Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല


ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ


വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....


സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!


സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും

02 JULY 2020 02:04 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഈ വാര്‍ത്തക്ക് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായിരുന്നു. അദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇപ്പോഴും രാജി ആവശ്യവുമായി പ്രതിപക്ഷവും ഭരണ പക്ഷവും രംഗത്തുണ്ട്.

അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ശര്‍മ ഒലി പറഞ്ഞിരുന്നു. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

ഇതിനിടെ റിട്ടയേഡ് മേജറും ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ അവതാരകനുമായ ഗൗരവ് ആര്യ. അദേഹത്തിന്റെ പ്രസ്ഥാവന ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.പി.ശര്‍മ ഒലിയെ കാഠ്മണ്ഡുവിലെ ചൈനീസ് ഏംബസി ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് ഗൗരവ് ആര്യയുടെ ട്വീറ്റ്. റിപ്പബ്ലിക് ടിവിയില്‍ അവതാരകന്‍ കൂടിയായ ഗൗരവ് ആര്യ പലപ്പോഴും തുറന്നടിച്ചുള്ള അഭിപ്രായങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്.

നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹോ യാന്‍ക്വിയുടെ ഒരുചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് ഒലിയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നാണ് മേജര്‍ ഗൗരവ് ആര്യ പറയുന്നത്. അതുകൊണ്ടാണ് ചൈന നേപ്പാള്‍ ഗ്രാമങ്ങളെ വിഴുങ്ങുമ്പോള്‍ ഒലി ഒന്നും മിണ്ടാത്തത്. ചൈനീസ് ഏംബസിയുടെ പക്കല്‍ വീഡിയോകളുണ്ടെന്നാണ് വാര്‍ത്താ സ്രോതസുകള്‍ സൂചിപ്പിക്കുന്നതെന്നും ആര്യ ട്വീറ്റില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചൈനീസ് ഏംബസിയില്‍ നടന്ന ചടങ്ങില്‍ ഹോ യാന്‍ക്വി ലെഹങ്ക-ചോളി അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഹോ യാന്‍ക്വിയുടെ പ്രശ്‌സതി നേപ്പാളില്‍ കുതിച്ചുയരുകയാണ്. 'ദി പ്രിന്റില്‍ ജ്യോതി മല്‍ഹോത്ര ഒപ്പീനിയന്‍ പീസില്‍ ഇങ്ങനെ കുറിച്ചു: 'ഹോ യാന്‍ക്വിയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് കാഠ്മണ്ഡുവിലെ സംസാര വിഷയം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് അകറ്റി ബീജിങ്ങിന്റെ മാസ്മരികതയിലേക്ക് അടുപ്പിക്കുകയാണ് ഹോ. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്'

അതേസമയം, ട്വിറ്റര്‍ ഉപയോക്താക്കള്‍ മേജര്‍ ഗൗരവ് ആര്യയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നു. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍. രാജിക്കായുള്ള സമ്മര്‍ദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.


അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, എന്തൊരു നാണംകെട്ടട ്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസാണ് നിങ്ങള്‍ കെടുത്തുന്നത്. -ഒരാള്‍ കുറിച്ചു. പ്രൊഫഷണലുകളായ സ്ത്രീകള്‍ ഹണിട്രാപ്പുകാരാണെന്ന ആര്യയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി വനിതകളും ട്വീറ്റ് ചെയ്തു. ആര്യയെ മനോരോഗ ചികിത്സകന്റെ അടുക്കല്‍ കൊണ്ടുപോകണമെന്നും ചിലരുടെ ട്വീറ്റ്.

പിന്നീട് ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ ഹണിട്രാപ്പ് ചെയ്‌തെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് ആര്യ വിശദീകരിച്ചു. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കരുത്. ഒലിയെ ചൈനാക്കാര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്. ചൈനീസ് അംബാസഡര്‍ വ്യക്തിപരമായി ഒലിയെ തേന്‍കെണിയില്‍ പെടുത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. 'നിങ്ങളും ഞാനും പറയുന്നത് രണ്ടുകാര്യങ്ങളാണ്, ഗൗരവ് ആര്യ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്  (29 minutes ago)

  സൗദി അറേബ്യയിലെ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻറെ ജയിൽ മോചനം... ഉത്തരവിൽ ഇന്ന് ഒപ്പിട്ടേക്കുമെന്ന് സൂചന  (1 hour ago)

കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര... വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്  (1 hour ago)

രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്കോ വൈരാഗ്യങ്ങൾക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് പുതിയ നിയമസഭയുടെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന നേതാവ് ജി. സുധാകരൻ  (1 hour ago)

മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും... വില വർദ്ധനവ് ഇന്നുണ്ടായേക്കുമെന്ന് സൂചന  (1 hour ago)

കണ്ണൂർ ജില്ലയിൽ പകർച്ചവ്യാധികളും പടരുന്നു...ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർദ്ധനവ്  (1 hour ago)

വിയറ്റ്നാമിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിയറ്റ്‌നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാംഗുമായി ഉഭയകക്ഷി ചർച്ച നടത്തി  (2 hours ago)

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്  (2 hours ago)

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു..  (2 hours ago)

ജി. സുധാകരൻ എംഎൽഎയായി സത്യ പ്രതിജ്ഞ ചെയ്തു.. ചടങ്ങ് ലോക്ഭവനിൽ, ​ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു  (2 hours ago)

അങ്കമാലിയിൽ പത്തുവയസ്സുകാരൻ വീട്ടിൽ മരിച്ച നിലയിൽ...  (3 hours ago)

വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല  (3 hours ago)

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111.70 രൂപ , സാധാരണക്കാർ ദുരിതത്തിൽ  (3 hours ago)

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​  (3 hours ago)

ഹജ്ജ് കർമ നിർവഹണത്തിനായി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ നിര്യാതരായി  (4 hours ago)

Malayali Vartha Recommends