കൊറോണ, കൊറോണ'എന്ന് അലറി വിളിച്ച് യുവാവിന് നേരെ ആക്രമണം; ഇന്ത്യന്‍ വംശജനായ ജൂത യുവാവാണ് ആക്രമിക്കപ്പെട്ടത്
ഇസ്രയേലിലെ ടൈബെരിയസിൽ ചൈനക്കാരനെന്നു വിളിച്ചതിന് ഇന്ത്യന്‍ വംശജനായ ജൂത യുവാവിനു നേരെ ആക്രമണം. ആം ശാലേം സിങ്‌സണ്‍ എന്ന 28-കാരനെയാണ് ചൈനക്കാരെന്ന് വിളിച്ച് രണ്ടുപേര്‍ ആക്രമിച്ചത്. 'കൊറോണ, കൊറോണ'എന്ന് അലറി വിളിച്ചായിരുന്നു യുവാവിനെ രണ്ടുപേര്‍ ആക്രമിച്ചത്. നെഞ്ചിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി ചെയ്‌തു . വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറമിലുളള ബ്‌നെയി മെനാഷെ സമുദായത്തില്‍ പെട്ട വ്യക്തിയാണ് ഇയാള്‍.
സംഭവത്തെ കുറിച്ച് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളോട് താന്‍ ചൈനക്കാരനല്ലെന്നും തനിക്ക് കൊറോണയില്ലെന്നും പറയാന്‍ ശ്രമിച്ചു. എന്നാല്‍ അതുകേള്‍ക്കാതെ അക്രമികള്‍ മര്‍ദനം തുടർന്നു. ശനിയാഴ്ച നടന്ന സംഭവത്തിന് ദൃക്‌സാക്ഷികളില്ല. എന്നാൽ സിസിടിവി ഫൂട്ടേജുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നു . മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സിങ്‌സണ്‍ കുടുംബത്തിനൊപ്പം ഇസ്രയേലിലേക്ക് കുടിയേറിയത്.
https://www.facebook.com/Malayalivartha