Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ ഹാരള്‍ഡ് എവന്‍സ് അരങ്ങൊഴിഞ്ഞു

25 SEPTEMBER 2020 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഭീകരൻ മസൂദ് അസ്ഹറർ പൊട്ടിക്കരഞ്ഞു കൊണ്ട് സമ്മതിക്കുന്നു ഇന്നും ഭയപ്പെടുന്നു ഭൽവാൽ ജയിൽ അധികൃതരെ; പരാജയപ്പെട്ട ജയിൽ ചാട്ടത്തിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്ത്

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ സര്‍ ഹാരള്‍ഡ് എവന്‍സ് (92) അന്തരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ടിന ബ്രൗണ്‍ ആണു ഭാര്യ.

ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച താലിഡൊമൈഡ് മരുന്നുദുരന്തത്തിന്റെ ഉള്ളറകള്‍ തേടിയിറങ്ങിയ എവന്‍സ്, 1960-കളുടെ അവസാനം സണ്‍ഡേ ടൈംസിലൂടെ പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഗര്‍ഭകാല ഛര്‍ദിക്കു ശമനത്തിനായി താലിഡൊമൈഡ് കഴിച്ച സ്ത്രീകള്‍ക്കു ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മരുന്നു കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു വാര്‍ത്തകള്‍ നല്‍കി ജനാഭിപ്രായം സ്വരൂപിച്ചു. റഷ്യന്‍ ചാരക്കേസ്, ഡിസി-10 വിമാനാപകട സ്‌കൂപ്പുകള്‍, തിമത്തി ജോണ്‍സ് വധശിക്ഷയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും എവന്‍സിനെ ലോകപ്രശസ്തനാക്കി.

1928 ജൂണ്‍ 28-ന്് ബ്രിട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണു ജനനം. വെയ്ല്‍സ് സ്വദേശികളായ ഫ്രെഡജറിക് -മേരി ദമ്പതികളുടെ 4 ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു എവന്‍സ്. റയില്‍വേയില്‍ എന്‍ജിന്‍ ഡ്രൈവറായ പിതാവും വീടിനോടു ചേര്‍ന്നു പലചരക്കുകട നടത്തിയിരുന്ന മാതാവും. അത്താഴമേശയില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്ന ആറംഗ കുടുംബം.

ആദ്യം ജോലി ചെയ്ത ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടര്‍ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട സാധാരണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ആഴ്ചപ്പത്രമായിരുന്നു. സൈനികസേവനവും കോളജ് പഠനവും കഴിഞ്ഞ് 'രാവും പകലും വാര്‍ത്തകള്‍ മിടിക്കുന്ന' മാഞ്ചസ്റ്റര്‍ നഗരത്തില്‍ പത്രപ്രവര്‍ത്തനമെന്ന ആവേശകരമായ അനുഭവത്തില്‍ മുഴുകുകയായിരുന്നു എവന്‍സ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അദ്ദേഹം അടുത്തറിഞ്ഞത് 1956-57 കാലത്തെ യുഎസ് സന്ദര്‍ശനവേളയിലായിരുന്നു.

16-ാം വയസ്സില്‍ ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടറില്‍ പത്രപ്രവര്‍ത്തകനായി. 1967-ല്‍ സണ്‍ഡേ ടൈംസ് എഡിറ്റര്‍. 1981-ല്‍ മാധ്യമചക്രവര്‍ത്തി റൂപര്‍ട് മര്‍ഡോക് ഏറ്റെടുത്തതിനു ശേഷം ടൈംസ് എഡിറ്റര്‍ പദവിയിലേക്കു നിയോഗിക്കപ്പെട്ട എവന്‍സ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടു രാജിവച്ചു. പിന്നാലെ അമേരിക്കയിലേക്കു താമസം മാറ്റി.

ബ്രിട്ടന്‍ വിട്ട് യുഎസില്‍ കുടിയേറിയ ശേഷം യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടര്‍ എഡിറ്റോറിയല്‍ ഡയറക്ടറായി. കോന്‍ഡെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ സ്ഥാപിച്ചു. ചിത്ര വിന്യാസം, രൂപകല്പന, ഉള്ളടക്കം തുടങ്ങി പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

റാന്‍ഡം ഹൗസ് പ്രസാധക സ്ഥാപനത്തിന്റെ പ്രസിഡന്റും പബ്ലിഷറുമായി. മനോരമയുടെ 'ദ് വീക്ക്' ഇംഗ്ലിഷ് വാരികയില്‍ 'സ്ലംപ്ലേഷന്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.

പത്രപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനകള്‍ക്കു 2004-ല്‍ പ്രഭു പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദി അമേരിക്കന്‍ സെഞ്ചുറി, ദെയ് മെയ്ഡ് അമേരിക്ക, മൈ പേപ്പര്‍ ചേസ്: ട്രൂ സ്റ്റോറീസ് ഓഫ് വാനിഷ്ഡ് ടൈംസ് തുടങ്ങിയവയാണു പ്രധാന കൃതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (25 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (27 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (41 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (54 minutes ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (54 minutes ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (1 hour ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (2 hours ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (3 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (3 hours ago)

Malayali Vartha Recommends