ക്രൊയേഷ്യയില്‍ ഭൂചലനം; കൊറോണ ഭീതിക്കിടയിലും ജനങ്ങൾ അലറിവിളിച്ച് ഓടിപ്പാഞ്ഞ് തെരുവിലേക്ക്

കൊറോണ ഭീതിക്കിടയിൽ ഏവരെയും ഞെട്ടിച്ച് ഭൂചലനം. ക്രൊയേഷ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് ആളുകള്‍ക്ക് പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 6.23ഓടെയാണ് അനുഭവപ്പെട്ടത് എന്നാണ് അധികൃതർ വ്യക്തമാക്കിയത്. സാഗ്രെബ് മേഖലയില്‍നിന്നും ഏഴു കിലോ മീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ ഭൂചലനത്തില്‍ വീടുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നുവീണു. പതിനഞ്ചു വയസുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ തന്നെ ജനങ്ങൾ ഏറെ പരിഭ്രാന്തരായിരുന്നു. എന്നാല്‍ ഭൂചലനത്തിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്ത്രരായി തെരുവിലേക്കിറങ്ങി കൂട്ടം കൂടിയത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തു.
എന്നാൽ ക്രൊയോഷ്യ ഇപ്പോള്‍ രണ്ട് ദുരന്തങ്ങളാണ് ഒരേസമയം നേരിടുന്നതെന്ന് പ്രധാനമന്ത്രി ആന്ദ്രെ പ്ലെന്‍കോവിച് പറയുകയുണ്ടായി. ഇനിയും ഭൂചലന സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്ത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെടും ചെയ്തു. അതേസമയം തെരുവില്‍ ജനങ്ങള്‍ തടിച്ചുകൂടി വൈറസ് വ്യാപനത്തിന് വഴിയൊരുക്കരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ക്രൊയേഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കടക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ദാവോര്‍ ബോസിനോവിച് ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























