Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും

02 JULY 2020 02:04 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഈ വാര്‍ത്തക്ക് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായിരുന്നു. അദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇപ്പോഴും രാജി ആവശ്യവുമായി പ്രതിപക്ഷവും ഭരണ പക്ഷവും രംഗത്തുണ്ട്.

അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

ഇതിനിടെ റിട്ടയേഡ് മേജറും ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ അവതാരകനുമായ ഗൗരവ് ആര്യ. അദേഹത്തിന്റെ പ്രസ്ഥാവന ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.പി.ശര്‍മ ഒലിയെ കാഠ്മണ്ഡുവിലെ ചൈനീസ് ഏംബസി ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് ഗൗരവ് ആര്യയുടെ ട്വീറ്റ്. റിപ്പബ്ലിക് ടിവിയില്‍ അവതാരകന്‍ കൂടിയായ ഗൗരവ് ആര്യ പലപ്പോഴും തുറന്നടിച്ചുള്ള അഭിപ്രായങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്.

നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹോ യാന്‍ക്വിയുടെ ഒരുചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് ഒലിയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നാണ് മേജര്‍ ഗൗരവ് ആര്യ പറയുന്നത്. അതുകൊണ്ടാണ് ചൈന നേപ്പാള്‍ ഗ്രാമങ്ങളെ വിഴുങ്ങുമ്പോള്‍ ഒലി ഒന്നും മിണ്ടാത്തത്. ചൈനീസ് ഏംബസിയുടെ പക്കല്‍ വീഡിയോകളുണ്ടെന്നാണ് വാര്‍ത്താ സ്രോതസുകള്‍ സൂചിപ്പിക്കുന്നതെന്നും ആര്യ ട്വീറ്റില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചൈനീസ് ഏംബസിയില്‍ നടന്ന ചടങ്ങില്‍ ഹോ യാന്‍ക്വി ലെഹങ്ക-ചോളി അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹോ യാന്‍ക്വിയുടെ പ്രശ്‌സതി നേപ്പാളില്‍ കുതിച്ചുയരുകയാണ്. 'ദി പ്രിന്റില്‍ ജ്യോതി മല്‍ഹോത്ര ഒപ്പീനിയന്‍ പീസില്‍ ഇങ്ങനെ കുറിച്ചു: 'ഹോ യാന്‍ക്വിയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് കാഠ്മണ്ഡുവിലെ സംസാര വിഷയം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകറ്റി ബീജിങ്ങിന്റെ മാസ്മരികതയിലേക്ക് അടുപ്പിക്കുകയാണ് ഹോ. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്'

അതേസമയം, ട്വിറ്റര്‍ ഉപയോക്താക്കള്‍ മേജര്‍ ഗൗരവ് ആര്യയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നു. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍. രാജിക്കായുള്ള സമ്മര്‍ദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.


അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, എന്തൊരു നാണംകെട്ടട ്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസാണ് നിങ്ങള്‍ കെടുത്തുന്നത്. -ഒരാള്‍ കുറിച്ചു. പ്രൊഫഷണലുകളായ സ്ത്രീകള്‍ ഹണിട്രാപ്പുകാരാണെന്ന ആര്യയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വനിതകളും ട്വീറ്റ് ചെയ്തു. ആര്യയെ മനോരോഗ ചികിത്സകന്റെ അടുക്കല്‍ കൊണ്ടുപോകണമെന്നും ചിലരുടെ ട്വീറ്റ്.

പിന്നീട് ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ ഹണിട്രാപ്പ് ചെയ്‌തെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് ആര്യ വിശദീകരിച്ചു. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കരുത്. ഒലിയെ ചൈനാക്കാര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്. ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ തേന്‍കെണിയില്‍ പെടുത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. 'നിങ്ങളും ഞാനും പറയുന്നത് രണ്ടുകാര്യങ്ങളാണ്, ഗൗരവ് ആര്യ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (3 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (3 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (3 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (3 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (3 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (4 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (4 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (5 hours ago)

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്...  (5 hours ago)

എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി  (5 hours ago)

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു..  (5 hours ago)

സംസാരത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, കന്നി, മീനം രാശിക്കാർക്ക് ജാഗ്രത!  (5 hours ago)

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല..  (6 hours ago)

Malayali Vartha Recommends