Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ ഹാരള്‍ഡ് എവന്‍സ് അരങ്ങൊഴിഞ്ഞു

25 SEPTEMBER 2020 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

റിക്ടർ സ്കെയിലിൽ 4.7 തീവ്രത; നേപ്പാളിൽ ഭൂചലനം; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

കിഴക്കൻ നേപ്പാളിലെ സങ്കുവസഭ ജില്ലയിൽ ഇന്ന് പുലർച്ചെ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്

ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് മുന്‍ എഡിറ്ററും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ സര്‍ ഹാരള്‍ഡ് എവന്‍സ് (92) അന്തരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ടിന ബ്രൗണ്‍ ആണു ഭാര്യ.

ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച താലിഡൊമൈഡ് മരുന്നുദുരന്തത്തിന്റെ ഉള്ളറകള്‍ തേടിയിറങ്ങിയ എവന്‍സ്, 1960-കളുടെ അവസാനം സണ്‍ഡേ ടൈംസിലൂടെ പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഗര്‍ഭകാല ഛര്‍ദിക്കു ശമനത്തിനായി താലിഡൊമൈഡ് കഴിച്ച സ്ത്രീകള്‍ക്കു ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മരുന്നു കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു വാര്‍ത്തകള്‍ നല്‍കി ജനാഭിപ്രായം സ്വരൂപിച്ചു. റഷ്യന്‍ ചാരക്കേസ്, ഡിസി-10 വിമാനാപകട സ്‌കൂപ്പുകള്‍, തിമത്തി ജോണ്‍സ് വധശിക്ഷയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും എവന്‍സിനെ ലോകപ്രശസ്തനാക്കി.

1928 ജൂണ്‍ 28-ന്് ബ്രിട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണു ജനനം. വെയ്ല്‍സ് സ്വദേശികളായ ഫ്രെഡജറിക് -മേരി ദമ്പതികളുടെ 4 ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു എവന്‍സ്. റയില്‍വേയില്‍ എന്‍ജിന്‍ ഡ്രൈവറായ പിതാവും വീടിനോടു ചേര്‍ന്നു പലചരക്കുകട നടത്തിയിരുന്ന മാതാവും. അത്താഴമേശയില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്ന ആറംഗ കുടുംബം.

ആദ്യം ജോലി ചെയ്ത ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടര്‍ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട സാധാരണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ആഴ്ചപ്പത്രമായിരുന്നു. സൈനികസേവനവും കോളജ് പഠനവും കഴിഞ്ഞ് 'രാവും പകലും വാര്‍ത്തകള്‍ മിടിക്കുന്ന' മാഞ്ചസ്റ്റര്‍ നഗരത്തില്‍ പത്രപ്രവര്‍ത്തനമെന്ന ആവേശകരമായ അനുഭവത്തില്‍ മുഴുകുകയായിരുന്നു എവന്‍സ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അദ്ദേഹം അടുത്തറിഞ്ഞത് 1956-57 കാലത്തെ യുഎസ് സന്ദര്‍ശനവേളയിലായിരുന്നു.

16-ാം വയസ്സില്‍ ആഷ്ടന്‍ അണ്ടര്‍ ലൈന്‍ റിപ്പോര്‍ട്ടറില്‍ പത്രപ്രവര്‍ത്തകനായി. 1967-ല്‍ സണ്‍ഡേ ടൈംസ് എഡിറ്റര്‍. 1981-ല്‍ മാധ്യമചക്രവര്‍ത്തി റൂപര്‍ട് മര്‍ഡോക് ഏറ്റെടുത്തതിനു ശേഷം ടൈംസ് എഡിറ്റര്‍ പദവിയിലേക്കു നിയോഗിക്കപ്പെട്ട എവന്‍സ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടു രാജിവച്ചു. പിന്നാലെ അമേരിക്കയിലേക്കു താമസം മാറ്റി.

ബ്രിട്ടന്‍ വിട്ട് യുഎസില്‍ കുടിയേറിയ ശേഷം യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടര്‍ എഡിറ്റോറിയല്‍ ഡയറക്ടറായി. കോന്‍ഡെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ സ്ഥാപിച്ചു. ചിത്ര വിന്യാസം, രൂപകല്പന, ഉള്ളടക്കം തുടങ്ങി പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

റാന്‍ഡം ഹൗസ് പ്രസാധക സ്ഥാപനത്തിന്റെ പ്രസിഡന്റും പബ്ലിഷറുമായി. മനോരമയുടെ 'ദ് വീക്ക്' ഇംഗ്ലിഷ് വാരികയില്‍ 'സ്ലംപ്ലേഷന്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.

പത്രപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനകള്‍ക്കു 2004-ല്‍ പ്രഭു പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദി അമേരിക്കന്‍ സെഞ്ചുറി, ദെയ് മെയ്ഡ് അമേരിക്ക, മൈ പേപ്പര്‍ ചേസ്: ട്രൂ സ്റ്റോറീസ് ഓഫ് വാനിഷ്ഡ് ടൈംസ് തുടങ്ങിയവയാണു പ്രധാന കൃതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (5 minutes ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (27 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (39 minutes ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (57 minutes ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (1 hour ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (2 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (2 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (7 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (7 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (7 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (8 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (8 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (8 hours ago)

Malayali Vartha Recommends