മാതൃകയാക്കണം ഈ രാജ്യത്തെ.... മെച്ചപ്പെട്ട ക്വാറന്റീന്‍ സംവിധാനമോ മീഡിയാ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ കോവിഡിനെ തുരത്തിയത് ഇങ്ങനെ

ആരോഗ്യ സൂചികയില്‍ പിന്നിലായ രാജ്യമാണ് സ്ലോവാക്യ . കൊവിഡിനെ തുരത്താന്‍ നടപ്പാക്കിയത് കർശനമായ ലോക്ക് ഡൗണ്‍. പക്ഷെ രാജ്യത്തെ പ്രവർത്തനങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ശക്തമായ മീഡിയ സംവിധാനങ്ങൾ പോലും ഇവിടെ ഇല്ല.. എന്നാൽ ജനങളുടെ ഒത്തൊരുമയും ഇച്ഛാശക്തിയും കൊറോണയെ തോൽപ്പിച്ചത് ഇങ്ങനെ
മാര്‍ച്ച് 10 നു ശേഷം ആദ്യമായി പുതിയ കൊവിഡ് കേസുകളില്ലാത്ത രാജ്യമായി മാറിയിരിക്കുകയാണ് സ്ലോവാക്യ. കൊവിഡിന്റെ അലയടികള്‍ സ്ലോവാക്യയില്‍ അവസാനിച്ചിരിക്കുന്നുവെന്നു വേണം പറയാന്‍. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലോവാക്യ ഇടം നേടിയിട്ടില്ലെങ്കിലും കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ ഈ രാജ്യത്തിന്റെ വിജയം അഭിനന്ദാര്‍ഹമാണ്.
രണ്ടു മാസത്തിനിടെ ആദ്യമായി കൊറോണ വൈറസ് കേസില്ലാത്ത ഈ മധ്യ യൂറോപ്യന്‍ രാജ്യത്ത് കൊറോണ കേസുകളും മരണങ്ങളും കുറവാണ് . 5.5 ദശലക്ഷം ജനസംഖ്യയുള്ള ഇവിടെ 1,455 പേര്‍ക്കാണ് ആകെ കൊവിഡ് രോഗം ബാധിച്ചത്. അതില്‍ 915 പേര്‍ സുഖംപ്രാപിച്ചു. 26 പേരാണ് ആകെ രാജ്യത്ത് മരിച്ചത്.
ആരോഗ്യ സൂചികയിൽ വളരെ പിന്നിലായ മെച്ചപ്പെട്ട ക്വാറന്റീന്‍ സംവിധാനമോ പൊതു താത്പര്യമോ മീഡിയാ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ പോലുള്ള രാജ്യം എങ്ങനെ കൊവിഡുമായുള്ള യുദ്ധത്തില്‍ വിജയം നേടി എന്നതാണ് ആഗോളതലത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചോദ്യം
സ്ലോവാക്യ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ക് ഡൗണ്‍ നടപ്പാക്കി. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്നു മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ കൊറോണ വൈറസിനെ മറികടന്നതു ഇങ്ങനെയാണ്.. നമുക്കും ഈ മാതൃക പിന്തുടരാം...നമുക്ക് ഒത്തൊരുമിച്ച് കൊറോണ എന്ന മഹാ മാരിയെ തുരത്താം
https://www.facebook.com/Malayalivartha