Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു

06 JUNE 2020 08:53 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് രംഗത്ത്. യുട്യൂബില്‍ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തും അന്‍പതുകാരനായ ഹെയ്‌ദോങ് രംഗത്തെത്തിയത്. ജൂണ്‍ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാന്‍ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മനുഷ്യകുലത്തില്‍നിന്ന് തന്നെ തൊഴിച്ചെറിയണം. 50 വര്‍ഷത്തെ ജീവിതത്തിനിടെ ഞാന്‍ മനസ്സിലാക്കിയ കാര്യം അതാണെന്നാണ് ഹെയ്‌ദോങ് വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണെന്നും ഹെയ്‌ദോങ് ആരോപിച്ചു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ 'ഭീകര സംഘടന'യെന്ന് വിശേഷിപ്പിച്ച ഹെയ്‌ദോങ്, മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവര്‍ ഇതുവരെ ചൈന ഭരിച്ചതെന്നും ആരോപിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ 1989ല്‍ നടന്ന കുപ്രസിദ്ധമായ അടിച്ചമര്‍ത്തലിന്റെ 31ാം വാര്‍ഷിക ദിനത്തിലാണ് ഹെയ്‌ദോങ്ങിന്റെ വിഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചൈനയില്‍ യുട്യൂബിന് നിരോധനമുള്ളതിനാല്‍ അവിടുള്ളവര്‍ക്ക് വിഡിയോ കാണാനാകില്ല. ട്വിറ്ററിന് സമാന്തരമായി ചൈനയില്‍ ജനകീയമായ വെയ്‌ബോയില്‍ ഹെയ്‌ദോങ് മുന്‍പ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുന്‍ ബാഡ്മിന്റന്‍ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്‌ദോങ്ങിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റന്‍ മുന്‍ ചാംപ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവുമാണ് യെ ഷാവോയിങ്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഹെയ്‌ദോങ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ മുന്‍പ് പലപ്പോഴും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്‌ദോങ്ങിന്റെ ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ വക്താവ് തള്ളിക്കളഞ്ഞു.

വര്‍ഷങ്ങളോളം ചൈനീസ് ഫുട്‌ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്‌ദോങ് 2008ലാണ് രാജ്യാന്തര ഫുട്‌ബോളില്‍ വിരമിച്ചത്. 106 മത്സരങ്ങളില്‍ ചൈനീസ് ജഴ്‌സിയണിഞ്ഞ ഹെയ്‌ദോങ് നേടിയ 40 ഗോളുകള്‍ ചൈനീസ് റെക്കോര്‍ഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്‌ദോങ് നിലവില്‍ സ്‌പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. അദ്ദേഹം സ്‌പെയിനില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends