Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും

02 JULY 2020 02:04 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഈ വാര്‍ത്തക്ക് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായിരുന്നു. അദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇപ്പോഴും രാജി ആവശ്യവുമായി പ്രതിപക്ഷവും ഭരണ പക്ഷവും രംഗത്തുണ്ട്.

അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

ഇതിനിടെ റിട്ടയേഡ് മേജറും ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ അവതാരകനുമായ ഗൗരവ് ആര്യ. അദേഹത്തിന്റെ പ്രസ്ഥാവന ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.പി.ശര്‍മ ഒലിയെ കാഠ്മണ്ഡുവിലെ ചൈനീസ് ഏംബസി ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് ഗൗരവ് ആര്യയുടെ ട്വീറ്റ്. റിപ്പബ്ലിക് ടിവിയില്‍ അവതാരകന്‍ കൂടിയായ ഗൗരവ് ആര്യ പലപ്പോഴും തുറന്നടിച്ചുള്ള അഭിപ്രായങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്.

നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹോ യാന്‍ക്വിയുടെ ഒരുചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് ഒലിയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നാണ് മേജര്‍ ഗൗരവ് ആര്യ പറയുന്നത്. അതുകൊണ്ടാണ് ചൈന നേപ്പാള്‍ ഗ്രാമങ്ങളെ വിഴുങ്ങുമ്പോള്‍ ഒലി ഒന്നും മിണ്ടാത്തത്. ചൈനീസ് ഏംബസിയുടെ പക്കല്‍ വീഡിയോകളുണ്ടെന്നാണ് വാര്‍ത്താ സ്രോതസുകള്‍ സൂചിപ്പിക്കുന്നതെന്നും ആര്യ ട്വീറ്റില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചൈനീസ് ഏംബസിയില്‍ നടന്ന ചടങ്ങില്‍ ഹോ യാന്‍ക്വി ലെഹങ്ക-ചോളി അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹോ യാന്‍ക്വിയുടെ പ്രശ്‌സതി നേപ്പാളില്‍ കുതിച്ചുയരുകയാണ്. 'ദി പ്രിന്റില്‍ ജ്യോതി മല്‍ഹോത്ര ഒപ്പീനിയന്‍ പീസില്‍ ഇങ്ങനെ കുറിച്ചു: 'ഹോ യാന്‍ക്വിയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് കാഠ്മണ്ഡുവിലെ സംസാര വിഷയം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകറ്റി ബീജിങ്ങിന്റെ മാസ്മരികതയിലേക്ക് അടുപ്പിക്കുകയാണ് ഹോ. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്'

അതേസമയം, ട്വിറ്റര്‍ ഉപയോക്താക്കള്‍ മേജര്‍ ഗൗരവ് ആര്യയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നു. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍. രാജിക്കായുള്ള സമ്മര്‍ദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.


അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, എന്തൊരു നാണംകെട്ടട ്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസാണ് നിങ്ങള്‍ കെടുത്തുന്നത്. -ഒരാള്‍ കുറിച്ചു. പ്രൊഫഷണലുകളായ സ്ത്രീകള്‍ ഹണിട്രാപ്പുകാരാണെന്ന ആര്യയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വനിതകളും ട്വീറ്റ് ചെയ്തു. ആര്യയെ മനോരോഗ ചികിത്സകന്റെ അടുക്കല്‍ കൊണ്ടുപോകണമെന്നും ചിലരുടെ ട്വീറ്റ്.

പിന്നീട് ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ ഹണിട്രാപ്പ് ചെയ്‌തെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് ആര്യ വിശദീകരിച്ചു. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കരുത്. ഒലിയെ ചൈനാക്കാര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്. ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ തേന്‍കെണിയില്‍ പെടുത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. 'നിങ്ങളും ഞാനും പറയുന്നത് രണ്ടുകാര്യങ്ങളാണ്, ഗൗരവ് ആര്യ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (16 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (27 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (41 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (52 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends