Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു

06 JUNE 2020 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?

അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

പതിനാലു വർഷത്തിനു ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി.. .ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം പുനഃസ്ഥാപിച്ചു

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

ചൈനയില്‍ ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് രംഗത്ത്. യുട്യൂബില്‍ പുറത്തുവിട്ട വിഡിയോയിലാണ് ചൈനീസ് ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തും അന്‍പതുകാരനായ ഹെയ്‌ദോങ് രംഗത്തെത്തിയത്. ജൂണ്‍ നാലിനാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ജനങ്ങളെ ചവിട്ടിമെതിക്കാന്‍ ഭരണകൂടത്തെ ഇനിയും അനുവദിച്ചുകൂടാ. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മനുഷ്യകുലത്തില്‍നിന്ന് തന്നെ തൊഴിച്ചെറിയണം. 50 വര്‍ഷത്തെ ജീവിതത്തിനിടെ ഞാന്‍ മനസ്സിലാക്കിയ കാര്യം അതാണെന്നാണ് ഹെയ്‌ദോങ് വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയാണെന്നും ഹെയ്‌ദോങ് ആരോപിച്ചു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഈ ഭരണം ഇനിയും തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ 'ഭീകര സംഘടന'യെന്ന് വിശേഷിപ്പിച്ച ഹെയ്‌ദോങ്, മനുഷ്യത്വരഹിതമായ ശൈലിയിലാണ് അവര്‍ ഇതുവരെ ചൈന ഭരിച്ചതെന്നും ആരോപിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ 1989ല്‍ നടന്ന കുപ്രസിദ്ധമായ അടിച്ചമര്‍ത്തലിന്റെ 31ാം വാര്‍ഷിക ദിനത്തിലാണ് ഹെയ്‌ദോങ്ങിന്റെ വിഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ചൈനയില്‍ യുട്യൂബിന് നിരോധനമുള്ളതിനാല്‍ അവിടുള്ളവര്‍ക്ക് വിഡിയോ കാണാനാകില്ല. ട്വിറ്ററിന് സമാന്തരമായി ചൈനയില്‍ ജനകീയമായ വെയ്‌ബോയില്‍ ഹെയ്‌ദോങ് മുന്‍പ് സജീവമായിരുന്നു. 77 ലക്ഷം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

അതേസമയം, 53 മിനിറ്റുള്ള ഈ വിഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. മുന്‍ ബാഡ്മിന്റന്‍ താരം കൂടിയായ ഭാര്യ യെ ഷാവോയിങ്ങും ഹെയ്‌ദോങ്ങിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക ബാഡ്മിന്റന്‍ മുന്‍ ചാംപ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവുമാണ് യെ ഷാവോയിങ്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഹെയ്‌ദോങ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനെതിരെ മുന്‍പ് പലപ്പോഴും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനത്തിന് മുതിരുന്നത് ഇതാദ്യമാണ്. അതേസമയം, ഹെയ്‌ദോങ്ങിന്റെ ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ വക്താവ് തള്ളിക്കളഞ്ഞു.

വര്‍ഷങ്ങളോളം ചൈനീസ് ഫുട്‌ബോളിലെ മിന്നും താരമായിരുന്ന ഹാവോ ഹെയ്‌ദോങ് 2008ലാണ് രാജ്യാന്തര ഫുട്‌ബോളില്‍ വിരമിച്ചത്. 106 മത്സരങ്ങളില്‍ ചൈനീസ് ജഴ്‌സിയണിഞ്ഞ ഹെയ്‌ദോങ് നേടിയ 40 ഗോളുകള്‍ ചൈനീസ് റെക്കോര്‍ഡാണ്. ചൈന പങ്കെടുത്ത ഒരേയൊരു ലോകകപ്പായ 2002 ലോകകപ്പിലും ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ച ശേഷം ചൈന വിട്ട ഹെയ്‌ദോങ് നിലവില്‍ സ്‌പെയിനിലാണ് കഴിയുന്നതെന്നാണ് വിവരം. അദ്ദേഹം സ്‌പെയിനില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (8 minutes ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (10 minutes ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (14 minutes ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (22 minutes ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (41 minutes ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (49 minutes ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (1 hour ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (1 hour ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (1 hour ago)

ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (1 hour ago)

റോഡിൽ വീണ ഓട്ടോഡ്രൈവർ ടിപ്പർ ലോറി ദേഹത്തുകയറി മരിച്ചു. സംപാജെ ഗ്രാമപഞ്ചായ  (2 hours ago)

ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ ..  (2 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (2 hours ago)

പവന് 5240 രൂപയുടെ കുറവ്  (2 hours ago)

വിദഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (2 hours ago)

Malayali Vartha Recommends