Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപെടുന്നവരിൽ കൂടുതലും സ്ത്രീകളെന്ന് സിറ്റി ബാങ്കിന്റെ ഗവേഷണ കുറിപ്പ് ; ലോക്ക്ഡൗണിന്റെ അനന്തരഫലം തൊഴിലില്ലായ്മ

07 JUNE 2020 11:41 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ നിശ്ചലമാക്കിയ കോവിഡ് വൈറസിനെ അതിജീവിക്കാൻ ഇന്ത്യയും സമാനതകളില്ലാത്ത നിയന്ത്രങ്ങളിലായിരുന്നു ഇതുവരെ. . 2020 ഏപ്രിലില്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമാണ് ഇത് സൃഷ്ടിച്ചത് . മെയ് മാസത്തില്‍ സാവധാനം നിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്ത് കളഞ്ഞു കൊണ്ട് ഭാഗികമായി തുറക്കുകയും ചെയ്തു. എന്നാൽ ലോക്ക്ഡൗണിന്റെ അനന്തരഫലമെന്നത് രാജ്യത്ത് സൃഷ്ടിച്ചത് തൊഴിലില്ലായ്മയിലുണ്ടായ വന്‍കുതിച്ചുകയറ്റമാണ്.ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഇതേ അവസ്ഥ തന്നെയാണ് എന്നതാണ് യാഥാർഥ്യം

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് (സി പി എച്ച് എസ്) സര്‍വേ പ്രകാരം 2019 മാര്‍ച്ചിനും 2020 മാര്‍ച്ചിനുമിടയില്‍ തൊഴിലുള്ളവരുടെ ശരാശരി സംഖ്യയെന്നത് 403 മില്ല്യണ്‍ (403,770,566) ആയിരുന്നു. ലോക്ക്ഡൗണിന് മുമ്പുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. 2020 ഏപ്രിലില്‍ ഈ സംഖ്യ 282 മില്ല്യണായി (282,203,804) കുറഞ്ഞു. 30 ശതമാനം ഇടിവ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, 2020 ഏപ്രിലിലെ തൊഴില്‍ എന്നത് മുന്‍വര്‍ഷത്തെ 70 ശതമാനം മാത്രം.

ആഗോള തലത്തില്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ്-19 മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. സിറ്റി ബാങ്കിന്റെ ഒരു ഗവേഷണ കുറിപ്പ് പ്രകാരം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലകളില്‍ 220 മില്ല്യണ്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മേഖലകളില്‍ 44 മില്ല്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതില്‍ 31 മില്ല്യണ്‍ പേര്‍ സ്ത്രീകളും 13 മില്ല്യണ്‍ പുരുഷന്‍മാരും ഉള്‍പ്പെടുന്നു.
സമാനമായ ചിത്രം ഇന്ത്യയില്‍ വെളിപ്പെടുത്തുന്നത് എന്താണ്. 2004-05 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസരംഗത്ത് സ്ത്രീ-പുരുഷ വ്യത്യാസം കുറഞ്ഞുവന്നു. അതേസമയം, തൊഴിലില്‍ ആ വ്യത്യാസം വര്‍ദ്ധിച്ചു. ദശാബ്ദങ്ങളായി, തൊഴിലില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യയില്‍ വളരെ കുറവാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി അത് വീണ്ടും കുറഞ്ഞു.

ലോക്ക്ഡൗണ്‍, സാമ്പത്തിക മാന്ദ്യം എന്നിവ കാരണം തൊഴില്‍ പങ്കാളിത്തത്തിലും തൊഴിലിലും ഈ ലിംഗ വിടവ് വീണ്ടും വര്‍ദ്ധിക്കുമോ. ഇപ്പോള്‍ തൊഴിലുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ആണോ. ഉയര്‍ന്ന ജാതിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജാതിക്കാര്‍ കൂടുതല്‍ ഭീഷണി നേരിടുന്നുണ്ടോ.

സാമൂഹിക വ്യക്തിത്വത്തെ സംബന്ധിച്ച് മഹാമാരി വരുത്തിവച്ച ലോക്ക്ഡൗണ്‍ നിക്ഷ്പക്ഷമായിരിക്കുമോ അതോ ഇപ്പോള്‍ തന്നെ പിന്നാക്കംം നില്‍ക്കുന്നവരുടെ സ്ഥിതി കൂടുതല്‍ മോശമാകുമോ.

ലോക്ക്ഡൗണിന് മുമ്പുള്ള വര്‍ഷം മൊത്തമുള്ള തൊഴിലില്‍ കൂടുതലും പുരുഷന്‍മാരായിരുന്നു. ലോക്ക്ഡൗണിന്റെ ആദ്യ മാസത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്ക് ജോലി നഷ്ടമായി. എന്നിരുന്നാലും, നിലനില്‍ക്കുന്ന വിടവ് അനുസരിച്ച് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതയെ കുറിച്ചുള്ള സൂചന കിട്ടാന്‍ നമുക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലുള്ള ആളുകളെ താരതമ്യപ്പെടുത്താം.ലോക്ക്ഡൗണ്‍ മൂലം നഷ്ടമായ തൊഴിലില്‍ ലിംഗ, ജാതി വേര്‍തിരിവുകള്‍ ഉണ്ടെന്ന് കാണാം. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് (നഗരങ്ങളിലെ സ്ത്രീകളേക്കാള്‍ ഗ്രാമീണ സ്ത്രീകള്‍ക്കും) ജോലി നഷ്ടമായി. ഉയര്‍ന്ന ജാതിക്കാരേക്കാല്‍ കൂടുതല്‍ ദളിതര്‍ക്കും പ്രത്യേകിച്ച് ഗ്രാമീണ ദളിതര്‍ക്ക് തൊഴില്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായത് ഗ്രാമീണ സ്ത്രീകള്‍ക്കാണ്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും ജോലി നഷ്ടമാകുമ്പോള്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് അപടകരമായ തൊഴിലിടങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യുന്നതും അവരാണ് എന്നതാണ് . മുന്‍നിരയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ത്രീകളാണ്. അതുപോലെ കഠിനാദ്ധാനം വേണ്ട എല്ലാ ജോലികളും ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ദളിത് വിഭാഗത്തിൽ പെട്ടവരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (1 hour ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (1 hour ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (2 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (5 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (5 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (6 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (6 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (6 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (6 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (6 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (6 hours ago)

Malayali Vartha Recommends