ചൈനക്കെതിരെ പാകിസ്താൻ പാർലമെന്റിൽ ബഹളം; ചൈനയുടെ നീക്കങ്ങളുടെ ദുരൂഹത എല്ലാവർക്കും മനസ്സിലായി; വിഷയത്തിൽ ഇമ്രാൻ ഖാൻ വ്യക്തതവരുത്താത്തതിന്റെ പേരിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി
ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാനും ചൈനയ്ക്കെതിരെ വാൾ ഉയർത്തി നിൽക്കുകയാണ് ലഡാക് വിഷയത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചിരുന്നു... ഇപ്പോളിതാ പാക്കിസ്ഥാനിലും ചൈനയ്ക്കെതിരെ മുറവിളികൾ ശക്തമാവുകയാണ്
ചൈനക്കെതിരെ പാകിസ്താൻ പാർലമെന്റിൽ ബഹളം. പാക് പ്രതിരോധ രംഗത്ത് ചൈന പിടിമുറുക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇമ്രാൻഖാന്റെ മൗനത്തെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ചൈനയും പാകിസ്താനും സംയുക്തമായി പണിയുന്ന വ്യാപാര ഇടനാഴിയെക്കുറിച്ചാണ് ബഹളം നടക്കുന്നത്. ചൈനയുടെ നീക്കങ്ങളുടെ ദുരൂഹത എല്ലാ പ്രതിപക്ഷ നേതാക്കളും എടുത്തു പറഞ്ഞു. വിഷയത്തിൽ ഇമ്രാൻ ഖാൻ വ്യക്തതവരുത്താത്തതിന്റെ പേരിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ചൈന പാകിസ്താന്റെ പ്രതിരോധ രംഗത്ത് നേരിട്ട് ഇടപെടുന്നതായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പാക് മുൻ സൈനിക മേധാവി ലെഫ്.ജനറൽ അസീം സലീം ബാജ്വ ചൈനയുടെ അംബാസഡറുമായി സംസാരിച്ചത് ഏത് മാനദണ്ഡം പാലിച്ചുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. പണികളെല്ലാം ചൈന നിർത്തിവച്ചിരിക്കുകയാണ്. സി.ഇ.പി.സി പദ്ധതിക്ക് നിലവിൽ ഒരു മേധാവിയില്ല. ഓർഡിനൻസ് കാലാവധി കഴിഞ്ഞെന്ന സാങ്കേതിക പ്രശ്‌നത്തിന് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനും ഇമ്രാൻ ഉത്തരം നൽകിയില്ല.
ചൈനക്കെതിരെ പാകിസ്താൻ പാർലമെന്റിൽ ബഹളം. പാക് പ്രതിരോധ രംഗത്ത് ചൈന പിടിമുറുക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇമ്രാൻഖാന്റെ മൗനത്തെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ചൈനയും പാകിസ്താനും സംയുക്തമായി പണിയുന്ന വ്യാപാര ഇടനാഴിയെക്കുറിച്ചാണ് ബഹളം നടക്കുന്നത്. ചൈനയുടെ നീക്കങ്ങളുടെ ദുരൂഹത എല്ലാ പ്രതിപക്ഷ നേതാക്കളും എടുത്തു പറഞ്ഞു. വിഷയത്തിൽ ഇമ്രാൻ ഖാൻ വ്യക്തതവരുത്താത്തതിന്റെ പേരിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ചൈന പാകിസ്താന്റെ പ്രതിരോധ രംഗത്ത് നേരിട്ട് ഇടപെടുന്നതായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പാക് മുൻ സൈനിക മേധാവി ലെഫ്.ജനറൽ അസീം സലീം ബാജ്വ ചൈനയുടെ അംബാസഡറുമായി സംസാരിച്ചത് ഏത് മാനദണ്ഡം പാലിച്ചുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. പണികളെല്ലാം ചൈന നിർത്തിവച്ചിരിക്കുകയാണ്. സി.ഇ.പി.സി പദ്ധതിക്ക് നിലവിൽ ഒരു മേധാവിയില്ല. ഓർഡിനൻസ് കാലാവധി കഴിഞ്ഞെന്ന സാങ്കേതിക പ്രശ്‌നത്തിന് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനും ഇമ്രാൻ ഉത്തരം നൽകിയില്ല.
https://www.facebook.com/Malayalivartha