കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിൽ; കണക്കുകൾ വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന പഠനം

കൊറോണ വൈറസ് മൂലം നിരവധി പഠനങ്ങൾ പുറത്തേക്ക് വരുന്നത്. കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത് എന്നാണ് ഇപ്പോൾ ആരോഗ്യവിദഗ്ധർ വെളിപ്പെടുത്തുന്നത്. രോഗം ഏറ്റവും കൂടുതൽ പേരെ ബാധിച്ച ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കണക്കുകൾ മുൻനിർത്തിയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ തന്നെയും കൊവിഡ് രോഗികളാകുന്ന മിക്കവരിലും തീവ്രമായ ലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്നും പഠനങ്ങളിൽ പറയുന്നു
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിൽ ആദ്യം രോഗം ബാധിച്ച 72,314 പേരിലാണ് പഠനം നടന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും രോഗബാധയേൽക്കാനുള്ള സാധ്യത ഏറെക്കുറെ തുല്യമാണ് എന്നതാണ്. 100 സ്ത്രീകൾക്ക് രോഗ ബാധയേൽക്കുമ്പോള്‍ 106 പുരുഷന്മാരിലും രോഗം സ്ഥിരീകരികാതുകയും ചെയ്തിരുന്നു. എന്നാൽ പഠനത്തിനായി പരിഗണിച്ച രോഗകളിൽ മരണത്തിന് കീഴടങ്ങിയവരിൽ 63.8ശതമാനവും പുരുഷന്മാരാണ് എന്നും കണ്ടെത്തുകയും ചെയ്യുകയുണ്ടായി. സ്ത്രീകളാകട്ടെ 36.2 ശതമാനവും എന്നതാണ്.
അതോടൊപ്പം തന്നെ ഇറ്റലിയിൽ നിന്നും പുറത്തുവരുന്നതും സമാന കണക്കാണ്.50 വയസിന് മുകളിലുള്ള രോഗികളിൽ നടന്ന പഠനങ്ങളിൽ സ്ത്രീകളുടെ ഇരട്ടിയോളം പുരുഷൻമാർ മരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗബാധയുള്ളവരിൽ 80.9 ശതമാനത്തിലും തീവ്രമായ ലക്ഷണങ്ങളില്ല എന്നാണ് ചൈനയിലെ കണക്കുകൾ തെളിയിച്ചിരിക്കുന്നത്. 13.8 ശതമാനം പേർക്ക് ഗുരുതര രോഗലക്ഷണങ്ങൾ പ്രകടപ്പിക്കുമ്പോള്‍ 4.7 ശതമാനം പേരാണ് അതീവഗുരുതരാവസ്ഥയിലെത്തിപെട്ടത്.
രോഗമുക്തിയുടെ നിരക്കിനെ കുറിച്ച് ഇപ്പോൾ പറയാറയിട്ടില്ലെങ്കിലും ചൈനയിലെ രോഗികളിൽ ഭൂരിഭാഗത്തിനും രോഗം ഭേദമായിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. കണക്കുകൾ പ്രകാരം കുട്ടികളിൽ രോഗലക്ഷണങ്ങൾ തീവ്രമായി പ്രത്യക്ഷപ്പെടുന്നില്ല എന്ന കണ്ടെത്തലും ആശ്വാസകരമായ വാർത്ത തന്നെയാണ്. ഇറ്റലിയിൽ മരിച്ചവരിൽ മിക്കവർക്കും കൊവിഡ് ബാധയ്ക്ക് മുന്‍പ് തന്നെ മറ്റ് മൂന്ന് രോഗാവസ്ഥകളെങ്കിലും ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽത്തന്നെയും ശ്രദ്ധേയമായ ഈ കണക്കുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗത്തെ വരുതിയിലാക്കാൻ പഠനങ്ങൾ സഹായകമാകുമെന്നാണ് പ്രത്യാശയും നല്കിവരുകയാണ്.
https://www.facebook.com/Malayalivartha

























