ഈ ലോകത്തേക്ക് വന്നതും ജീവിക്കുന്നതും ഒരുമിച്ച്; ഇപ്പോൾ ഡ്രൈവിങ് ലൈസന്‍സും നേടിയതും ഒരുമിച്ച് ... വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ... ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഈ സയാമീസ് ഇരട്ടകൾ
ലുപിതയും കാര്‍മെനും പതിനെട്ടു വയസ്സ് കഴിഞ്ഞ സുന്ദരികളായ ഇരട്ടകളാണ്. ഇക്കഴിഞ്ഞ ദിവസം രണ്ടുപേരും ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ് വാർത്തയായത്. സാധാരണഗതിയിൽ ഇരട്ടകൾക്ക് ഒരേ ദിവസം ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നത് അത്ര വലിയ പുതുമയൊന്നുമല്ല ..എന്നാൽ കണ്‍ജോയിന്‍ഡ് ഇരട്ടകളാണ് ലുപിതയും കാര്‍മെനും..എന്ന് വെച്ചാൽ ഹൃദയഭിത്തിമുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും..വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ
എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ടെസ്റ്റ് പാസായതും എല്ലാം എന്ന് അവർ പറയുന്നു.. .
2002ലാണ് ഇവര്‍ ജനിച്ചത്. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. നട്ടെല്ലിന്റെ ഒരു ഭാഗം വരെ രണ്ടാള്‍ക്കും പൊതുവായതിനാല്‍ ഇരുവരെയും പിരിക്കേണ്ട എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോൾ ഈ മെക്‌സിക്കന്‍ സ്വദേശിനികള്‍ ആളുകള്‍ക്കെല്ലാം പ്രചോദനമാവുകയാണ്. ശരീരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷെയര്‍ ചെയ്യുന്ന രീതിയിലാണ് ഇവര്‍. എന്നാല്‍ ഇതില്‍ ഒരാള്‍ക്കാണ് എല്ലാ അവയവങ്ങളുടെയും നിയന്ത്രണം. അതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
രണ്ടാളും ഒന്നിച്ചാണെങ്കിലും വ്യക്തിത്വം രണ്ടാണെന്ന് ഇവരുടെ കുടുംബം പറയുന്നു. കാര്‍മെന്‍ മേക്കപ്പ് ഒക്കെ അണിഞ്ഞ് സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലുപിത ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എങ്ങനെയായാലും പിരിയാന്‍ മനസ്സില്ല.. കാര്‍മെന് നേരത്തെ തന്നെ ലൈസെന്‍സ് എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്ന് ലുപിത പറയുന്നു. ‘അവള്‍ കുറച്ചുകൂടി ഇന്‍ഡിപെന്‍ഡന്റ് ആണ്’. എന്നാല്‍ കാര്‍മെന്‍ പറയുന്നത് ഇങ്ങനെ. ‘എനിക്കാണ് വലതുകാലുള്ളത്.’ മാത്രമല്ല ലുപിതയേക്കാള്‍ കുറച്ച് പൊക്കവും തനിക്കാണ് കൂടുതലെന്ന് കാര്‍മെന്‍.
ഡ്രൈവ് ചെയ്യുമ്പോള്‍ തന്റെ വലതുകൈയും ലുപിതയുടെ വലതു കൈയും ഉപയോഗിച്ച് സ്റ്റിയറിംഗ് പിടിക്കാനാണ് പിതാവ് പറഞ്ഞതെന്നും എന്നാല്‍ അത് ശരിയാവാത്തതിനാല്‍ പിന്നെ താന്‍ തന്നെ മുഴുവനും ഓടിച്ചുവെന്നും കാര്‍മന്‍ പറയുന്നു.
ലുപിതയും കാര്‍മെനും ചെറുപ്പത്തില്‍ തന്നെ വളരെക്കാലം ഫിസിയോതെറാപ്പിക്ക് വിധേയരായിരുന്നു. എങ്ങനെ ഒന്നിച്ച് ഇരിക്കാം, നടക്കാം, കാലുകളും കൈകളും എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ പഠിപ്പിക്കേണ്ടി വന്നു.
നാലാമത്തെ വയസ്സുമുതല്‍ ഇരുവരും ആദ്യത്തെ ചുവടുവച്ചു. ഇനി ഏതായാലും ഒരിക്കലും പിരിയേണ്ട എന്ന തീരുമാനത്തിലാണ് ഇവർ
അമേരിക്കന്‍ ന്യൂസ് ചാനലായ ചാനല്‍ ഫോര്‍ ചെയ്ത 'ടു സിസ്റ്റേഴ്സ് വണ്‍ബോഡി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ലുപിതയും കാര്‍മെനും ലോകശ്രദ്ധ നേടിയത് .
https://www.facebook.com/Malayalivartha