Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും

02 JULY 2020 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഈ വാര്‍ത്തക്ക് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായിരുന്നു. അദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇപ്പോഴും രാജി ആവശ്യവുമായി പ്രതിപക്ഷവും ഭരണ പക്ഷവും രംഗത്തുണ്ട്.

അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

ഇതിനിടെ റിട്ടയേഡ് മേജറും ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ അവതാരകനുമായ ഗൗരവ് ആര്യ. അദേഹത്തിന്റെ പ്രസ്ഥാവന ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.പി.ശര്‍മ ഒലിയെ കാഠ്മണ്ഡുവിലെ ചൈനീസ് ഏംബസി ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് ഗൗരവ് ആര്യയുടെ ട്വീറ്റ്. റിപ്പബ്ലിക് ടിവിയില്‍ അവതാരകന്‍ കൂടിയായ ഗൗരവ് ആര്യ പലപ്പോഴും തുറന്നടിച്ചുള്ള അഭിപ്രായങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്.

നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹോ യാന്‍ക്വിയുടെ ഒരുചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് ഒലിയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നാണ് മേജര്‍ ഗൗരവ് ആര്യ പറയുന്നത്. അതുകൊണ്ടാണ് ചൈന നേപ്പാള്‍ ഗ്രാമങ്ങളെ വിഴുങ്ങുമ്പോള്‍ ഒലി ഒന്നും മിണ്ടാത്തത്. ചൈനീസ് ഏംബസിയുടെ പക്കല്‍ വീഡിയോകളുണ്ടെന്നാണ് വാര്‍ത്താ സ്രോതസുകള്‍ സൂചിപ്പിക്കുന്നതെന്നും ആര്യ ട്വീറ്റില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചൈനീസ് ഏംബസിയില്‍ നടന്ന ചടങ്ങില്‍ ഹോ യാന്‍ക്വി ലെഹങ്ക-ചോളി അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹോ യാന്‍ക്വിയുടെ പ്രശ്‌സതി നേപ്പാളില്‍ കുതിച്ചുയരുകയാണ്. 'ദി പ്രിന്റില്‍ ജ്യോതി മല്‍ഹോത്ര ഒപ്പീനിയന്‍ പീസില്‍ ഇങ്ങനെ കുറിച്ചു: 'ഹോ യാന്‍ക്വിയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് കാഠ്മണ്ഡുവിലെ സംസാര വിഷയം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകറ്റി ബീജിങ്ങിന്റെ മാസ്മരികതയിലേക്ക് അടുപ്പിക്കുകയാണ് ഹോ. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്'

അതേസമയം, ട്വിറ്റര്‍ ഉപയോക്താക്കള്‍ മേജര്‍ ഗൗരവ് ആര്യയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നു. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍. രാജിക്കായുള്ള സമ്മര്‍ദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.


അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, എന്തൊരു നാണംകെട്ടട ്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസാണ് നിങ്ങള്‍ കെടുത്തുന്നത്. -ഒരാള്‍ കുറിച്ചു. പ്രൊഫഷണലുകളായ സ്ത്രീകള്‍ ഹണിട്രാപ്പുകാരാണെന്ന ആര്യയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വനിതകളും ട്വീറ്റ് ചെയ്തു. ആര്യയെ മനോരോഗ ചികിത്സകന്റെ അടുക്കല്‍ കൊണ്ടുപോകണമെന്നും ചിലരുടെ ട്വീറ്റ്.

പിന്നീട് ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ ഹണിട്രാപ്പ് ചെയ്‌തെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് ആര്യ വിശദീകരിച്ചു. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കരുത്. ഒലിയെ ചൈനാക്കാര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്. ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ തേന്‍കെണിയില്‍ പെടുത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. 'നിങ്ങളും ഞാനും പറയുന്നത് രണ്ടുകാര്യങ്ങളാണ്, ഗൗരവ് ആര്യ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (2 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (2 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (2 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (3 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (3 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (4 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (4 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (4 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (5 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (5 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (5 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (5 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (6 hours ago)

Malayali Vartha Recommends