Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ ഹാരള്‍ഡ് എവന്‍സ് അരങ്ങൊഴിഞ്ഞു

25 SEPTEMBER 2020 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ സര്‍ ഹാരള്‍ഡ് എവന്‍സ് (92) അന്തരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ടിന ബ്രൗണ്‍ ആണു ഭാര്യ.

ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച താലിഡൊമൈഡ് മരുന്നുദുരന്തത്തിന്റെ ഉള്ളറകള്‍ തേടിയിറങ്ങിയ എവന്‍സ്, 1960-കളുടെ അവസാനം സണ്‍ഡേ ടൈംസിലൂടെ പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഗര്‍ഭകാല ഛര്‍ദിക്കു ശമനത്തിനായി താലിഡൊമൈഡ് കഴിച്ച സ്ത്രീകള്‍ക്കു ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മരുന്നു കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു വാര്‍ത്തകള്‍ നല്‍കി ജനാഭിപ്രായം സ്വരൂപിച്ചു. റഷ്യന്‍ ചാരക്കേസ്, ഡിസി-10 വിമാനാപകട സ്‌കൂപ്പുകള്‍, തിമത്തി ജോണ്‍സ് വധശിക്ഷയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും എവന്‍സിനെ ലോകപ്രശസ്തനാക്കി.

1928 ജൂണ്‍ 28-ന്് ബ്രിട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണു ജനനം. വെയ്ല്‍സ് സ്വദേശികളായ ഫ്രെഡജറിക് -മേരി ദമ്പതികളുടെ 4 ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു എവന്‍സ്. റയില്‍വേയില്‍ എന്‍ജിന്‍ ഡ്രൈവറായ പിതാവും വീടിനോടു ചേര്‍ന്നു പലചരക്കുകട നടത്തിയിരുന്ന മാതാവും. അത്താഴമേശയില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്ന ആറംഗ കുടുംബം.

ആദ്യം ജോലി ചെയ്ത ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടര്‍ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട സാധാരണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ആഴ്ചപ്പത്രമായിരുന്നു. സൈനികസേവനവും കോളജ് പഠനവും കഴിഞ്ഞ് 'രാവും പകലും വാര്‍ത്തകള്‍ മിടിക്കുന്ന' മാഞ്ചസ്റ്റര്‍ നഗരത്തില്‍ പത്രപ്രവര്‍ത്തനമെന്ന ആവേശകരമായ അനുഭവത്തില്‍ മുഴുകുകയായിരുന്നു എവന്‍സ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അദ്ദേഹം അടുത്തറിഞ്ഞത് 1956-57 കാലത്തെ യുഎസ് സന്ദര്‍ശനവേളയിലായിരുന്നു.

16-ാം വയസ്സില്‍ ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടറില്‍ പത്രപ്രവര്‍ത്തകനായി. 1967-ല്‍ സണ്‍ഡേ ടൈംസ് എഡിറ്റര്‍. 1981-ല്‍ മാധ്യമചക്രവര്‍ത്തി റൂപര്‍ട് മര്‍ഡോക് ഏറ്റെടുത്തതിനു ശേഷം ടൈംസ് എഡിറ്റര്‍ പദവിയിലേക്കു നിയോഗിക്കപ്പെട്ട എവന്‍സ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടു രാജിവച്ചു. പിന്നാലെ അമേരിക്കയിലേക്കു താമസം മാറ്റി.

ബ്രിട്ടന്‍ വിട്ട് യുഎസില്‍ കുടിയേറിയ ശേഷം യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടര്‍ എഡിറ്റോറിയല്‍ ഡയറക്ടറായി. കോന്‍ഡെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ സ്ഥാപിച്ചു. ചിത്ര വിന്യാസം, രൂപകല്പന, ഉള്ളടക്കം തുടങ്ങി പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

റാന്‍ഡം ഹൗസ് പ്രസാധക സ്ഥാപനത്തിന്റെ പ്രസിഡന്റും പബ്ലിഷറുമായി. മനോരമയുടെ 'ദ് വീക്ക്' ഇംഗ്ലിഷ് വാരികയില്‍ 'സ്ലംപ്ലേഷന്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.

പത്രപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനകള്‍ക്കു 2004-ല്‍ പ്രഭു പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദി അമേരിക്കന്‍ സെഞ്ചുറി, ദെയ് മെയ്ഡ് അമേരിക്ക, മൈ പേപ്പര്‍ ചേസ്: ട്രൂ സ്റ്റോറീസ് ഓഫ് വാനിഷ്ഡ് ടൈംസ് തുടങ്ങിയവയാണു പ്രധാന കൃതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (3 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (4 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (7 hours ago)

Malayali Vartha Recommends