Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

രാജ്യത്തിന്റെ തലവരതന്നെ മാറ്റികൊവിദ്യെഴുതിയ ടിവി അഭിമുഖം; കൊവിഡിനെ പിടിച്ചുകെട്ടിയ രീതിയും; ഇന്ത്യ രീതി പരീക്ഷിച്ച് സമ്പുര്‍ണ വിജയം; പുതിയ കൊറോണ കേസില്ലാതെ സ്ലൊവാക്യയുടെ ജൈത്രയാത്ര

10 MAY 2020 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

പൗരത്വ അപേക്ഷകർക്കായി പുതിയ ടെസ്റ്റ് അവതരിപ്പിച്ച് യുഎസ് ഇമിഗ്രേഷൻ അതോറിറ്റി; പരീക്ഷ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു

ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

കൊവിഡ് യൂറോപ്പിനെ വരിഞ്ഞു മുറുക്കുമ്പോഴും രണ്ടുമാസത്തിനിടെ ആദ്യമായി കൊറോണ വൈറസ് കേസില്ലാതെ മധ്യ യൂറോപ്യന്‍ രാജ്യമായിമാറി മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യ. മാര്‍ച്ച് 10ന് ശേഷം ആദ്യമായി രാജ്യത്തു പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 5.5 ദശലക്ഷം ജനസംഖ്യയുള്ള സ്ലൊവാക്യയില്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ കേസുകളും മരണങ്ങളും കുറവാണ്. 1,455 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 915 പേര്‍ക്കു സുഖപ്പെട്ടു, 26പേരാണ് ഇവിടെ ആകെ മരിച്ചത്. ഈ രാജ്യം കവിഡിനെ പിടിച്ചുകെട്ടിയതിനുപിന്നില്‍ ഒരു മാതൃകാപരമായ കഥയുണ്ട്.

നമുക്കറിയാം രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തെറ്റ്ധാരണകള്‍ക്ക് ഇടയാക്കും എന്നും അതുകൊണ്ടുതന്നെ എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യകത ഇല്ല എന്ന് ലോകാരോഗ്യ സംഘടന ഉത്തരവിറക്കിയിട്ടും അത് പാലിക്കാതെ ഇന്ത്യ മാസ്‌ക് ധരിച്ചും ആവശ്യത്തിന് മാസ്‌ക് വീടുകളില്‍ തന്നെ ഉണ്ടാക്കിയും ലോകത്തിന് മാതൃകയായത്. ഐസിഎമം ആറിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു അത്. ഇതേ രീതി കര്‍ശനമായി പിന്തുടര്‍ന്നതിനാലാണ് സ്ലോവാക്യ എന്ന ഈ രാജ്യത്തിന് കൊറോണയെ തുരത്താനായത്. ഇനി ആ പ്രചോദനമായ കഥ പറയാം.

മാര്‍ച്ച് 13ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായ സ്ലാറ്റിക്ക പുസ്‌കരോവ, പ്രധാനമന്ത്രി ഇഗോര്‍ മാറ്റോവിച്ചിനെയും ആരോഗ്യമന്ത്രിയെയും പങ്കെടുപ്പിച്ച് അഭിമുഖം നടത്തി. രണ്ടു പേര്‍ക്കും മാസ്‌ക് കൈമാറി, എന്തുകൊണ്ട് ഉദാഹരണം കാണിച്ചു ജനങ്ങളെ നയിച്ചു കൂടാ എന്നു ചോദിച്ചാണ് പുസ്‌കരോവ അഭിമുഖം ആരംഭിച്ചത്. ഇരുവരും ഉടനടി അനുസരിച്ചു. പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞതിനു പിന്നാലെ അടുത്ത ദിവസം മുതല്‍ രാജ്യം മുഴുവന്‍ സ്വമേധയാ മുഖാവരണം ധരിക്കാന്‍ തുടങ്ങി എന്നുള്ളതാണ്. ഈ രീതി രാജ്യത്തിന് അവരുടെ ജീവിതം തന്നെ തിരിച്ചു നല്‍കി.

ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ മഹാമാരി നിയന്ത്രണത്തിലായെന്ന ആത്മവിശ്വാസത്തില്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. പരിമിതമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മതപരമായ പരിപാടികളും വിവാഹങ്ങളും അനുവദിച്ചു. സ്‌കൂളുകള്‍ തുറന്നിട്ടില്ല. രാജ്യാന്തര യാത്രക്കാരുടെ യാത്രയും സാധ്യമല്ല. വിദേശത്തുനിന്നു മടങ്ങി എത്തിയവര്‍ 14 ദിവസത്തേക്ക് സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നതും നിര്‍ബന്ധമാണ്.
ആരോഗ്യ സൂചികയില്‍ പിന്നില്‍. ലക്ഷക്കണക്കിന് സ്ലൊവാക്യക്കാരാണു യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. അയല്‍രാജ്യമായ ഓസ്ട്രിയയിലെ മുതിര്‍ന്നവരെ പരിചരിക്കുന്നവരായി 20,000 സ്ലൊവാക്യക്കാര്‍ ദിവസേന യാത്ര ചെയ്യുന്നു. കൊറോണ സാരമായി ബാധിച്ച രാജ്യമാണ് ഓസ്ട്രിയ. മൊബൈല്‍ ഡേറ്റ അനുസരിച്ച്, ഫെബ്രുവരി രണ്ടാം പകുതിയിലും മാര്‍ച്ച് ആദ്യത്തിലും 50,000 സ്ലൊവാക്യക്കാരാണു കൊറോണ ബാധിച്ച വടക്കന്‍ ഇറ്റലിയിലേക്കു യാത്ര ചെയ്തത്. അവര്‍ തിരിച്ചെത്തിയശേഷവും സ്ലൊവാക്യയില്‍ അപകടകരമായി തോതില്‍ രോഗവ്യാപനം ഉണ്ടായില്ല.

യൂറോപ്യന്‍ യൂണിയന്‍ അംഗമാണെങ്കിലും, 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലൊവാക്യ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടില്ല. ആരോഗ്യ സുരക്ഷാ ഭീഷണി കണ്ടെത്താനുള്ള കഴിവില്‍ എഴുപതാം സ്ഥാനത്തും അത്തരമൊരു വെല്ലുവിളിയോടു പ്രതികരിക്കാനുള്ള കഴിവില്‍ 105ാം സ്ഥാനത്തുമാണു രാജ്യം. ഇതേ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ജര്‍മനി, രോഗ പ്രതികരണത്തിന് 28ാം സ്ഥാനവും. പക്ഷേ നിലവില്‍ 1.70 ലക്ഷം രോഗികളുമായി കോവിഡ് പട്ടികയില്‍ ഏഴാമതാണു ജര്‍മനിയുള്ളത്. മരിച്ചത് 7510 പേര്‍. ഇവിടെയാണു സ്ലൊവാക്യയുടെ വിജയമന്ത്രം ശ്രദ്ധേയമാകുന്നത്.

പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തു വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും പരിശോധനാ കിറ്റുകളുടെയും ശേഖരം പരിമിതമായിരുന്നു. പരിശോധനയും കോണ്‍ടാക്റ്റ് ട്രേസിങ്ങും നടത്താന്‍ കുറച്ചു സംഘങ്ങള്‍ മാത്രം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ സ്ലൊവാക് പതിപ്പ് പോലെയായിരുന്നു ഇവര്‍. ഇപ്പോള്‍ പോലും, സ്ലൊവാക്യയില്‍ മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ല. എന്നിട്ടും സ്ലൊവാക്യ കൊറോണ വൈറസിനെ മറികടന്നു എന്നതാണ് അതിശയം.
വിദഗ്ധര്‍ മൂന്ന് പ്രധാന ഘടകങ്ങളാണ് ഇതിന് ഉത്തരമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യം ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ഡൗണ്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ അടിയന്തര തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുവായ എല്ലാ പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്ന് മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. എന്നാല്‍ വ്യക്തികളുടെ സഞ്ചാരത്തിനു കാര്യമായ നിയന്ത്രണം കൊണ്ടുവന്നതുമില്ല. അല്ലാതെതന്നെ ഈ രാജ്യത്തെ പൂര്‍ണ്ണമായും കൊവിഡ് മുക്തമാകാന്‍ സഹായിച്ചത് മാസ്‌കുകളുടെ ഉപയോഗമാണ് എന്ന് 100% പറയാം
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (5 minutes ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (17 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (23 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (33 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (1 hour ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

66 കോടി രൂപയുടെ കരാറിൽ  (2 hours ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (2 hours ago)

Malayali Vartha Recommends