പ്രവാസികൾ നാട്ടിലേക്ക്; വന്ദേഭാരത് മൂന്നാം ഘട്ടം, 31 രാജ്യങ്ങളിൽ നിന്ന് 337 വിമാനങ്ങളിൽ 38000 പേർ തിരിച്ചെത്തും
കോവിഡിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം തുടക്കം കുറിക്കുമ്പോൾ, 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി. 31 രാജ്യങ്ങളില്‍ നിന്നാണ് ഇത്ര ഏറെ പ്രവാസികൾ തിരികെ എത്തുന്നത്. ഇതേതുടർന്ന് ഈ ഘട്ടത്തില്‍ 337 വിമാനങ്ങളാണ് ഇവരെ തിരിച്ചെത്തിക്കാന്‍ ഉപയോഗിക്കുക. മേയ് ഏഴിനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്.
അതേസമയം ഇതുവരെ 454 വിമാന സര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം ഇതിനോടകം തന്നെ അറിയിച്ചു. അമേരിക്കയില്‍നിന്ന് 54 വിമാനങ്ങളും കാനഡയില്‍നിന്ന് 24ഉം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങളും ഇതിനായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 17,485 പേര്‍ കുടിയേറ്റ തൊഴിലാളികളാണ് എന്നതാണ്. 11,511 പേര്‍ വിദ്യാര്‍ഥികളും 8633 പേര്‍ പ്രൊഫഷണലുകളുമാണ് എത്തിച്ചേർന്നത്. കരമാര്‍ഗം 32,000 ഇന്ത്യക്കാര്‍ എത്തുകയുണ്ടായി. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക പ്രവാസികളിൽ ഉയരുകയാണ്. സ്പൈസ് ജെറ്റിനു പുറമെ കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണമെന്ന കേരളത്തിന്‍റെ പിടിവാശി പ്രതിസന്ധി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പ്രവാസലോകം ഇപ്പോൾ നിൽക്കുന്നത്.
https://www.facebook.com/Malayalivartha