പാകിസ്ഥാനിൽ ഇനി പീഡനവീരന്മാർ ‘ക്ലീന്‍ ബൗള്‍ഡ്’ ... ബലാൽസംഗ വീരന്മാരെ പിടിച്ചു ഷണ്ഡരാക്കാനുള്ള നിയമത്തിന് അംഗീകാരം നൽകി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍..
പാകിസ്ഥാനിൽ ഇനി ബലാൽസംഗം ഉണ്ടാകാൻ സാധ്യതയില്ല ..കാരണം ബലാൽസംഗ വീരന്മാരെ പിടിച്ചു ഷണ്ഡരാക്കാനുള്ള നിയമത്തിനു ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു . ബലാൽസംഗം ചെയ്യുന്നവരുടെ ലൈംഗികശേഷി നിര്‍വീര്യമാക്കണമെന്ന ആവശ്യം ഇന്ത്യയിലും ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി എങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. പോലീസില്‍ വനിതകളുടെ സാന്നിദ്ധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
”സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്”ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നിയമം വ്യക്തവും സുതാര്യവുമാണ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഉറപ്പുനല്‍കുന്നു. ബലാല്‍സംഗക്കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന വാദമാണ് പല മന്ത്രിമാരും ഉന്നയിച്ചത്.
എന്നാല്‍ ഷണ്ഡവൽക്കരണത്തിലൂടെ നടപടികള്‍ ആരംഭിക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. മന്ത്രിസഭ ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമം വൈകാതെ പാര്‍ലമെന്റില്‍ പാസാക്കുമെന്ന് സെനറ്റര്‍ ഫയ്സല്‍ ജാവേദ് ഖാന്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ കര്‍ശന നിയമം വേണമെന്ന് ഏറെക്കാലമായി പാകിസ്താനിൽ ആവശ്യം ഉയരുന്നുണ്ട്.
2018 ജനുവരിയില്‍ ലഹോറില്‍ ഏഴ് വയസ്സുകാരി സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടുത്തകാലത്ത് നടന്ന നിരവധി കൂട്ടബലാല്‍സംഗങ്ങളുമാണ് ഇത്തരം കേസുകളിലെ ശിക്ഷ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കിയത്
https://www.facebook.com/Malayalivartha