Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു

06 JUNE 2020 08:53 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് രംഗത്ത്. യുട്യൂബില്‍ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തും അന്‍പതുകാരനായ ഹെയ്‌ദോങ് രംഗത്തെത്തിയത്. ജൂണ്‍ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാന്‍ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മനുഷ്യകുലത്തില്‍നിന്ന് തന്നെ തൊഴിച്ചെറിയണം. 50 വര്‍ഷത്തെ ജീവിതത്തിനിടെ ഞാന്‍ മനസ്സിലാക്കിയ കാര്യം അതാണെന്നാണ് ഹെയ്‌ദോങ് വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണെന്നും ഹെയ്‌ദോങ് ആരോപിച്ചു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ 'ഭീകര സംഘടന'യെന്ന് വിശേഷിപ്പിച്ച ഹെയ്‌ദോങ്, മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവര്‍ ഇതുവരെ ചൈന ഭരിച്ചതെന്നും ആരോപിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ 1989ല്‍ നടന്ന കുപ്രസിദ്ധമായ അടിച്ചമര്‍ത്തലിന്റെ 31ാം വാര്‍ഷിക ദിനത്തിലാണ് ഹെയ്‌ദോങ്ങിന്റെ വിഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചൈനയില്‍ യുട്യൂബിന് നിരോധനമുള്ളതിനാല്‍ അവിടുള്ളവര്‍ക്ക് വിഡിയോ കാണാനാകില്ല. ട്വിറ്ററിന് സമാന്തരമായി ചൈനയില്‍ ജനകീയമായ വെയ്‌ബോയില്‍ ഹെയ്‌ദോങ് മുന്‍പ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുന്‍ ബാഡ്മിന്റന്‍ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്‌ദോങ്ങിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റന്‍ മുന്‍ ചാംപ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവുമാണ് യെ ഷാവോയിങ്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഹെയ്‌ദോങ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ മുന്‍പ് പലപ്പോഴും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്‌ദോങ്ങിന്റെ ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ വക്താവ് തള്ളിക്കളഞ്ഞു.

വര്‍ഷങ്ങളോളം ചൈനീസ് ഫുട്‌ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്‌ദോങ് 2008ലാണ് രാജ്യാന്തര ഫുട്‌ബോളില്‍ വിരമിച്ചത്. 106 മത്സരങ്ങളില്‍ ചൈനീസ് ജഴ്‌സിയണിഞ്ഞ ഹെയ്‌ദോങ് നേടിയ 40 ഗോളുകള്‍ ചൈനീസ് റെക്കോര്‍ഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്‌ദോങ് നിലവില്‍ സ്‌പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. അദ്ദേഹം സ്‌പെയിനില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends