മരണസംഖ്യ 100 കടന്നതോടെ കോവിഡ് വ്യാപനം തടയാന്‍ വിശുദ്ധനഗരമായ ജറുസലമില്‍ ഇസ്രായേല്‍ നിയന്ത്രണം കര്‍ക്കശമാക്കാൻ നീക്കം ; ജറുസലമിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു
മരണസംഖ്യ 100 കടന്നതോടെ കോവിഡ് വ്യാപനം തടയാൻ വിശുദ്ധനഗരമായ ജറുസലമിൽ ഇസ്രായേൽ നിയന്ത്രണം കർക്കശമാക്കുന്നു. ജറുസലമിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
നാല് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അയല്‍നാടുകളിലേക്ക് പോകുന്നത് നിരോധിച്ചു. ചികിത്സക്കും അവശ്യ ജോലികള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുപരിപാടികള്‍ക്ക് നേരത്തെ തന്നെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പെസഹാ ആചരണത്തിന് ഇത്തവണ പത്തോളം പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്.
പുണ്യനഗരയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ തീവ്ര യാഥാസ്ഥിക വിഭാഗക്കാരായ മന്ത്രിമാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. എന്നാല്‍, 100ലേറെ മരണവും 10,000 ലേറെ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടച്ചുപൂട്ടലല്ലാതെ വഴിയില്ലെന്ന് ഭൂരിഭാഗം മന്ത്രിമാരും ചൂണ്ടിക്കാട്ടി.
ഇസ്രായേലില്‍ സ്ഥിരീകരിച്ച കേസുകളില്‍ അഞ്ചിലൊന്നും ജറുസലമിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരില്‍ അധികവും രാജ്യത്തെ തീവ്ര യാഥാസ്ഥിക വിശ്വാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇവര്‍ സാമൂഹിക അകലം പാലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha