കൃത്യമായി എത്തുക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു . ഓര്‍ഡറുകള്‍ കൈയ്യിലെത്താന്‍ സാധാരണയില്‍ നിന്നും രണ്ട് ദിവസം അധികം വേണ്ടി വരുമെന്നും ആമസോണ്‍ അറിയിക്കുകയും ചെയ്തു .എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കി . കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ അറിയിച്ചു .
https://www.facebook.com/Malayalivartha