കൊറോണയിൽ പിഴവ് ഇവിടെയും ഉണ്ട്; ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ വഴിതുറക്കുന്നത് എവിടേക്ക്?
ആഗോളതലത്തിൽ കോറോണയുടെ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാരണക്കാർ ആരെന്ന തരത്തിലുള്ള വാദങ്ങളും മുറുകുകയാണ്. ഈയൊരു സാഹചര്യത്തിലും ഇത്തരമൊരു ചർച്ചകൾ ആവശ്യമാണോ എന്ന തരത്തിലുള്ള ആശയങ്ങളും പല ഭാഗത്ത് നിന്നും ഉയരുകയുമാണ്. ഇപ്പോഴിതാ ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൃത്യമായും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയരുന്നത്.
അതോടൊപ്പം തന്നെ കൊറോണയുടെ പേരില്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയത്തേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഘടന വൈകിയെന്നാണ് വിമര്‍ശനം വ്യാപകമായി ഉയരുന്നത്. മാത്രമല്ല കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിനും ലോകാരോഗ്യ സംഘടനയ്ക്ക് താമസം കാട്ടിയെന്നും ആഗോള തലത്തില്‍ രോഗത്തിനെതിരെ സഹകരണം ശക്തമാക്കുന്നതിലും സംഘടന അഭാവം കാണിച്ചിരുന്നു. ഇതിനാൽ തന്നെ സംഘടന പരാജയപ്പെട്ടുവെന്നും വിമര്‍ശകര്‍ പറയുന്നു.
അതോടൊപ്പം തന്നെ രോഗവ്യാപനം തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്നതിലും വീഴ്ചവരുത്തിയിരുന്നു. മൗലികമായ പല ചോദ്യങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ആയതിനാൽ തന്നെ ലോകത്തെല്ലായിടത്തും 120,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാച്ചത്. അങ്ങനെ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായെന്നും വിമര്‍ശകര്‍ പറയുന്നു.
അതേസമയം ഇതാദ്യമായല്ല ഇത്തരം വിമര്‍ശനങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരിടേണ്ടി വരുന്നത്. എന്നാൽ എച്ച്1എന്‍1 പടര്‍ന്നുപിടിച്ചപ്പോള്‍ സംഘടന വലിയ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം കിഴക്കന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിക്കുകയും 11,000 ആളുകള്‍ മരിക്കുകയും ചെയ്തിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിന്‍വാങ്ങിയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha